നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍
ലേഖനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലേഖനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, മാർച്ച് 27, 2013

സമ്പാദ്യം അവിഹിതമാകുമ്പോള്‍




"എല്ലാ സമൂഹങ്ങള്‍ക്കും ഓരോ പരീക്ഷണമുണ്ട്; എന്റെ സമൂഹത്തിന്റെ പരീക്ഷണം സമ്പത്താകുന്നു" (മുഹമ്മദ് നബി)
                                 മനുഷ്യ സമൂഹം എല്ലാ കാലഘട്ടങ്ങളിലും സാമ്പത്തിക സുസ്ഥിതിക്ക് പ്രാമുഖ്യം നല്‍കിയിട്ടുണ്ട്, ഉള്ളവന്‍ കൂടുതല്‍ സമ്പാദിക്കാനും ഇല്ലാത്തവന്‍ അത് ഉണ്ടാക്കിയെടുക്കാനും മത്സരിച്ച് കൊണ്ടിരിക്കുന്നു.പലപ്പോഴും ഹറാം - ഹലാലുകള്‍ പോലും പരിഗണിക്കാതെ സാമ്പത്തിക സ്വപ്നങ്ങളുമായി ഓടിനടക്കുന്നവര്‍ മുകളിലുദ്ധരിച്ച പ്രവാചക വചനം ഒന്ന് ശ്രദ്ധിക്കുക. ദാരിദ്ര്യം എപ്രകാരം ഒരു വ്യക്തിക്ക് പരീക്ഷണമായി തോന്നുന്നുവോ, അതുപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ പരീക്ഷണമാണ് സമ്പാദ്യം എന്ന തിരിച്ചറിവ് നമുക്കുണ്ടാവേണ്ടതുണ്ട്. ഇസ്‌ലാം സന്തുലിതമായ ഒരു ജീവിതക്രമമാണ് മുന്നോട്ട് വെക്കുന്നത്. ഐഹികജീവിതത്തെ ആസക്തിയോടെ വാരിപ്പുണരുന്നതും തീര്‍ത്തും നിരാകരിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല.ഇരുലോകത്തോടും നീതി പുലര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കുമ്പോഴാണ് ഒരു വ്യക്തി വിജയം വരിക്കുന്നത്. അതില്‍ ഒന്നാം സ്ഥാനമാണ് സമ്പത്തിനുള്ളത്. സമ്പത്ത് സ്വയം ഒരുതിന്മയോ ശാപമോ അല്ല; മറിച്ച് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും പരീക്ഷണവുമാണത്. വിശുദ്ധഖുര്‍‌ആന്‍ അതിനെ കുറിച്ച് സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്.
"അറിയുവിന്‍, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും യഥാര്‍ഥത്തില്‍ പരീക്ഷണോപാധികള്‍ മാത്രമാകുന്നു.പ്രതിഫലം നല്‍കുന്നതിനായി അല്ലാഹുവിങ്കല്‍ വളരെയേറെയുണ്ട്."(അല്‍ അന്‍‌ഫാല്‍:28).

ചൊവ്വാഴ്ച, സെപ്റ്റംബർ 04, 2012

ഫതഹുല്‍ മുഈനും കേരളീയ സുന്നികളും


കേരളത്തിലെ സുന്നീ വിഭാഗങ്ങള്‍ക്കിടയില്‍ ഏറെ പരിഗണിക്കപ്പെടുന്നതും , അംഗീകരിക്കപ്പെടുന്നതുമായ കര്‍മ്മശാസ്ത്ര ഗ്രന്ഥമാണ് ഫതഹുല്‍ മുഈന്‍ .ഷാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥം എന്ന് പ്രസാധകര്‍ തന്നെ പരിചയപ്പെടുത്തുന്ന ഇതിന്റെ കര്‍ത്താവ് ഷെയ്ഖ്‌ സൈനുദ്ധീന്‍ മഖ്തൂം ആണ്. ഇബ്രാഹീം പുത്തൂര്‍ ഫൈസി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഈ ഗ്രന്ഥം പരിശോധിച്ചതും അവതാരിക എഴുതിയതും സുന്നീ കൈരളിയുടെ അനിഷേധ്യ നേതാവ് ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ആണ്.പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളും ,കോട്ടുമല ടി.അബൂബക്കര്‍ മുസ്ലിയാരും ആശംസകള്‍ എഴുതിയ ഈ ഗ്രന്ഥം കേരളീയ സുന്നികളെ സംബന്ധിച്ചിടത്തോളം ഒട്ടും തള്ളിക്കളയാന്‍ സാധിക്കാത്തതുമാണ്‌. എന്നാല്‍ കേരളത്തിലെ സുന്നീ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടത് മുതല്‍ തര്‍ക്ക വിഷയങ്ങളായി തുടരുന്നതും ഇന്നും ഒരു മാറ്റവുമില്ലാതെ മുന്നോട്ടു പോകുന്നതുമായ ചില വിഷയങ്ങളിലെങ്കിലും ഈ ഗ്രന്ഥത്തിന്റെ നിലപാട് എന്താണ് എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. നമസ്കാര ശേഷമുള്ള കൂട്ട പ്രാര്‍ത്ഥന ,ഖബര്‍ കെട്ടി പൊക്കല്‍ തുടങ്ങിയ ചില വിഷയങ്ങളില്‍ ഫതഹുല്‍ മുഈന്‍ എന്ത് പറയുന്നു എന്ന് പരിശോധിക്കാനുള്ള ഒരെളിയ ശ്രമം മാത്രമാണ് ഞാനിവിടെ നടത്തുന്നത്.
നമസ്കാര ശേഷമുള്ള കൂട്ട പ്രാര്‍ത്ഥന:-
                                                കേരളത്തിലെ സുന്നീ വിഭാഗങ്ങള്‍ നമസ്കാര ശേഷമുള്ള കൂട്ട പ്രാര്‍ഥനക്ക് അങ്ങേയറ്റത്തെ പ്രാധാന്യം കൊടുക്കുകയും അതിന്റെ പേരില്‍ ഇതര വിഭാഗങ്ങളുമായി നിരന്തര സംവാദങ്ങള്‍ നടന്നതുമൊക്കെ കഴിഞ്ഞ കാല ചരിത്രം.. അതിനെ കുറിച്ച് ഫതഹുല്‍ മുഈന്‍ പറയുന്നത് എന്താണെന്ന് നോക്കൂ... നിസ്കാരത്തിന്റെ ഉടനെ പതുക്കെ ദിക്റും ദുആയും സുന്നത്താണ്.തനിച്ചു നിസ്കരിക്കുന്നവനും മഉമൂമും സ്ഥലത്തുള്ളവരെ പഠിപ്പിക്കണം എന്നോ തന്റെ പ്രാര്‍ത്ഥന കേട്ടുകൊണ്ടവര്‍ ആമീന്‍ ചൊല്ലണമെന്നോ ഉദ്ദേശമില്ലാത്ത പക്ഷം ഇമാമും ദിക്ര്‍ ദുആകള്‍ പതുക്കെ ആക്കുന്നതാണ് സുന്നത്ത്.അവ രണ്ടിന്റെയും ശ്രെഷ്ടതയില്‍ ധാരാളം നബി വചനങ്ങള്‍ വന്നിട്ടുണ്ട്.അതില്‍ കുറെയൊക്കെ എന്റെ 'ഇര്‍ഷാദുല്‍ ഇബാദ്' എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ഉദ്ധരിച്ചിരിക്കുന്നു.അത് തേടി പിടിച്ചു പഠിക്കുക.അത് വളരെ ശ്രദ്ധേയമാണ്.

ബുധനാഴ്‌ച, ഓഗസ്റ്റ് 29, 2012

സെക്സും ദാമ്പത്യവും



അവലംബം :ഇസ്ലാം ഓണ്‍ ലൈവ്
ഡോ.യൂസുഫുല്‍ ഖറദാവി   
വിവ:അഹ്മദ് നസീഫ് തിരുവമ്പാടി
ദീനീ വിഷയങ്ങള്‍ പഠിക്കുന്നതിലും മനസിലാക്കുന്നതിലും ലജ്ജിക്കേണ്ടതില്ല. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) അന്‍സാരി സ്ത്രീകളെ ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദിച്ചിരുന്നു. ആര്‍ത്തവം, പ്രസവരക്തം പോലുള്ള വിഷയങ്ങളെ സംബന്ധിച്ച് അവര്‍ പ്രവാചകനോട് സംശയം ചോദിച്ചിരുന്നു. നേരിട്ട് മുഖത്ത് നോക്കി കാര്യങ്ങള്‍ ചോദിക്കുന്ന രീതിയായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. എഴുതി ചോദിക്കുന്നതിനേക്കാളും ഫോണിലൂടെ ചോദിക്കുന്നതിനേക്കാളും പ്രയാസകരമാണ് നേരിട്ട് ചോദിക്കുകയെന്നത്. ലൈംഗിക വിദ്യാഭ്യാസം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്. പ്രത്യേകിച്ചും ആധുനിക സാമൂഹികക്രമത്തില്‍. ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും ദുരീകരിക്കേണ്ടതുണ്ട്. അതിശയോക്തി കലരാതെ അത്തരം വിഷയങ്ങള്‍ പഠിതാക്കള്‍ക്ക് ലഭ്യമാവേണ്ടതുണ്ട്.
ദമ്പതികള്‍ക്കിടയിലെ ലൈംഗികതയുടെ ഗുണവും ദോഷവുമെല്ലാം ദാമ്പത്യ ജീവിതത്തില്‍ പ്രതിഫലിക്കുന്നതാണ്. അതിനെ പറ്റെ അവഗണിക്കുന്നതും അമിത പ്രാധാന്യം നല്‍കുന്നതും ജീവിതം ദുഷ്‌കരമാക്കും. ജീവിതത്തിലെ സുപ്രധാനമായ ഈ ഭാഗത്തെ ഇസ്‌ലാം അവഗണിച്ചിരിക്കുകയാണെന്ന് ചിലയാളുകള്‍ ധരിച്ചിട്ടുണ്ട്. ദീന്‍ എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ നിന്നൊക്കെ ശുദ്ധവും ഉന്നതവുമായ ഒന്നാണെന്ന് അവര്‍ വിലയിരുത്തുന്നു. ലൈംഗികതയെ മാലിന്യവും മൃഗീയവാസനയിലേക്ക് തരം താഴലുമായി കാണുന്ന ചില മതങ്ങളുമുണ്ട്.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 24, 2012

സംവാദം ;ചില തിരുത്തലുകള്‍


"ഫറവോന്‍ പറഞ്ഞു: `ശിശുവായിരുന്നപ്പോള്‍ നിന്നെ ഞങ്ങള്‍ സ്വന്തം കുഞ്ഞിനെപ്പോലെ വളര്‍ത്തിയില്ലേ? നിന്റെ ആയുസ്സില്‍ വളരെ വര്‍ഷങ്ങള്‍ ഞങ്ങളില്‍ കഴിഞ്ഞുകൂടിയിട്ടുണ്ട്. പിന്നെ നിന്റെ പേരിലുള്ള ഒരു പാതകം നീ ചെയ്തിട്ടുമുണ്ട്.നീ വളരെ നന്ദി കെട്ടവന്‍ തന്നെ.` മൂസാ ഉത്തരം കൊടുത്തു: `അന്നാളില്‍ ഞാനത് അറിവില്ലായ്മയാല്‍ ചെയ്തതായിരുന്നു." (സൂറ:ശു‌അറാഅ്‌)
                               ധിക്കാരികളുടെ പര്യായമായി വിശുദ്ധ ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്ന ഫിര്‍‌ഔനും മൂസാ പ്രവാചകനും തമ്മില്‍ നടന്ന സം‌വാദത്തിന്റെ ഒരു ഭാഗമാണു ഖുര്‍‌ആനില്‍ നിന്ന് ഇവിടെ ഉദ്ധരിച്ചത്.ഇന്ന് സം‌വാദങ്ങളാല്‍ മുഖരിതമാണു കേരളീയ പരിസരം.പരസ്പര ബഹുമാനമോ ഗുണകാംക്ഷയോ ഇല്ലാതെയാണു അതില്‍ മിക്കതും നടന്നുകൊണ്ടിരിക്കുന്നത് എന്ന് അതിനെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതാണു. ഇത്തരുണത്തില്‍ സം‌വാദങ്ങളുടെ ഇസ്ലാമികതയിലേക്ക് ഒരെത്തിനോട്ടം നടത്താനുള്ള എളിയ ശ്രമമാണു ഇവിടെ നടത്തുന്നത്.
                                സം‌വാദങ്ങളിലൂടെ ചിന്തകളുടേയും സംസ്കാരങ്ങളുടേയും കൈമാറ്റം നടക്കുക എന്നതിനു പകരം പലപ്പോഴും പരസ്പരം തോല്പിക്കുന്നതിലും മുട്ടുകുത്തിക്കുന്നതിലും മത്സരിക്കുക എന്നതിലാണു നാം എത്തിനില്‍ക്കുന്നത്.അതുകൊണ്ടുതന്നെ അതില്‍നിന്നെന്തെങ്കിലും ഉള്‍കൊള്ളാനൊ സ്വായത്തമാക്കാനൊ നമുക്ക് സാധിക്കാതെ പോകുന്നു.മേല്‍ സൂചിപ്പിച്ച ഖുര്‍‌ആന്‍ വചനത്തില്‍ മൂസാ(അ)ന്റെ ശക്തവും പഴുതില്ലാത്തതുമായ വാദങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറയേണ്ടിവരുന്ന ഫിര്‍‌ഔന്‍ ഉയര്‍ത്തുന്ന പരിഹാസ്യമായ വാദഗതികള്‍ നമുക്ക് കാണാന്‍ സാധിക്കും.ഇന്നത്തെ മതസംഘടനകള്‍ ഉയര്‍ത്തുന്ന അതേസ്വരം തന്നെയാണു നാമവിടെ കാണുന്നത്.അഥവാ 'നിങ്ങള്‍ അന്നത് ചെയ്തില്ലേ ? മുമ്പ് അത് ചെയ്തിട്ടില്ലേ..?' തുടങ്ങിയ ചോദ്യങ്ങളുമായി എതിരാളിയെ അടിച്ചിരുത്താന്‍ ശ്രമിക്കുന്ന ഒരു തരം പിന്തിരിപ്പന്‍ ശൈലി.

ചൊവ്വാഴ്ച, ജനുവരി 31, 2012

നബിദിനം 'ആഘോഷമോ' ?


                        അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫാ (സ) യുടെ ജന്മദിനവുമായി ബന്ധപ്പെട്ട് നാടുനീളെ നടക്കാറുള്ള നബിദിനാഘോഷത്തിന്റെ ഇസ്‌ലാമിക സാധുതകളെ കുറിച്ച് പേജുകളിലും, സ്‌റ്റേജുകളിലും, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലുമൊക്കെ ചര്‍ച്ചകള്‍ സജീവമാകാറുള്ള മാസമാണ് റബീഉല്‍ അവ്വല്‍ .ഈ വിഷയത്തെ ഒരു മധ്യമ നിലപാടോട് കൂടി കാണാന്‍ പലപ്പോഴും നമുക്ക് സാധിക്കാത്തതിനാല്‍ ,പ്രവാചകനും വിശുദ്ധഖുര്‍‌ആനുമൊക്കെ അങ്ങേയറ്റം എതിര്‍ത്ത,വിശ്വാസികള്‍ പരസ്‌പരം ഏറ്റ് മുട്ടുക എന്ന അവസ്ഥവരെ പലപ്പോഴും സംജാതമാകാറുണ്ട്. ഇവിടെ ഈ വിഷയത്തിന്റെ ഉള്ളറകളിലേക്ക് ചെറുതായി ഒരെത്തിനോട്ടം നടത്താനാണ് ഈ സന്ദര്‍ഭം ഞാനുപയോഗപ്പെടുത്തുന്നത്.
മനുഷ്യ കുലത്തിന്റെ പ്രവാചകന്‍ :-
                                     പ്രവാചകന്‍ ,വിശുദ്ധ ഖുര്‍‌ആന്‍ ,അല്ലാഹു,ക‌അ്‌ബ എന്നിവയെ കുറിച്ചൊക്കെ മുസ്‌ലിം സമൂഹത്തിലെ ഒരു ചെറിയ വിഭാഗമെങ്കിലും പുലര്‍ത്തിപ്പോരുന്ന വിശ്വാസത്തിന്റെ ഭാഗമാണ് ഈ പറഞ്ഞതെല്ലാം മുസ്‌ലിം സമുദായത്തിന് മാത്രം അവകാശപ്പെട്ടതും അവരുടെ സ്വകാര്യ സ്വത്തുമാണെന്നത്. എന്നാല്‍ വിശുദ്ധ ഖുര്‍‌ആനിന്റെ ഖണ്ഡിതമായ പ്രഖ്യാപനമനുസരിച്ച് ഈ പരാമര്‍ശിച്ചതെല്ലാം, എന്തിനേറെ മുസ്‌ലിം സമൂഹം പോലും ലോകത്തുള്ള മുഴുവന്‍ ജനസമൂഹത്തിനും ജാതി-മത ഭേദമന്യേ അവകാശപ്പെട്ടതാണ്.ഓരോന്നിനെ കുറിച്ചും വിശുദ്ധഖുര്‍‌ആന്റെ പ്രഖ്യാപനം ഒരറിവിനുവേണ്ടി ഇവിടെ ചേര്‍ത്ത് വെക്കുന്നു.

ബുധനാഴ്‌ച, ജനുവരി 18, 2012

268-10@കേരളസര്‍ക്കാര്‍ .കോം


                 സംസ്ഥാന സര്‍ക്കാറിന്റെ ഒത്താശയോടെ അഭ്യന്തര വകുപ്പും രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് നടത്തിയ ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് മാധ്യമം പുറത്ത് വിട്ട ഹോട്ട് ന്വൂസിനെ അനുകൂലിച്ചും പ്രതികൂലിച്ചും സം‌വാദങ്ങള്‍ കൊഴുക്കുകയാണ് മാധ്യമ ലോകത്തും സൈബര്‍ ലോകത്തും പിന്നെ അനന്തപുരിയിലും.എപ്പോഴും സംഭവിക്കുന്നത് പോലെതന്നെ കിട്ടിയ അവസരം മാധ്യമത്തിനും ജമാഅത്തിനുമെതിരെ കുതിരകയറാന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു മുസ്‌ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും.അതവരെ പറഞ്ഞിട്ട് കാര്യമില്ല;സ്വന്തം അടുക്കളയില്‍ നിന്ന് ദുര്‍ഗന്ധമുയരുമ്പോള്‍ അത് മൂടിവെച്ച് അയല്‍ വീട്ടിലേക്ക് കൈചൂണ്ടുക എന്ന നാട്ടുനടപ്പാണല്ലോ ഇവര്‍ ശീലിച്ചിട്ടുള്ളത്... പക്ഷെ ചീഞ്ഞളിഞ്ഞാല്‍ ഒന്നും മൂടിവെക്കാനാവില്ലെന്ന സത്യം മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്...ഇതെങ്ങാനും ഇടതുപക്ഷ ഭരണകാലത്തായിരുന്നെങ്കില്‍ കാണാമായിരുന്നു പുകില്...
                               കേട്ടപാതി കേള്‍ക്കാത്തപാതി അന്വേഷണത്തിനുത്തരവിട്ട മുഖ്യമന്ത്രിയെ സ്വബോധത്തിലേക്ക് തിരിച്ച് കൊണ്ടൂവന്നതും മുസ്‌ലിം ലീഗ് നേതാക്കളാണ്.ഞങ്ങള്‍ക്ക് പ്രശ്‌നമില്ല, നിങ്ങള്‍ എന്ത് ചെയ്താലും അധികാരം കിട്ടുന്ന കാലത്തോളം ഞങ്ങള്‍ നിങ്ങള്‍കൊപ്പമുണ്ടാവുമെന്ന് ഉറപ്പുകിട്ടിയതോടെ സി.എമ്മിന്റെ മട്ടും ഭാവവും മാറി...സിമിയുമായി ബന്ധപ്പെട്ടവര്‍ എന്ന പരാമര്‍ശമുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അത് ഹേമചന്ദ്രന് പറ്റിയ കൈയ്യബദ്ധമായിരുന്നു,മാധ്യമം ചെയ്തത് ഹീനമായിപ്പോയെന്ന് മുഖ്യമന്ത്രി.... അതിന് മുമ്പ് വന്നു ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ പ്രസ്താവന "ഇ-മെയില്‍ ചോര്‍ത്തുന്നുവെന്നതരത്തില്‍ മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാണ് മനസ്സിലാക്കിയത്. അത് അടിസ്ഥാനരഹിതമാണ്. ഇ-മെയില്‍ ചോര്‍ത്തുന്നതിനുള്ള യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇ-മെയില്‍ ഐഡികള്‍ പരിശോധിക്കുന്നത് സ്വാഭാവികമാണ്"...

ചൊവ്വാഴ്ച, ഡിസംബർ 20, 2011

തുള വീണ മനസ്സുകള്‍


എച്ച്.ജി വെല്‍സിന്റെ ഒരു കഥയുടെ സാരാംശം ഇങ്ങനെ വായിക്കാം.
നോഹരമായ ഒരു താഴ്‌വരയാണ് കഥയുടെ പശ്ചാത്തലം. അവിടെ വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. കൊച്ചു കാറ്റുണ്ടാവുമ്പോള്‍ അവ അങ്ങോട്ടുമിങ്ങോട്ടുമാടുന്നു. ചന്തമുള്ള ചിത്രശലഭങ്ങള്‍ പൂന്തേന്‍ നുകര്‍ന്ന് പാറി നടക്കുന്നു. അങ്ങനെ ഒരായിരം മാരിവില്ലുകള്‍ പൊട്ടി വീണ പ്രതീതി ഉണര്‍ത്തുന്ന താഴ്‌വര. നിര്‍ഭാഗ്യ വശാല്‍ അവിടത്തെ താമസക്കാരൊക്കെയും അന്ധരാണ്. അതിനാലവര്‍ക്ക് ആ താഴ്‌വരയിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനൊട്ടും സാധ്യമല്ല. ഒരിക്കല്‍ ഒരൊറ്റക്കണ്ണന്‍ അവിടെ എത്തിപ്പെടുന്നു. അയാള്‍ പൂക്കളുടെയും പൂമ്പാറ്റകളുടെയും മനോഹാരിത കണ്ട് അത്ഭുതസ്തബ്ധനാവുന്നു. ആഹ്ലാദഭരിതനായി അയാള്‍ വിളിച്ചു പറഞ്ഞു: ഹാ! എന്ത് സുന്ദര കുസുമങ്ങള്‍! എത്ര മനോഹരമായ പൂമ്പാറ്റകള്‍.ഇതു കേട്ട കുരുടന്മാര്‍ ഒറ്റക്കണ്ണന്‍ കള്ളം പറയുകയാണെന്ന് തറപ്പിച്ചു പറഞ്ഞു. അതവരുടെ അറിവിനും അനുഭവത്തിനും എതിരായിരുന്നു. അതിനാലവര്‍ ഒറ്റക്കണ്ണനെ കള്ളനെന്ന് വിളിച്ച് ക്രൂരമായി മര്‍ദിക്കുന്നു.
മനസ്സിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് അതാര്‍ജിച്ച അറിവാണ്. അതിന് അഞ്ച് ഇന്ദ്രിയങ്ങളാണുള്ളത്. അഭൗതികമായ അറിവ് അവക്ക് അന്യവും അതീതവുമാണ്.ഭൗതിക വിജ്ഞാനം തന്നെ വിവിധ ഇനമാണ്. അവ ഓരോന്നിന്റെയും വാതില്‍ തുറക്കാന്‍ വ്യത്യസ്ത താക്കോലുകള്‍ വേണം. വിവിധങ്ങളായ മാനദണ്ഡങ്ങളും.

തിങ്കളാഴ്‌ച, നവംബർ 21, 2011

ഇസ്‌തിഗാസ ന്യായീകരണത്തിലെ ചതിക്കുഴികള്‍

Isthigasa- nyayeekarathile chadikkuzhikal

ഞായറാഴ്‌ച, നവംബർ 20, 2011

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ (പോരേ) മതിയോ ?


                              മൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് വ്യത്യസ്ഥമായ സന്ദര്‍ഭങ്ങളില്‍ നാം നേരിടാറുള്ള ഒരു ചോദ്യമാണ് ഈ ബ്ലോഗിന്റെ തലക്കെട്ടായി ഞാന്‍ നല്‍കിയിട്ടുള്ളത്.അതില്‍ കുറച്ചൊക്കെ കാര്യമില്ലേ എന്ന് ചിലരെങ്കിലും സംശയം പ്രകടിപ്പിക്കാറുമുണ്ട്.പ്രസ്തുത വിഷയത്തിലേക്ക് ഒന്ന് കണ്ണോടിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.അവലംബം :ഇസ്‌ലാം മലയാളം.
                              മാനവസമൂഹത്തിന് ദൈവം നല്‍കിയ ജീവിതവ്യവസ്ഥയാണ് മതം. മനുഷ്യന്‍ ആരാണെന്നും എവിടെനിന്നു വന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ജീവിതം എന്താണെന്നും ഏതു വിധമാവണമെന്നും മരണശേഷം എന്ത് എന്നും ഒക്കെയാണ് അത് മനുഷ്യന് പറഞ്ഞുകൊടുക്കുന്നത്. അങ്ങനെ ജനജീവിതത്തെ നേര്‍വഴിയിലൂടെ നയിച്ച് വിജയത്തിലെത്തിക്കുകയാണ് മതം ചെയ്യുന്നത്; ചെയ്യേണ്ടത്. ദൈവം തന്റെ സമഗ്രമായ ഈ ജീവിതവ്യവസ്ഥ കാലദേശഭേദമില്ലാതെ എല്ലാ ജനസമൂഹങ്ങള്‍ക്കും സമ്മാനിച്ചിട്ടുണ്ട്. തന്റെ സന്ദേശവാഹകരിലൂടെയാണത് അവതരിപ്പിച്ചത്. എല്ലാ ദൈവദൂതന്മാരും മനുഷ്യരാശിക്കു നല്‍കിയ ജീവിതാദര്‍ശം മൌലികമായി ഒന്നുതന്നെയാണ്. അല്ലാഹു അറിയിക്കുന്നു: "എല്ലാ സമുദായങ്ങളിലേക്കും നാം ദൂതനന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ ദൈവത്തെ മാത്രം വണങ്ങി, വഴങ്ങി, വിധേയമായി ജീവിക്കുക. പരിധിലംഘിച്ച അതിക്രമകാരികളെ നിരാകരിക്കുക.''(ഖുര്‍ആന്‍ 16: 36)

വ്യാഴാഴ്‌ച, നവംബർ 10, 2011

പരലോകമുണ്ടെന്നതിന് തെളിവുണ്ടോ....?


                  അറിവ് ആര്‍ജിക്കാന്‍ നമുക്കുള്ളത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇവിടെ ഭൌതിക വിദ്യതന്നെ വിവിധയിനമാണ്. അവയോരോന്നിന്റെയും വാതില്‍ തുറക്കാന്‍ വ്യത്യസ്ത താക്കോലുകള്‍ വേണം. ഓരോന്നിനും സവിശേഷമായ മാനദണ്ഡങ്ങള്‍ അനിവാര്യമാണ്. ഗണിതശാസ്ത്രം പഠിക്കാനുപയോഗിക്കുന്ന മാനദണ്ഡമുപയോഗിച്ച് ശരീരശാസ്ത്രം പഠിക്കുക സാധ്യമല്ല. ഗണിതശാസ്ത്രത്തിലെ തന്നെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാധ്യമങ്ങള്‍ വേണം. ഒരു വൃത്തത്തിന് മുന്നൂറ്ററുപത് ഡിഗ്രിയും ത്രികോണത്തിന് നൂറ്റിയെണ്‍പതു ഡിഗ്രിയുമാണെന്ന സങ്കല്‍പം സ്വീകരിക്കാതെ ക്ഷേത്രഗണിതം അഭ്യസിക്കാനാവില്ല. ബീജഗണിതത്തിന് ഭിന്നമായ മാനദണ്ഡം അനിവാര്യമത്രെ. ഗോളശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, ഭൂമിശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം പോലുള്ളവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം മാധ്യമങ്ങളാവശ്യമാണ്.
                                  ഭൌതിക വിദ്യയുടെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങള്‍ വേണമെന്നിരിക്കെ, ആധ്യാത്മിക ജ്ഞാനം നേടാന്‍ തീര്‍ത്തും ഭിന്നമായ മാര്‍ഗം അനിവാര്യമാണ്. ദൈവം, പരലോകം, സ്വര്‍ഗം, നരകം, മാലാഖ, പിശാച് പോലുള്ള അഭൌതിക കാര്യങ്ങളെ സംബന്ധിച്ച അറിവ് ആര്‍ജിക്കാന്‍ മനുഷ്യന്റെ വശം സ്വന്തമായൊരു മാധ്യമവുമില്ല; ചരിത്രത്തിന്റെ വ്യത്യസ്ത ദശാസന്ധികളില്‍ വിവിധ ദേശങ്ങളില്‍ നിയോഗിതരായ ദൈവദൂതന്മാരിലൂടെ ലഭ്യമായ ദിവ്യസന്ദേശങ്ങളല്ലാതെ.

ചൊവ്വാഴ്ച, നവംബർ 01, 2011

ഇതു രാജ്യസ്നേഹമല്ല


         പൗരസഞ്ചയംദേശാഭിമാനവും രാജ്യസ്നേഹവുമുള്ളവരായിരിക്കുക എന്നത് ഏതു രാജ്യത്തിന്റെയും കെട്ടുറപ്പിന്റെ ഈടുവെപ്പാണ്. ബഹുഭാഷാ-ജാതി-മതങ്ങളുള്ള രാജ്യത്തില്‍ വിശേഷിച്ചും. ദേശാഭിമാനത്തിന്റെയും രാജ്യസ്നേഹത്തിന്റെയും ഉറപ്പുള്ള പാശത്തില്‍ കോര്‍ക്കപ്പെടാത്ത ജനത പൊട്ടിയ മാലയിലെ മണികളെന്നോണം പരസ്പര ബന്ധമില്ലാതെ ചിതറിപ്പോകും. ഈ ദേശം എന്റേതാണ്ഇവിടെയുള്ളവരെല്ലാം എന്റെ സഹോദരങ്ങളാണ് എന്ന വികാരവുംദേശത്തെ പൂര്‍വികരോടും അവരുടെ മഹച്ചരിതങ്ങളോടുമുള്ള ആദരവുംദേശത്തിന്റെ ശക്തിയും ക്ഷേമവും അന്തസ്സും കൂടുതല്‍ ഭാസുരമാക്കുന്നതിനു വേണ്ടി പ്രയത്നിക്കാനുള്ള സന്നദ്ധതയുമാണ് ദേശസ്നേഹത്തിന്റെ യാഥാര്‍ഥ്യം. ദേശത്തിന്റെ അതിരുകള്‍ക്കുള്ളിലെ മണ്ണിനോടുള്ളതിലേറെ അതില്‍ വാഴുന്ന മനുഷ്യരോടുള്ള സ്നേഹമാണ്അവരുടെ ജീവനും ധനവും അഭിമാനവും കാത്തുസൂക്ഷിക്കുന്നതിലുള്ള ജാഗ്രതയാണ് രാജ്യസ്നേഹം.
                                      അധികമായാല്‍ അമൃതും വിഷം എന്ന പഴമൊഴി രാജ്യ സ്നേഹത്തിന്റെ കാര്യത്തിലും ഒട്ടും പതിരില്ലാത്തതാണ്. ദേശാഭിമാനം അതിരു കടന്നാല്‍ പരദേശനിന്ദയും വിരോധവുമായി മാറുന്നു. രാജ്യസ്നേഹം രാജ്യത്തെ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളോടു മാത്രമുള്ള സ്നേഹമാകുമ്പോള്‍ അത് വര്‍ഗീയതയും ഫാഷിസവുമായിത്തീരുന്നു. കശ്മീരിനോടുള്ള നമ്മുടെ സ്നേഹം കശ്മീരികളോടുള്ള സ്നേഹവുമായിരിക്കണം. കശ്മീര്‍ ഇന്ത്യയുടേതാണ് എന്നു പറയുന്നതിനര്‍ഥം കശ്മീരികള്‍ ഇന്ത്യക്കാരും നമ്മുടെ സഹോദരങ്ങളുമാണെന്നാണ്. കശ്മീരികളെ മുഴുവന്‍ കൊന്നുതള്ളിയിട്ടായാലും കശ്മീര്‍ മണ്ണ് ഇന്ത്യയുടേതാക്കണം എന്ന് മോഹിക്കുകയാണെങ്കില്‍ അത് രാജ്യസ്നേഹമല്ലമണ്ണിനോടുള്ള ആര്‍ത്തി മാത്രമാണ്.

തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011

സുന്നികളും അഹ്‌ലുസ്സുന്നത്തും


  മുസ്‌ലിം ലോകം പ്രധാനമായും സുന്നി-ശിയ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടതായി നമുക്കറിയാം.തദ്സംബന്ധമായി അഹ്‌ലുസ്സുന്നത്തും ശീഇസവും വഴിപിരിയുന്നത്' എന്ന തലക്കെട്ടില്‍ മുമ്പ് ഈ ബ്ലോഗില്‍ തന്നെ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. എഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും അനുധാവനം ചെയ്ത് മുന്നോട്ട് പോകുന്നവരാണ് 'അഹ്‌ലുസ്സുന്നത്ത് വല്‍ജമാഅ' അഥവാ 'സുന്നി' എന്ന പേരില്‍ അറിയപ്പെടുന്നത്.എന്നാല്‍ ഞങ്ങളാണ് സുന്നികള്‍ മറ്റുള്ളവരെല്ലാം 'മുബ്‌തദിഉകളാണ്' എന്നവാദം ഒരു സമയത്ത് കേരളത്തില്‍ സജീവമായിരുന്നു.എഴുപത്തിമൂന്ന് വിഭാഗങ്ങളായി തിരിഞ്ഞ് അതില്‍ സ്വര്‍ഗ്ഗത്തില്‍ പോകുന്ന ആ ഒരു വിഭാഗം ഞങ്ങളാണ് എന്ന് സ്ഥാപിക്കാന്‍ എല്ലാവരും പരസ്പരം മത്സരിക്കുകയും ചെയ്തു.
                                ത്യത്തില്‍ ഇസ്‌ലാമിക പ്രബോധനവുമായി മക്കാമണ്ണിലേക്കിറങ്ങിച്ചെന്ന അശ്‌റഫുല്‍ ഖല്‍ഖ് പ്രവാചകന്‍ (സ)യും അനുഭവിച്ചത് ഇതേ തമസ്‌കരണം തന്നെയായിരുന്നില്ലേ. ഞങ്ങളുടെ കാക്ക കാരണവന്മാരായി ഞങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ആചാരാനുഷ്ടാനങ്ങളും കര്‍മ്മങ്ങളും ഉപേക്ഷിക്കണമെന്ന് ഉപദേശിക്കുകവഴി വിചിത്രമായ ഒരു പുത്തന്‍ വാദമാണ് മുഹമ്മദ് മുന്നോട്ടു വെച്ചിട്ടുള്ളതെന്നും ആരും അത് കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്യരുത് എന്നുമായിരുന്നില്ലേ മക്കയിലെ പ്രമാണിവര്‍ഗ്ഗം ആക്രോശിച്ചത് ?സമാനമായ അനുഭവം തന്നെയായിരുന്നു മറ്റുള്ള പ്രവാചകന്മാര്‍ക്കും ഉണ്ടായത്.

ബുധനാഴ്‌ച, ഒക്‌ടോബർ 12, 2011

അല്ലാഹുവിന്റെ സഹായികളാവുക


സ്‌ലാം എന്നത് കേവലം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പരിമിതമായ ഒന്നാണെന്നും എന്റെ കര്‍മ്മങ്ങളും നോക്കി ഞാന്‍ ജീവിച്ചാല്‍ മതിയെന്നും സാമൂഹ്യ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്റെ ദീനുമായിബന്ധപ്പെട്ടതല്ലന്നും തെറ്റിദ്ധരിച്ച് മുന്നോട്ട് പോകുന്ന ധാരാളം സഹോദരങ്ങളുണ്ട്.ഇസ്ലാമിക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ തടസ്സമില്ലങ്കില്‍ ഞാന്‍ ജീവിക്കുന്ന രാജ്യത്ത് 'അങ്ങിനെയൊക്കെ' അങ്ങ് ജീവിച്ചുപോയാല്‍ മതി എന്ന് വിചാരിക്കുന്നവരും ധാരാളം.
                              എഥാര്‍ത്ഥത്തില്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ തന്റെ വിശ്വാസത്തിന്റെ പാരമ്യതയില്‍ എത്തുവാനാണ് പരിശ്രമിക്കേണ്ടത്.അതുവഴി അവന്‍ അല്ലാഹുവിന്റെ അന്‍‌സ്വാര്‍ ആയി മാറുന്നു.അഥവാ അല്ലാഹുവിന്റെ സഹായിയും പ്രിയപ്പെട്ടവനുമായി മാറാന്‍ ഒരു വിശ്വാസിക്ക് സാധ്യമാവേണ്ടതുണ്ട്.ഇതെല്ലാം നമ്മുടെ സാമൂഹിക ഉത്തരവാദിത്വ നിര്‍‌വ്വഹണങ്ങളിലൂടെ മാത്രം കരഗതമാക്കാന്‍ സാധിക്കുന്ന പദവികളാണുതാനും. വ്യക്തിഗതമായ പ്രവര്‍ത്തനങ്ങള്‍ക്ക് അതുകോണ്ടുതന്നെ ധാരാളം പരിമിതികളുമുണ്ട്.

തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

ഇസ്‌ലാമിലെ സ്ത്രീ


നുഷ്യര്‍ പല തരക്കാരാണ്. മനുഷ്യരിലെ അവസ്ഥാവ്യത്യാസമനുസരിച്ച് അവരുടെ സ്ഥാനപദവികളിലും അവകാശ-ബാധ്യതകളിലും അന്തരമുണ്ടാവുക സ്വാഭാവികവും അനിവാര്യവുമത്രെ. അതുപോലെ സ്ത്രീ-പുരുഷന്മാര്‍ക്കിടയിലും ശാരീരികവും മാനസികവുമായ അന്തരമുണ്ട്. പുരുഷന്‍ എത്രതന്നെ ആഗ്രഹിച്ചാലും ശ്രമിച്ചാലും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും മുലയൂട്ടാനും സാധ്യമല്ലല്ലോ. സ്ത്രീ, പുരുഷനില്‍നിന്ന് വ്യത്യസ്തമായി മാസത്തില്‍ നിശ്ചിത ദിവസങ്ങളില്‍ ആര്‍ത്തവവും അതിന്റെ അനിവാര്യതയായ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും അനുഭവിക്കുന്നു. കായികമായി പുരുഷന്‍ സ്ത്രീയേക്കാള്‍ കരുത്തനും ഭാരിച്ച ജോലികള്‍ ചെയ്യാന്‍ കഴിവുറ്റവനുമാണ്.
പുരുഷന്റെ ഏതാണ്ട് എല്ലാ ശാരീരികാവയവങ്ങളും സ്ത്രീയുടേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. പ്രമുഖ ശരീര ശാസ്ത്രജ്ഞനായ ഹാവ്ലോക് എല്ലിസ് പറയുന്നു: "പുരുഷന്‍ അവന്റെ കൈവിരല്‍ത്തുമ്പു വരെ പുരുഷന്‍ തന്നെയാണ്. സ്ത്രീ കാല്‍വിരല്‍ത്തുമ്പുവരെ സ്ത്രീയും''.
ശരീരഘടനയിലെ അന്തരം മാനസികവും വൈകാരികവുമായ അവസ്ഥയിലും പ്രകടമത്രെ. അതിനാല്‍ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ശാരീരികമോ മാനസികമോ ആയ സമത്വമോ തുല്യതയോ ഇല്ല. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലെ സമ്പൂര്‍ണ സമത്വം അപ്രായോഗികമാണ്, പ്രകൃതിവിരുദ്ധവും.

ബുധനാഴ്‌ച, സെപ്റ്റംബർ 07, 2011

ഹോ..എത്ര പ്രയാസപൂര്‍ണ്ണം ഈ 'ദുര്‍മരണം'


ത്യവിശ്വാസികള്‍ മരണത്തെ പുല്‍കുന്ന സുന്ദരമായ രംഗം ഒരു ഹദീസിന്റെ അകമ്പടിയോട് കൂടി 'പരിശുദ്ധാത്മാവിന്റെ മരണം' എന്ന തലവാചകത്തില്‍ മുമ്പ് ഇതേ ബ്ലോഗില്‍ നല്‍കിയിരുന്നു...അത്തരം ഒരു മരണം നാമൊക്കെ ഏറെ കൊതിക്കുന്നതുമാണ്...എന്നാല്‍ ജീവിതകാലത്ത് അല്ലാഹുവിന്റെ കല്പനകള്‍ പാലിക്കാത്തവരും,അവനെ നിഷേധിച്ചവരും,വലിയ വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചവരുമൊക്കെ മരണത്തെ പുല്‍കുന്ന ഭീതിദമായ അവസ്ഥയും പ്രവാചകന്‍ നമുക്ക് വിവരിച്ച് തന്നിട്ടുണ്ട്..അത്തരം ഭീകര മരണങ്ങളില്‍ നിന്ന് അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ...പ്രവാചകന്റെ ഹദീസിലൂടെ.......
                                   അവിശ്വാസിയായ അടിമയുടെ ഈ ലോക ജീവിതത്തിന്റെ അവസാനവും പരലോക ജീവിതത്തിന്റെ തുടക്കവുമായിക്കഴിഞ്ഞാല്‍ പരുപരുത്ത കരിമ്പടവുമായി കറുത്തിരുണ്ട ഭീകര മുഖങ്ങളോട് കൂടി കുറെ മലക്കുകള്‍ ആകാശലോകത്തുനിന്ന് ഇറങ്ങിവന്ന് അവന്റെ കാഴ്ചയെത്തുന്നത് വരെയുള്ള മുഴുവന്‍ സ്ഥലങ്ങളിലും നിറഞ്ഞൊഴുകും വിധം ഇരിക്കുന്നു.പിന്നീട് മലക്കുല്‍ മൗത്ത് വന്ന് അവന്റെ തലഭാഗത്തിരുന്ന് ഇങ്ങനെ ഗര്‍ജ്ജിക്കുന്നു:"ഹേ, വൃത്തികെട്ട ആത്മാവേ...അല്ലാഹുവിന്റെ കോപത്തിലേക്കിങ്ങ് ഇറങ്ങിപ്പുറപ്പെടൂ..."

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

പ്രതിരോധത്തിന്റെ ഇസ്ലാമിക മാനം


"ന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല. നിനക്ക് പൈശാചികമായ വല്ല പ്രേരണയും അനുഭവപ്പെട്ടാല്‍, അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക.അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ."(ഖുര്‍‌ആന്‍)
                                ഇസ്ലാമിനെ സം‌രക്ഷിക്കാനെന്ന പേരില്‍ ലോകതലത്തില്‍ തന്നെ രഹസ്യഗ്രൂപ്പുകളും,സംഘങ്ങളും പൊട്ടിമുളക്കുകയും തഴച്ച് വളരുകയും (?) ചെയ്ത് കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.അതുകൊണ്ടുതന്നെ അതിന്റെ ഇസ്ലാമികതയും സാധുതയും വ്യാപകമായി തന്നെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നു.നമ്മുടെ കൊച്ചു കേരളത്തിലും ഇതിന്റെ സാന്നിദ്ധ്യവും ചര്‍ച്ചകളും കുറവല്ല.കുപ്രസിദ്ധമായ കൈവെട്ട് കേസോട് കൂടി അതൊന്നുകൂടി സജീവമാവുകയും ചെയ്തു.ആദ്യമാദ്യം പറഞ്ഞുവന്നിരുന്ന പ്രതിരോധം എന്ന ശൈലിയില്‍ നിന്ന് വിട്ട് അത് ആക്രമണം എന്ന അവസ്ഥയിലേക്ക് രൂപാന്തരപ്പെടുകയും ചെയ്തു.
                                'പ്രതിരോധം' എന്ന പദം തന്നെ പലപ്പോഴും അര്‍ത്ഥവ്യതിയാനങ്ങള്‍ക്ക് വിധേയമായി.

ശനിയാഴ്‌ച, ഓഗസ്റ്റ് 27, 2011

അസ്സലാമു അലൈക്ക യാ ശഹ്‌റു റമദാന്‍ ........


വിശുദ്ധ റമദാനിന്റെ അനുഗ്രഹീത ദിനരാത്രങ്ങള്‍ നമ്മോട് വിടപറയുകയാണ്.അനുഗ്രഹീതമായ ലൈലത്തുല്‍ ഖദ്‌ര്‍ അനുഭവിക്കുന്ന പുണ്യവാന്മാരില്‍ നാമും ഉള്‍പ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം;പ്രാര്‍ത്ഥിക്കാം.ഇനിയൊരു റമദാനെ കണ്ടുമുട്ടാന്‍ നമുക്ക് ഭാഗ്യമുണ്ടാവുമോ എന്നറിയില്ല, അതിനാല്‍ നിര്‍‌വ്വഹിക്കുന്ന ഓരോ നോമ്പും വിടപറയുന്നവന്റെ മനസ്സോടെ ആയിരിക്കാന്‍ ശ്രദ്ധിക്കുക. ഇനി നാം ചിന്തിക്കുക...ഈ റമദാനില്‍ ഞാനെന്ത് നേടി ?നേടാമായിരുന്നത്,നേടേണ്ടിയിരുന്നത് നേടിക്കൊണ്ടാണോ നാം ഈ റമദാനിന് വിടനല്‍കുന്നത് ?ഈ ചിന്ത ഒരു വിഷാദമായി, ഒരസ്വസ്ഥതയായി നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ടോ ? എങ്കില്‍ ആ വിഷാദ ഭാവത്തോടെ നാം ഈ റമദാനിന് യാത്രയപ്പേകുക...السّلام عليك يا شهر رمضان                               

ശനിയാഴ്‌ച, ഓഗസ്റ്റ് 20, 2011

പരിശുദ്ധാത്മാവിന്റെ മരണം


രണം പ്രതീക്ഷിക്കാതെ കടന്നുവരുന്ന അതിഥിയാണ്.കരിമ്പടം പുതച്ച ഭീകര രൂപികളായ  മലക്കുകള്‍ ദുഷ്ടന്മാരുടെ ആത്മാവിനെ പിടിച്ചുവലിച്ചു കൊണ്ടുപോകുമ്പോള്‍ ,നന്മയില്‍ ജീവിച്ച പരിശുദ്ധരായ അടിയാറുകളുടെ  ആത്മാവിനെ മലക്കുകള്‍ കൊണ്ടുപോകുന്ന രംഗം ഹദീസുകളില്‍ വിവരിച്ചത്  നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിപകരും എന്ന് പ്രതീക്ഷയോടെ ഞാനിവിടെ കോറിയിടട്ടെ.....
"മുത്തഖികള്‍ക്കു ഇങ്ങനെയാണ് അല്ലാഹു പ്രതിഫലം നല്‍കുന്നതു.അവരുടെ ആത്മാക്കളെ ,അവ പരിശുദ്ധങ്ങളായിരിക്കെ മലക്കുകള്‍ ഏറ്റെടുക്കുന്നു.അല്ലാഹുവിന്റെ സലാം നിങ്ങള്‍ക്കുണ്ടായിരിക്കട്ടെ,നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പകരമായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചോളൂ എന്ന് പറഞ്ഞ് കൊണ്ട്" (സൂറ:അന്നഹ്ല്‍ 31,32)
അഥവാ ,പരിശുദ്ധാത്മാവിന്റെ മരണം ആനന്ദകരവും സന്തോഷകരവുമായിരിക്കും.
ബര്‍റാഅ്‌ (റ) പറയുന്നു:
"ങ്ങള്‍ തിരുമേനിയുടെ കൂടെ ഒരു അന്‍സാരിയുടെ ജനാസയോടൊപ്പം പുറപ്പെട്ടു.ഖബറിനടുത്തെത്തിയപ്പോള്‍ പണി പൂര്‍ത്തിയായിരുന്നില്ല.അങ്ങനെ തിരുമേനി അവിടെ ഇരുന്നു.ചുറ്റുമായി ഞങ്ങളും;ഞങ്ങളുടെ ശിരസ്സുകളില്‍ പക്ഷികള്‍ ഉള്ളത് പോലെ നിശ്ചലമായിരുന്നു.

ശനിയാഴ്‌ച, ഓഗസ്റ്റ് 13, 2011

സാരിഊ ഇലല്ലാഹ് ........


               രിശുദ്ധ റമദാനിന്റെ വിലയേറിയ ദിനരാത്രങ്ങളിലൂടെയാണ് നാം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.സ്വയം വിചാരണയിലൂടെ,ആത്മ പരിശോധനകളിലൂടെ ഈ ദിനങ്ങളെ വിശുദ്ധിയുടെ രാപകലുകളാക്കി മാറ്റാന്‍ നമുക്ക്‌ സാധിക്കേണ്ടതുണ്ട്.
حاسبوا انفسكم قبل ان تحاسبوا,وزنوا اعمالكم قبل ان توزن عليكم
നിങ്ങള്‍ സ്വയം വിചാരണ ചെയ്യുക ,നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന്നു മുമ്പ്.നിങ്ങള്‍ കര്‍മ്മങ്ങള്‍ തൂക്കി നോക്കുക,നിങ്ങളുടെ കര്‍മ്മങ്ങള്‍ തൂക്കപ്പെടുന്നതിനു മുമ്പ്.
പടച്ച റബ്ബിന്റെ മുമ്പില്‍ വിചാരണക്ക് ഹാജരാക്കി കര്‍മ്മങ്ങള്‍ തൂക്കിക്കണക്കാക്കുന്നതിന്റെ മുമ്പ് സ്വയം വിചാരണ നടത്തുന്നവനാണ് എതാര്‍ത്ത ബുദ്ധിമാന്‍.
                                   അതിനാല്‍ നാം ചിന്തിക്കുക....കഴിഞ്ഞ ദിവസങ്ങളിലെ എന്റെ കര്‍മങ്ങള്‍ എങ്ങനെയുള്ളതായിരുന്നു....?നിര്‍ബന്ധ നമസ്കാരങ്ങള്‍ എത്രമാത്രം ജമാഅത്ത് ആയി, സൂക്ഷ്മതയോടുകൂടി നിര്‍വ്വഹിക്കാന്‍ എനിക്ക് സാധിച്ചു....?

വ്യാഴാഴ്‌ച, ഓഗസ്റ്റ് 11, 2011

നമ്മുടെ വിവാഹ സങ്കല്പങ്ങള്‍


വിവിധ സങ്കല്പങ്ങളും,സ്വപ്നങ്ങളും നെയ്ത് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ കാത്തിരിക്കുന്നവരോ, പ്രവേശിച്ചവരോ ആണ് നാം.ഇത്തരുണത്തില്‍ നാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില  യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ലേഖകനായ ഡോ.യൂസുഫുല്‍ ഖറദാവി.
അല്ലാഹു നമുക്ക് വിവാഹം നിര്‍ബന്ധമാക്കി. സന്യാസം വിലക്കുകയും ചെയ്തു. ഇസ്ലാമില്‍ സന്യാസവും പൌരോഹിത്യവുമില്ല. സ്ത്രീയെ പിശാചായി കാണുന്നില്ല. ചിലര്‍ സ്ത്രീയെ-അവള്‍ തന്റെ മാതാവോ സഹോദരിയോ ആണെങ്കില്‍ പോലും-മ്ളേഛയായി കാണുകയും അവളില്‍ നിന്ന് ഓടി ഒളിക്കുകയും ചെയ്യുന്നു. മദ്ധ്യകാലഘട്ടത്തില്‍ യൂറോപ്പിലെ പുരോഹിതന്മാര്‍ അങ്ങനെയാണ് ചെയ്തിരുന്നത്.
നബിയും അവിടുത്തെ അനുചരന്മാരും വിവാഹം കഴിച്ചിരുന്നു. അവരില്‍ ചിലര്‍ ഇങ്ങനെ പറയുമായിരുന്നു: 'എനിക്ക് ജീവിതത്തില്‍ പത്ത് ദിവസമാണ് ബാക്കിയുള്ളതെങ്കില്‍ കൂടി ഞാന്‍ വിവാഹം കഴിക്കും. ഞാന്‍ അവിവാഹിതനായി അല്ലാഹുവിനെ കണ്ടുമുട്ടാതിരിക്കാന്‍ വേണ്ടിയാണത്'.