നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011

സുന്നികളും അഹ്‌ലുസ്സുന്നത്തും


  മുസ്‌ലിം ലോകം പ്രധാനമായും സുന്നി-ശിയ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടതായി നമുക്കറിയാം.തദ്സംബന്ധമായി അഹ്‌ലുസ്സുന്നത്തും ശീഇസവും വഴിപിരിയുന്നത്' എന്ന തലക്കെട്ടില്‍ മുമ്പ് ഈ ബ്ലോഗില്‍ തന്നെ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. എഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും അനുധാവനം ചെയ്ത് മുന്നോട്ട് പോകുന്നവരാണ് 'അഹ്‌ലുസ്സുന്നത്ത് വല്‍ജമാഅ' അഥവാ 'സുന്നി' എന്ന പേരില്‍ അറിയപ്പെടുന്നത്.എന്നാല്‍ ഞങ്ങളാണ് സുന്നികള്‍ മറ്റുള്ളവരെല്ലാം 'മുബ്‌തദിഉകളാണ്' എന്നവാദം ഒരു സമയത്ത് കേരളത്തില്‍ സജീവമായിരുന്നു.എഴുപത്തിമൂന്ന് വിഭാഗങ്ങളായി തിരിഞ്ഞ് അതില്‍ സ്വര്‍ഗ്ഗത്തില്‍ പോകുന്ന ആ ഒരു വിഭാഗം ഞങ്ങളാണ് എന്ന് സ്ഥാപിക്കാന്‍ എല്ലാവരും പരസ്പരം മത്സരിക്കുകയും ചെയ്തു.
                                ത്യത്തില്‍ ഇസ്‌ലാമിക പ്രബോധനവുമായി മക്കാമണ്ണിലേക്കിറങ്ങിച്ചെന്ന അശ്‌റഫുല്‍ ഖല്‍ഖ് പ്രവാചകന്‍ (സ)യും അനുഭവിച്ചത് ഇതേ തമസ്‌കരണം തന്നെയായിരുന്നില്ലേ. ഞങ്ങളുടെ കാക്ക കാരണവന്മാരായി ഞങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ആചാരാനുഷ്ടാനങ്ങളും കര്‍മ്മങ്ങളും ഉപേക്ഷിക്കണമെന്ന് ഉപദേശിക്കുകവഴി വിചിത്രമായ ഒരു പുത്തന്‍ വാദമാണ് മുഹമ്മദ് മുന്നോട്ടു വെച്ചിട്ടുള്ളതെന്നും ആരും അത് കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്യരുത് എന്നുമായിരുന്നില്ലേ മക്കയിലെ പ്രമാണിവര്‍ഗ്ഗം ആക്രോശിച്ചത് ?സമാനമായ അനുഭവം തന്നെയായിരുന്നു മറ്റുള്ള പ്രവാചകന്മാര്‍ക്കും ഉണ്ടായത്.

                                 കാലങ്ങളായി അന്ധ വിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടുപൂണ്ടു കിടന്ന ഒരു സമൂഹത്തെ സംസ്‌കരിച്ച് വെടിപ്പാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമായിരുന്നു ഇന്ത്യാ രാജ്യത്തെ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. ക്ഷേത്രോത്സവങ്ങളേയും പള്ളിപ്പെരുന്നാളുകളേയും വെല്ലുന്ന ഉറൂസുകളും ചന്ദനക്കുട മഹോത്സവങ്ങളും ഒരു വശത്ത്, മണ്‍‌മറഞ്ഞ മഹാന്മാരുടേയും 'ഔലിയാക്കന്മാരുടെയും' ഖബറിടങ്ങള്‍ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളാക്കി തടിച്ച് കൊഴുക്കുന്ന ചൂഷകരും, അവരുടെ ചൂഷണത്തിനിരയായിക്കൊണ്ടിരിക്കുന്ന പാമരജനങ്ങളും മറുവശത്ത്. ജിന്നുസേവയും മന്ത്രവാദങ്ങളും വരെ ഇസ്‌ലാമിന്റെ ലേബലില്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ആ സന്ദര്‍ഭത്തില്‍ സലഫി പ്രസ്ഥാനങ്ങളും,ജമാഅത്തെ ഇസ്‌ലാമിയുമൊന്നും നടത്തിയ സംസ്കരണ പ്രവര്‍ത്തനങ്ങളെ വിലകുറച്ചുകാണാന്‍ സാധ്യമല്ല.
                                  തൊരു ധാര്‍മ്മിക ജീര്‍ണതകളാണോ തുടച്ച് നീക്കപ്പെടേണ്ടിയിരുന്നത് അതേ ജീര്‍ണതകളിലേക്ക് പൂര്‍‌വ്വാധികം ശക്തിയോടെ സമൂഹത്തെ വഴിനടത്താനാണ് ആധുനിക പൗരോഹിത്യ നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന വസ്തുത കാണാതിരുന്നുകൂടാ. അങ്ങനെയാണ് നാല്പത് കോടിയുടെ പള്ളിയും,തിരു കേശവും,നേര്‍ച്ചക്കിടെ വിരണ്ടോടുന്ന ആനകളുമൊക്കെ നമ്മുടെ ചര്‍ച്ചകളില്‍ സജീവസാന്നിദ്ധ്യമാകുന്നത്. പ്രവാചകന്റെ കേശം കൊണ്ട് ബര്‍ക്കെത്തെടുക്കാമോ, ഇല്ലയോ എന്ന ചര്‍ച്ചക്കപ്പുറം അതെങ്ങനെ പ്രവാചക കേശമായി എന്നിടത്താണ് വിഷയത്തിന്റെ മര്‍മ്മം.അതെന്തുതന്നെയായാലും ഇത്തരം കര്‍മ്മങ്ങള്‍ക്ക് ഇസ്‌ലാമികമായ തെളിവുകള്‍ ഹാജരാക്കുക എന്ന മിനിമം ബാധ്യതയെങ്കിലും ഇവര്‍ ഏറ്റെടുക്കണമായിരുന്നു.
                              സ്‌ലാം എന്നത് കേവലം ആചാര പൂജകളില്‍ ഒതുങ്ങിനില്‍ക്കുന്നതും പള്ളിമൂലകളില്‍ ചടഞ്ഞുകൂടേണ്ടതുമാണെന്ന് ഇവര്‍ സമൂഹത്തെ പഠിപ്പിച്ചു. മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിലെ ഇസ്‌ലാമിക സാധ്യതകളേയും സാമൂഹ്യ ഇടപെടലുകളിലെ പ്രവാചകപാഠങ്ങളേയും അതുകൊണ്ടുതന്നെ അവര്‍ക്ക് നിരാകരിക്കേണ്ടിവന്നു.ഇസ്‌ലാമിന്റെ ആത്മീയതയെ സ്വകാര്യവല്‍ക്കരിച്ച ത്വരീഖത്ത് പ്രസ്ഥാനങ്ങളും, ഇസ്‌ലാമിനെ ദീനെന്നും ദുനിയാവെന്നും പറഞ്ഞ് വക്രീകരിച്ച പുരോഗമന പ്രസ്ഥാനങ്ങളും ഈ 'ചടഞ്ഞുകൂടലിന്' ആക്കം കൂട്ടി.
തുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ സാമൂഹിക,രാഷ്ട്രീയ,സാമ്പത്തിക വീക്ഷണങ്ങളെ മനസ്സിലാക്കാനും ഉള്‍കൊള്ളാനും അവര്‍ക്ക് സാധ്യമായില്ല.'നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പ്രഖ്യാപിക്കൂ അറബികളും അനറബികളും നിങ്ങള്‍ക്ക് കീഴ്‌പെടും ' എന്ന പ്രവാചക വചനം ഉയര്‍ത്തുന്ന ഒരു വിപ്ലവാത്മക ഇസ്‌ലാമിനെ ഭയപ്പെടുന്നവര്‍ തന്നെയാണ്, കേവലം ചിഹ്നങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്ന ജീവനില്ലാത്ത ഇസ്‌ലാമിന്റെ പ്രചരണത്തിനും,പ്രോത്സാഹനങ്ങള്‍ക്കും പിന്നില്‍ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.ഇബ്രാഹീം (അ)ന്റെ ലാഇലാഹ ഇല്ലല്ലാഹ് നംറൂദിന്റെ കോട്ടകൊത്തളങ്ങളേയും,മൂസാ (അ)ന്റെ ലാഇലാഹ ഇല്ലല്ലാഹ് ഫിര്‍‌ഔനിന്റെ അധികാര സിരാകേന്ദ്രങ്ങളേയും വിറകൊള്ളിച്ചുവെങ്കില്‍ ,മുഹമ്മദ് നബി (സ)യുടെ ലാഇലാഹ ഇല്ലല്ലാഹ് ലോകത്തിന്റെതന്നെ വിമോചനപ്രഖ്യാപനമായി മാറിയെങ്കില്‍ ആര്‍ക്കും അരോചകമുണ്ടാക്കാത്ത, ആരുടേയും ഉറക്കം കെടുത്താത്ത താരാട്ടുപാട്ടും,ദിക്‌ര്‍ ഹല്‍ഖകളിലെ ഈണം തുളുമ്പുന്ന ഗാന ശകലങ്ങളും, വഴിയോരങ്ങളിലെ യാചകന്മാരുടെ ദാരിദ്ര്യത്തിന്റെ ദീനരോദനമായും എന്തേ നമ്മുടെ ലാഇലാഹ ഇല്ലല്ലാഹ് ഒതുങ്ങി ?
                               തുകൊണ്ടുതന്നെ കേവലമായ ഈ 'കാട്ടിക്കൂട്ടലുകളുടെ' പേരല്ല അഹ്‌ലുസ്സുന്നത്ത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഇഷ്‌കിനും,ഹുബ്ബിനും പുതിയ നിര്‍‌വ്വചനങ്ങള്‍ ചമച്ച്, പ്രത്യേക ഹാവ-ഭാവങ്ങളുമായി ആടിപ്പാടി നിര്‍വൃതികൊള്ളുന്നതിന്റെ പേരുമല്ല അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ.മറിച്ച് അല്ലാഹുവും അവന്റെ പ്രവാചകനും കാണിച്ചുതന്ന പാന്ഥാവിലൂടെ സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ മുന്നോട്ടു പോകുന്ന സത്യവിശ്വാസികളുടെ സംഘമാണത്.അവര്‍ തന്നെയാണ് എഥാര്‍ത്ഥ സുന്നികള്‍ .

86 അഭിപ്രായങ്ങള്‍:

Jefu Jailaf പറഞ്ഞു... മറുപടി

good article...

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

നന്ദി നല്ല വാക്കുകള്‍ക്ക്........

shanavasmalappuram പറഞ്ഞു... മറുപടി

താങ്കള്‍ക്ക് ഇതില്‍ റിപോസ്റ്റ് ചെയ്തു അതിന്മേല്‍ ചര്‍ച്ച ആരംഭിച്ചു കൂടെ? ''സുന്നികളും അഹ്ലുസുന്നത്തും'' എന്നാ ഈ ആര്ട്ടിക്കിളിന്റെ വെളിച്ചത്തില്‍ ആണെങ്കില്‍ അങ്ങനെയുമാവം. പക്ഷെ അതില്‍ താങ്കള്‍ ഉന്നയിക്കുന്ന ഓരോ വാദങ്ങളും വേറെ വേറെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം ശിര്‍ക്ക്, തൌഹീദ് ,ബിദ് അത്ത്, ഇസ്ലാമിന്റെ പ്രമാനങ്ങളെന്ത്? , തുടങ്ങിയ വീക്ഷനങ്ങളിളൊക്കെ നമ്മള്‍ വിഭിന്ന ധൃവങ്ങളിലാണ്‌ ഉള്ളത്. കേരളത്തിലുല്ലതോ അല്ലാത്തതോ ആയ ഏതെങ്കിലും സംഘടനെയെ ഞങ്ങള്‍ ഈ ചര്‍ച്ചയില്‍ പ്രതിനിധീകരിക്കുന്നില്ല.എന്നാല്‍ ഞങ്ങള്‍ക്ക് ക്ര്‍ത്ത്യമായ വീക്ഷണം ഇല്ലാതെയില്ല. അത് സ്വാഭാവികമായും ചര്‍ച്ചക്കിടയില്‍ വെളിപ്പെടുന്നതായിരിക്കും. നേരത്തെ ഞാന്‍ അയച്ച പോസ്റ്റിലാനെങ്കില്‍ കൃത്യമായ ചില കാഴ്ചപാടുകള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.താങ്കള്‍ പറയുകയാണെങ്കില്‍ അത് വീണ്ടും പോസ്റ്റ്‌ ചെയ്യുംന്നതാണ്. ഏതായാലും താങ്കളുടെ സൗകര്യം പോലെ...

shanavasmalappuram പറഞ്ഞു... മറുപടി

മേല്‍ പോസ്റ്റ്‌ ചെയ്തതില്‍ ആമുഖം പോസ്റ്റ്‌ ചെയ്യപ്പെട്ടില്ല. പകുതി മുതലാണ്‌ കിട്ടിയത്. ഞാന്‍ തുടങ്ങിയത് ഇങ്ങനെയാണ്. ''താങ്കളുടെ ആര്‍ത്ടിക്കിളിനോട്, താങ്കള്‍ പറഞ്ഞത് പോലെ ഞാനും ബഷീറും സംവദിക്കാന്‍ തയ്യാറാണ്. ബിന്‍സിയെ വിളിക്കേണ്ടതില്ല.കാരണം ബിന്‍സി, ജമീല്‍ തുടങ്ങിയവര്‍ അഖീദ,ശിര്‍ക്ക്, തൌഹീദ്, തവസ്സുല്‍ ,ഇസ്തിഗാസ , ബിദ് അത്ത്,തസവ്വുഫ് തുടങ്ങിയവയില്‍ ഞങ്ങളുടെ വീക്ഷനമുല്ലവരും വഹാബി വിരുദ്ധരുമാനെങ്കിലും (എന്നാണു ഞാന്‍ കരുതുന്നത്) സാംസ്കാരിക ...ക്ഷേമ... പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ ജമാ അത്തിനോദ് ചേര്‍ന്ന് നില്‍ക്കുന്നവരും , പ്രസ്ഥാനത്തിന്റെ ഏതെങ്കിലുമൊരു ഘടനയില്‍ സജീവമായിട്ടുല്ലവരുമാണ്. അത് കൊണ്ട് ഞങ്ങളുടെ ഭാഷയായിരിക്കില്ല അവരുടേത്. അപ്പൊ; എന്തിലാവനം ചര്‍ച്ച? ഞാന്‍ നേരത്തെ അയച്ച പോസ്റ്റുകള്‍ റിപോസ്റ്റ് ചെയ്യാന്‍ സാങ്കേതിക തടസ്സമില്ലെങ്കില്‍ അതിന്മേല്‍ ചര്‍ച്ച ആയിക്കൂടെ?'' . ഇതിനു ശേഷം മുകളിലുള്ളത് വായിക്കാം...

v.basheer പറഞ്ഞു... മറുപടി

സുഹ്ര്തെ ... ഈ ലേഖനം ഉള്പപെടെ എല്ലാ രചനകളിലിം താങ്കള്‍ നേരിട്ടും അല്ലാതെയും അവതരിപ്പിക്കാന്‍ ശ്രമികുഉന്ന, ''ജമാ അത്തെ ഇസ്ലാമിയുടെ ഇസ്ലാമിക പ്രതിനിധാനം'' എന്ന വിഷയത്തിലാന്‍ ഞാന്‍ കാര്യമായ സംവാദം ഉദ്ധേശുക്കുന്നത് . ഏറെ വൈകാതെ അത് തുടങ്ങാം. അത് പോലെ ഈ ലേഖനത്തിലും സുന്നി സംഘടനകലെക്കുരിച്ചും തസവ്വുഫിനെ കുറിച്ചും താങ്കള്‍ നടത്തുന്ന ഏക പക്ഷീയമായ നിരീക്ഷണങ്ങളും സംവാദ വിധേയമാക്കിയെ മതിയാകൂ. അതും വൈകാതെ ആരംഭിക്കാം. സാമ്ബ്രതായിക സുന്നി സംഘടനകളില്‍ ഒന്നിനെയും ഞാന്‍ പ്രതിനിധീകരിക്കുന്നില്ല എന്ന ആമുഖത്തോടെ ഈ ലേഖന സംബന്ധിയായ ആദ്യ ചോദ്യം ഉന്നയിക്കാം.
സുന്നികള്‍ മഹാത്മാക്കളോട് ''പ്രാര്‍ത്ഥന '' നടത്തുന്നു എന്നാണ് താങ്കളുടെ ഒരു ആരോപണം. പ്രാര്‍ത്ഥന അഥവാ ദു ആ , ഇസ്ലാമിലെ ഒരു സാങ്കേതിക ശബ്ദം ആകയാല്‍ അതിന്നു ഒരു നിര്‍വചനം വേണമല്ലോ. എന്താണ് ''ദു ആ' ? എങ്ങനെയാണ് താങ്കള്‍ അടക്കമുള്ളവര്‍, സ്രഷ്ട്ടികളോട് നടത്തുന്ന സഹായാഭ്യര്‍തതനകള്‍ ''അനുവദനീയമായ'' സഹായം ചോദിക്കലും, മഹാത്മാക്കലോടുള്ള സഹായാഭ്യര്‍ത്ഥന , പ്രാര്‍ഥനയും, ''ശിര്‍ക്കും'' ആകുന്നത്? ഈ രണ്ടു ചോദ്യങ്ങള്‍ക്കും പ്രമാനബദ്ധമായ മറുപടി പ്രതീക്ഷിക്കുന്നു.

shanavasmalappuram പറഞ്ഞു... മറുപടി

അസ്സലാമു അലയ്ക്കും.. താങ്കള്‍ പറഞ്ഞ പോലെ സംവാദം ആവാം. ന്ഹാന്‍ നേരത്തെ പോസ്റ്റ്‌ ചെയ്യുകയും ,പിന്നീട് കാണാതാവുകയും ചെയ്തവ താങ്കളുടെ മെയിലില്‍ ഉണ്ടെങ്കില്‍ എന്റെ മെയില്‍ ലേക്ക് തിരിച്ചയക്കുമോ? ബിന്‍സിയെ വിളിക്കേണ്ടതില്ല. കാരണം ബിന്സിയും ജമീലും ഒക്കെ ,ശിര്‍ക്ക്, തൌഹീദ്, തസവ്വുഫ്, തുടങ്ങിയവയെ കുറിച്ചുള്ള വീക്ഷണങ്ങളില്‍ ഞങ്ങളോട യോജിപ്പുള്ളവരും വഹാബി വിരുദ്ധരും(എനിക്ക് തോന്നുനത് അങ്ങനെയാണ്)ആണെങ്കിലും , സാംസ്കാരിക,ക്ഷേമ,...പാരിസ്ഥിതിക ...പ്രവര്‍ത്തനങ്ങളില്‍ ജമാ അതിനോദ് ചേര്‍ന്ന് നില്‍ക്കുന്നവരും, പ്രസ്ഥാനത്തിന്റെ ഏതെങ്കിലുമൊരു ഘടനയില്‍ സാജീവമായിട്ടുല്ലവരുമാന്‍. അതിനാല്‍ അവന്‍ അവന്റെ ആങ്കിളില്‍ വേണമെങ്കില്‍ ഇടപെട്ടു കൊള്ളും... ഈ കമന്റെങ്കിലും, പബ്ലിഷ് ചെയ്യപ്പെട്ട ശേഷം കാനാതാവുന്നതില്‍ പെടാതിരിക്കട്ടെ ...പ്രാര്‍ഥനയോടെ...അസ്സലാമു അലൈകും.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ബഷീര്‍ സാഹിബ്....ആദ്യം തന്നെ ഒരു തിരുത്ത്....'സുന്നികള്‍ ' മഹാത്മാക്കളോട് പ്രാര്‍ത്ഥന നടത്തുന്നവരാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല;മറിച്ച് എഥാര്‍ത്ഥ സുന്നികള്‍ അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണ് എന്നാണ് സമര്‍ത്ഥിച്ചത്...പിന്നെ ഒരു സുന്നീ പ്രസ്ഥാനത്തേയും പ്രതിനിധീകരിക്കാത്ത താങ്കള്‍ ഏത് അടിസ്ഥാനത്തിലാണ് സം‌വദിക്കുക....?ഏതായാലും നമുക്ക് വിഷയത്തിലേക്ക് വരാം.....

v.basheer പറഞ്ഞു... മറുപടി

അസ്സലാമു അലൈകും ..
ഡിയര്‍..., അനാവശ്യമായ തര്‍ക്കങ്ങള്‍ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. സംവാദത്തിന്റെ ക്രിയാത്മകമായ വികാസത്തിനു അതായിരിക്കും ഗുണകരം. മുസ്ലിം അവാന്തര വിഭാഗങ്ങല്‍ക്കോരോന്നിന്നും അവര്‍ സ്വയം സ്വീകരിച്ച പേരുകള്‍ ഉണ്ട്.; ജമ അത്തെ ഇസ്ലാമി, മുജാഹിദ് , സുന്നി... എന്നിങ്ങനെ. ഓരോ പേരും ധ്വനിപ്പിക്കും വിധം, സമ്പൂര്‍ണ മുസ്ലിമ്സമൂഹം തങ്ങളാണെന്ന് ഓരോ സംഘടനയും വാദിക്കുമ്പോള്‍ തന്നെ മറ്റു സംഘടനകള്‍ അപരര്‍ക്ക് അതിനുള്ള അറ്ഹതയെ നിരാകരിക്കുന്നുമുണ്ട്. ജമാ അത്തെ ഇസ്ലാമി, താങ്കളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക പ്രസ്ഥാനമാനെങ്കില്‍, സുന്നീസന്ഘടനകള്‍ക്ക് അതൊരു ബിദഈ കക്ഷിയാണ്. ജമ അത്തെ ഇസ്ലാമി ഒരു മതേതര എന്‍. ജി. ഒ. ആണെന്ന് നിരീക്ഷിക്കുന്നവരും കുറവല്ല. ആരാണ് യഥാര്‍ത്ഥ സുന്നി, മുജാഹിദ്, ജമാ അതെ ഇസ്ലാമി .. എന്നൊന്നും ഒറ്റ ഇരുപ്പില്‍ തീര്‍പ്പിലെത്താവും വിധം ലളിതമായ പ്രശ്നമല്ലെന്ന് ചുരുക്കം. അക്കര്യത്തിലൊരു 'ഇജ്മാ ഉ'ന്ടായിരുന്നുവെങ്കില്‍ ഈ ചര്‍ച്ചയേ ആവശ്യമായി വരില്ലായിരുന്നു. അത് കൊണ്ട് തല്‍ക്കാലം, പൊതു വ്യവഹാരങ്ങളില്‍ ഓരോ കക്ഷിയെയും വിളിക്കുന്ന പേരുകള്‍ വെച്ചേ (സുന്നി,മുജാഹിദ്, ജമ അതെ ഇസ്ലാമി.. എന്നിങ്ങനെ) നമ്മുടെ ഈ ചര്‍ച്ചയിലും വിവിധ വിഭാഗങ്ങളെ വിശേഷിപ്പിക്കാനാവൂ. അല്ലാത്ത പക്ഷം, എല്‍.സി. ഡി സംവാദ ഭാഷയിലേക്ക് തരാം താഴ്ന്ന്...നാം പരസ്പരം ബിദഇ എന്നും ഖുറാഫി എന്നുമൊക്കെ സംബോധന ചെയ്യേണ്ടി വരും.
പിന്നെ, ഞാന്‍ സുന്നീ ''സംഘടനകളെ'' പ്രതിനിധാനം ചെയ്യുന്നില്ല എന്നേ പറഞ്ഞുള്ളൂ. തവസ്സുലും ഇസ്തിഗസയുമെല്ലാം ഉള്‍ക്കൊള്ളുന്ന മദ്ഹബീ- തഖലീധീ - തസവ്വുഫീ ധാരയെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്. ആ പ്രതിനിധാനത്തില്‍ തന്നെ നാം തമ്മിലുള്ള സംവാദത്തിനു പരിസരമായല്ലോ. എന്തായാലും, ഞാനുന്നയിച്ച രണ്ടു ചോദ്യങ്ങള്‍ക്കും മറുപടി പ്രതീക്ഷിക്കുന്നു.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ബഷീര്‍ സാഹിബ്....തവസ്സുല്‍ ,ഇസ്തിഗാസ പോലുള്ള ഗഹനമായ വിഷയത്തിലാണ് നിങ്ങള്‍ ചര്‍ച്ച ഉദ്ധേശിക്കുന്നതെങ്കില്‍ എനിക്ക് അറിവിന്റെയും,സമയത്തിന്റേയും പരിമിതിയുണ്ട്...ഏതായാലും എന്റെ പരിധികളില്‍ നിന്നുകൊണ്ട് ഞാന്‍ ഇടപെടാം...നമ്മുടെ തെളിവുകള്‍ എപ്പോഴും ഖുര്‍‌ആനും,സുന്നത്തും പരമാവധി സ്വഹാബത്തും ആയിരിക്കാന്‍ ശ്രദ്ധിക്കുക....അല്ലാതെ മൗലാനാ റൂമി,ചിശ്‌തി പോലുള്ള തെളിവുകളല്ല ആവശ്യം.....

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ഇവിടെ നിങ്ങള്‍ ആദ്യം ചോദിച്ച ചോദ്യം "دعاء" എന്ന വാക്കിനെ കുറിച്ചാണ്....دعا - يدعو എന്നതിന്റെ മൂലരൂപമാണ് "دعاء"...അറബിയില്‍ വിളി,പ്രാര്‍ത്ഥന,അര്‍ത്ഥന എന്ന അര്‍ത്ഥങ്ങളിലാണ് അത് ഉപയോഗിക്കാറുള്ളത്....അത് നാം പ്രയോഗിക്കുന്നതിനനുസരിച്ച് ചിലപ്പോള്‍ പ്രാര്‍ത്ഥനയും മറ്റു ചിലപ്പോള്‍ അഭ്യര്‍ത്ഥനയും ഇനിയും ചിലപ്പോള്‍ ആവശ്യപ്പെടലും എല്ലാം ആയെന്ന് വരാം.....

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

അതിന്റെ ഉപചോദ്യമെന്ന നിലക്കാണ് താങ്കള്‍ ചോദിച്ചത് ##എങ്ങനെയാണ് താങ്കള്‍ അടക്കമുള്ളവര്‍, സ്രഷ്ട്ടികളോട് നടത്തുന്ന സഹായാഭ്യര്‍തതനകള്‍ ''അനുവദനീയമായ'' സഹായം ചോദിക്കലും, മഹാത്മാക്കലോടുള്ള സഹായാഭ്യര്‍ത്ഥന , പ്രാര്‍ഥനയും, ''ശിര്‍ക്കും'' ആകുന്നത്?##അതിന് ഒറ്റവാക്കില്‍ ഒരു മറുപടി ഇല്ല....എങ്ങനെയാണ് താങ്കള്‍ അല്ലാഹുവിന്റെ മുമ്പില്‍ സുജൂദ് ചെയ്താല്‍ അത് ഇബാദത്തും അവന്റെ സൃഷ്ടികളുടെ മുമ്പില്‍ സുജൂദ് ചെയ്താല്‍ അത് ശിര്‍ക്കും ആയി മാറുന്നത്....??മാത്രമല്ല....അറബി അറിയുന്നവര്‍ക്ക് വ്യക്തമായി മനസ്സിലാക്കാന്‍ പറ്റുന്ന ,നാം നിത്യേന നടത്തുന്ന പ്രതിജ്ഞയാണ് 'ഇയ്യാക്ക നസ്‌ത‌ഈന്‍ ' എന്നത്...അഥവാ....ഞാന്‍ നിന്നോട് മാത്രം സഹായം തേടുന്നു....അപ്പോള്‍ താങ്കള്‍ ചോദിക്കും...നിങ്ങള്‍ സൃഷ്ടികളോട് സഹായം ചോദിക്കാറില്ലേ എന്ന്.അല്ലാഹുവിന്റെ കല്പനക്ക് വിരുദ്ധമായ കാര്യങ്ങളില്‍ നാം അവരോട് സഹായം ചോദിക്കാറില്ല...മാത്രമല്ല അഭൗതികമായ കാര്യങ്ങള്‍ നേടിത്തരാന്‍ (ഉദാ:അസുഖം മാറ്റിത്തരാന്‍ ,സ്വര്‍ഗ്ഗം ലഭിക്കാന്‍ ...)കഴിവുള്ളവന്‍ അല്ലാഹു മാത്രമാണെന്ന ബോധത്തോടെയാണ് ഒരു വിശ്വാസി അല്ലാഹുവൊട് ചോദിക്കുന്നത്...ഈ കഴിവ് മണ്‍‌മറഞ്ഞ മഹാന്മാര്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നുവെങ്കില്‍ ഞാന്‍ അതിനെ ശിര്‍ക്ക് എന്ന് വിളിക്കും....അതിനുള്ള തെളിവ് ഖുര്‍‌ആന്‍ തന്നെയാണ്...ഖുര്‍‌ആന്‍ പറയുന്നു:انّك لا تسمع الموتى ولا تسمع الصمّ الدّعاء اذا ولّو مدبرين അഥവാ മരിച്ചവരെ കേള്‍പ്പിക്കാന്‍ നിനക്ക് സാധ്യമല്ല...വീണ്ടും പറയുന്നു :لا يعلم الغيب الّا الله (അല്ലാഹുവിനല്ലാതെ അദ്രിശ്യകാര്യങ്ങള്‍ അറിയില്ല)...പിന്നേയും ഉണര്‍ത്തുന്നു:فإذا سألك عبادي عنّي فإنّي قريب,أجيب دعوة الدّاع اذا دعاني.....അഥവാ അടിമകള്‍ക്ക് ഉത്തരം നല്‍കുന്നവന്‍ ഞാന്‍ മാത്രമാണ്............നമുക്ക് തുടരാം ഓഫീസില്‍ നിന്നിറങ്ങാന്‍ സമയമായി...രണ്ടുമൂന്ന് ദിവസം നല്ല തിരക്കാണ്....താങ്കളുടെ വിശദീകരണം നല്‍കുക...സമയം പോലെ വീണ്ടും വരാം...അസ്സലാമു അലൈക്കും.......

Abdul Sammad Andathode പറഞ്ഞു... മറുപടി

അനീസ്‌ പുതിയ ചര്‍ച്ചയുടെ ചക്രവാളത്തിലേക്ക് ഒരു കാല്‍വെപ്പ് എന്ന് ഈ ചര്‍ച്ചയെ വിശേഷിപ്പിക്കാം. പ്രത്യേകിച്ച് ബഷീര്‍ സാഹിബിന്റെ ഇടപെടല്‍ ചര്‍ച്ചയുടെ തലം വീണ്ടും വികസിപ്പിക്കും എന്ന് കരുതാം. ഏതു പ്രസ്ഥാനവും ആദര്‍ശവും കാല പഴക്കത്തില്‍ അതിന്റെ അടിസ്ഥാനത്തില്‍ നിന്നും മാറി പോകുക എന്നത് സ്വാഭാവികം മാത്രം. സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു വിഭാഗം എന്നും എന്റെ സമുദായത്തില്‍ ഉണ്ടാകും എന്ന നബി വചനം നമുക്ക് സുപരിചിതമാണ്. ഇന്ന് ഇസ്ലാമിന്റെ പേരില്‍ നാം കാണുന്ന പലതും ദീനുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്. അതിന്റെ കുതകക്കാര്‍ നമ്മുടെ നാട്ടില്‍ പറഞ്ഞു വരുന്ന സുന്നികള്‍ ആയിപോയി എന്നത് തീര്‍ത്തും സന്കടകരവും. അഹല് സുന്നത് വല്‍ ജമാഅ എന്നതിനെ നമുക്കിങ്ങനെ വ്യാഖ്യാനിക്കാം . സുന്നത് എന്നത് പ്രവാചകന്‍ ചര്യയാക്കിയത്, ജമാഅത് എന്ന് പറഞ്ഞാല്‍ ഖുലഫാരാഷിടുകളുടെ കാലത്ത് സഹാബികള്‍ ഏതൊന്നില്‍ യോജിച്ചുവോ അതും. ഇസ്ലാമില്‍ അന്ത വിശ്വാസങ്ങള്‍ കടത്തി കൂട്ടുന്നതില്‍ ശിയാക്കള്‍ നടത്തിയ ശ്രമം വളരെ വലുതാണ്‌. സുന്നികളും അറിയാതെ അവരെ പിന്തുടര്‍ന്ന് എന്ന് വേണം കരുതാന്‍. ബഷീര്‍ സാഹിബിന്റെ ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്‌. ഇപ്പോഴും നമുക്ക് പ്രാര്‍ത്ഥന സഹായാഭ്യര്‍ഥന എന്നീ വിഷയങ്ങളില്‍ സംശയം മാറിയിട്ടില്ല എന്ന് വന്നാല്‍ നമ്മുടെ വിശ്വാസം പൂര്തിയായിട്ടില്ല എന്നര്‍ത്ഥം. പ്രാര്‍ത്ഥന ഒരു ഇബാടതാണ് എന്നത് വളരെ കൃത്യമായ വിവരമാണ്. ഒന്നിലധികം ഹദീസുകള്‍ നമുക്ക് അതില്‍ കാണാന്‍ കഴിയും. അപ്പോള്‍ അത് അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്നതും തര്‍ക്കമില്ലാത്ത വിഷയമാണ്. മറ്റൊന്ന് സഹായതെട്ടം. അതിനെ പണ്ഡിതന്മാര്‍ ഇങ്ങിനെ വീക്ഷിച്ചു, എല്ലാ പ്രാര്‍ഥനയും സഹായ തെട്ടമാണ്. എല്ലാ സഹായ തെട്ടവും പ്രാര്തനയല്ല. സ്രിഷ്ടികളോടെ അവരുടെ കഴിവില്‍ പെട്ട കാര്യങ്ങള്‍ നമുക്ക് ചോദിക്കാം. അത് എന്താണെന്ന് പറയാതെ തന്നെ നമുക്കറിയാം. അടുത്ത് നില്‍ക്കുന്ന ഒരാളോട് അയാളുടെ കേള്‍വിയുടെയും കാഴ്ചയുടെയും അടിസ്ഥാനത്തില്‍ നമുക്ക് സഹായം ആവശ്യപ്പെടാം. മൂസ നബിയോട് തന്റെ വിഭാഗത്തില്‍ പെട്ട ഒരാള്‍ സഹായം തേടി എന്ന് ഖുറാന്‍ പറയുന്നുണ്ട്. അത് തൊട്ടടുത്ത്‌ നില്‍ക്കുന്ന മൂസാ നബിയെയാണ് ഉധഷിച്ചത്. പിന്നീട് മറ്റൊരു സഹായ തേട്ടം വരുന്നത് സൂറത്ത് അന്ഫാലില്‍, പ്രവാചകന്‍ സഹായം തേടിയ സന്ദര്‍ഭം. അത് അല്ലാഹുവിനോടും. വ്യക്തമായ ഈ രണ്ടു വിഷയങ്ങളില്‍ ജനങ്ങളെ കുഴപ്പത്തില്‍ ചാടിക്കുക എന്നതാണ് പൌരോഹിത്യം ചെയ്തു കൊണ്ടിരിക്കുന്നത്. ഈ വിഷയവുമായി സാധാരണ ഉയര്‍ന്നുവരുന്ന ചോദ്യമാണ്, “അപ്പോള്‍ മഹാന്മാരോട് സഹായം തേടല്‍ തെറ്റാണോ” എന്ന്. മഹാന്മാരോട് സഹായം തേടുക എന്ന പ്രയോഗം എവിടെയാണ് പ്രമാണങ്ങളില്‍ വന്നിട്ടുള്ളത്. ഇപ്പോള്‍ പ്രാര്‍ഥനയും സഹായം തേടലും ഞാന്‍ വിശദീകരിച്ചു. ഇനി ഇതിനു ഒരു മറുപുറം ഉണ്ടെങ്കില്‍ ബഷീര്‍ സാഹിബ് അത് പറഞ്ഞു തരിക. പ്രമാണങ്ങളുമായി അടുത്ത് വന്നാല്‍ അംഗീകരിക്കുന്നതില്‍ നമുക്ക് യാതൊരു സങ്കോചവും ഇല്ലതന്നെ. കാരണം നമ്മുടെ ലക്‌ഷ്യം പരമ സത്യവും അല്ലാഹുവിന്റെ സ്വര്‍ഗ്ഗവും ആകുന്നു.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ഹായ്...സന്മാര്‍ഗ്ഗദീപം ഈ ചര്‍ചയിലേക്ക് ഊഷ്മളമായ സ്വാഗതം....

shanavasmalappuram പറഞ്ഞു... മറുപടി

ഈ ചര്‍ച്ചയുടെ മര്‍മം കിടക്കുന്നത് "ഇസ്ലാമിക പ്രമാണങ്ങള്‍ എന്ത് ?"എന്നിടതാണെന്ന് എനിക്ക് തോന്നുന്നു .ഏതായാലും ബഷീര്‍ ഇതില്‍ ഇടപെടുന്നത് കൊണ്ട് ഞാന്‍ തല്ക്കാലം മാറി നില്‍ക്കുന്നു ആവശ്യ മെങ്കില്‍ പിന്നീട് ഇടപെടാം .

v.basheer പറഞ്ഞു... മറുപടി

ഡിയര്‍ അനീസ്‌ ഭായി,,
''നമ്മുടെ തെളിവ് എഊപ്ഴും ഖുറാനും സുന്നത്തും ,പരമാവധി സ്വഹാബത്തും ആയിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാതെ മൌലാന റൂമി, ചിശ്തി പോലുള്ള തെളിവുകളല്ല ആവശ്യം '' എന്നാ താങ്കളുടെ നിര്‍ദേശത്തെ കുറിച്ച് ഇപ്പോള്‍ ഇത്ര മാത്രം പറയട്ടെ.
ഓരോരുത്തര്‍ക്കുമുള്ള വിവരവും അതിലുപരി സ്വന്തം യുക്തിയും പ്രയോഗിച്ചു, താന്‍ മനസ്സിലാക്കിയ ഖുര്‍ ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഓരോരുത്തരും വിശ്വാസ-കര്‍മ്മ തലങ്ങളില്‍ സ്വയം നയ ആദര്‍ശങ്ങള്‍ രൂപീകരിക്കുകയാണോ വേണ്ടത്, അതോ യോഗ്യതയുടെ ഏത് മാനദണ്ഡം വെച്ച് അളന്നാലും നമ്മെക്കാള്‍ ഒരുപാട് മുന്നിലാണെന്ന് നാം തന്നെ സമ്മതിക്കുന്ന പൂര്വസൂരികലായ ഇമാമുകള്‍ ,ഖുര്‍ ആണും സുന്നത്തും ആധാരമാക്കി വികസിപ്പിച്ച ജ്ഞാന ഭൂമികയില്‍ നിന്ന് കൊണ്ടുള്ള ചിന്താ-കര്‍മ്മ വികാസങ്ങലാണോ വേണ്ടതെന്ന , സുപ്രധാനമായ ചര്‍ച്ച നിലവിലെ ചര്‍ച്ചക്ക് ശേഷം നമുക്ക് തുടരാം.
ഇനി താങ്കള്‍ എന്റെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി പരിശോധിക്കാം. ..
ദു ആ യുടെ നിര്‍വചനം എന്ത്? എന്നാ ചോദ്യത്തിന്നു താങ്കള്‍ നല്‍കിയ മറുപടി ''ദു ആഇന് വിളി ,അര്‍ത്ഥന, പ്രാര്‍ത്ഥന, എന്നീ മൂന്നു അര്‍ഥങ്ങള്‍ ഉണ്ടെന്നും നാം പ്രയോഗിക്കുന്ന സന്നര്ഭാത്തിനനുസരിച്ചു ചിലപ്പോള്‍ അര്‍ത്തനയും ചിലപ്പോള്‍ ആവശ്യപ്പെടലും മറ്റു ചിലപ്പോള്‍ പ്രാര്‍ഥനയും ആവാം '' എന്നുമാണ്. ഇവിടെ താങ്കള്‍ ദു ആ എന്നാ അറബി പദത്തിനു മൂന്നു ഭാശാര്തങ്ങള്‍ ഉണ്ടെന്നും അവയിലോരോന്നും വ്യത്യസ്ത സന്നര്ഭാങ്ങളില്‍ ആ പദത്തിനു വരാം എന്നും പറഞ്ഞതല്ലാതെ, ഇസ്ലാമില്‍ ദു ആ യുടെ സാന്കേതികാര്‍ത്തം (നിര്‍വചനം) എന്താണെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ ആവശ്യപ്പെട്ടത് അതായിരുന്നല്ലോ. അത് കൊണ്ട് ...
1 . ദു ആ യുടെ നിര്‍വചനം എന്തെന്ന് വ്യക്തമാക്കുക.
2 . ദു ആ എന്ന പദത്തിനു സാന്നര്ഭികമായി അര്‍ത്ഥവ്യത്യാസം വരാമെന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്ന സ്ഥിതിക്ക് , എപ്പോഴാണ് ആ പദത്തിനു പ്രാര്‍ത്ഥന എന്ന് അര്‍ഥം വരികയെന്ന് വിശദമാകുക.
''സുന്നികള്‍ മഹാത്മാക്കളോട് നടത്തുന്ന സഹായാര്തന ദു ആയും ശിര്‍ക്കുമാവുകയും, താങ്കള്‍ അടക്കമുള്ളവര്‍ സ്രഷ്ടികളോട് സ്ടത്തുന്ന സഹായാര്തനകള്‍ അനുവദനീയമായ സഹായം ചോദിക്കലും ആകുന്നതെങ്ങനെ '' എന്ന എന്റെ ചോദ്യത്തിന്നു ഒറ്റവാക്കില്‍ മറുപടിയില്ല എന്ന് പറഞ്ഞു കൊണ്ട് താങ്കളൊരു മറു ചോദ്യം ഉന്നയിചിരിക്കുന്നു. അതിങ്ങനെ..'' താങ്കള്‍ അല്ലാഹുവിന്റെ മുമ്പില്‍ സുജൂദ് ചെയ്താല്‍ അത് ഇബാദത്തും അവന്റെ സൃഷ്ടികളുടെ മുമ്പില്‍ സുജൂദ് ചെയ്താല്‍ അത് ശിര്‍ക്കും ആയി മാറുന്നത്....??"
അനീസ്‌ ഭായി.. താങ്കള്‍ അല്ലാഹുവിനോട് ദു ആ ചെയ്യുമ്പോലെ ഞങ്ങള്‍ മഹാത്മാകളോട് 'ദു ആ ചെയ്‌താല്‍' അത് ശിര്‍ക്ക് ആകുന്നതെങ്ങനെ? എന്നായിരുന്നു എന്റെ ചോദ്യമെങ്കില്‍, താങ്കളുടെ ഈ മറു ചോദ്യം എനിക്കുള്ള മറുപടി ആകുമായിരുന്നു. പക്ഷെ, എന്റെ ചോദ്യം അതായിരുന്നില്ലല്ലോ. ...''എന്താണ് ദു അയുടെ നിര്‍വചനം എന്നും, സുന്നികള്‍ മഹാത്മാക്കളോട് നടത്തുന്ന സഹായാര്തന എങ്ങനെയാണ് 'ദു ആ' ആകുന്നത് എന്നും തെളിയിക്കനായിരുന്നു ഞാന്‍ ആവശ്യപ്പെട്ടിരുന്നത്.

ഈ നെറ്റ് കഫെ പൂട്ടാനായതിനാല്‍ ,ബാക്കി അടുത്ത കഫെയില്‍ പോയി പോസ്റ്റ്‌ ചെയ്യാം.

v.basheer പറഞ്ഞു... മറുപടി

. .. ... .എതായാലും താങ്കളുടെ ആ മറുചോദ്യം വിശകലന വിധേയമാക്കാം. എതാനും ചില ശരീര ഭാഗങ്ങള്‍ നിലത്തു കുത്തി ഒരു പ്രത്യേക രൂപത്തില്‍ നില്‍ക്കലാണ് ഇസ്ലാമിലെ ഇബാദത്ത് ആയ സുജൂദ് എന്ന് താങ്കള്‍ക്കും വിശ്വാസമുണ്ടാകുമെന്നു കരുതുന്നില്ല. അത് സുജൂടിന്റെ ബാഹ്യരൂപം മാത്രമാണ്. ആ കര്‍മ്മം സുജൂദ് ആകണമെങ്കില്‍ അതിന്റെ ആത്മാവായ വിശ്വാസം എന്തോ അത് അതില്‍ ഉള്ച്ചെര്‍ന്നിരിക്കണം. അഥവാ , ഇലാഹായ അല്ലാഹുവിന്നു ചെയ്യേണ്ട ഇബാദത്ത് ആയ സുജൂദ് ഞാന്‍ ഇന്നയാള്‍ക്ക് ചെയ്യുന്നു എന്ന നിയ്യത്തും വിശ്വാസവും അയാള്‍ക്ക് ഉണ്ടായിരിക്കണം. കര്‍മ്മം കൊണ്ടല്ല; വിശ്വാസം കൊണ്ടാണ് ശിര്‍ക്ക് വരികയെന്ന് ചുരുക്കം. അല്ലാത്ത പക്ഷം, തൌഹീദ് പഠിപ്പിക്കാന്‍ വന്ന യഅഖൂബ് നബി (അ) മകനും പ്രവാചകനുമായ യൂസുഫ് (അ) ന്നു മുമ്പില്‍ ശിര്‍ക്ക് ചെയ്തെന്ന വിരോധാഭാസം ഖുര്‍ ആനില്‍ ഉണ്ടെന്ന ആത്മഹത്യാപരമായ നിലപാടിലേക്ക് നാം എത്തേണ്ടി വരും. അത് പോലെ, മനുഷ്യ പിതാവും ആദ്യ പ്രവാചകനുമായ ആദം(അ)നു മുമ്പില്‍ ശിര്‍ക്ക് ചെയ്യാന്‍ സാക്ഷാല്‍ അള്ളാഹു മലക്കുകളോട് കല്പിച്ചുവെന്നും മലക്കുകളെല്ലാം അങ്ങനെ ശിര്‍ക്ക് ചെയ്തുവെന്നും ശിര്‍ക്ക് ചെയ്യാതെ മുവഹ്ഹിദ് ആയി മാറി നിന്നത് ഇബ്ലീസ്‌ മാത്രമായിരുന്നെന്നും (മ ആദല്ലാഹ്) നാം സമ്മതിക്കേണ്ടി വരും. അത് അള്ളാഹു കല്പിച്ചിട്ടാണല്ലോ എന്ന വാദം അതിലേറെ ഗുരുതരമാണ്. കാരണം, മറ്റെല്ലാ പാപങ്ങളും പൊറുത്താലും പൊറുത്തു തരാത്ത വിധം, അല്ലാഹുവിന്നു അങ്ങേയറ്റം വെറുപ്പുള്ള ശിര്‍ക്ക് ചെയ്യാന്‍ അള്ളാഹു തന്നെ അടിമകളോട് കല്പിക്കുന്നതില്‍പ്പരം വൈരുദ്ദ്യം മറ്റെന്തുണ്ട്? (മുഹമ്മദീയ ശരീ അത്തില്‍ ഒരാള്‍ അല്ലാഹുവല്ലതവര്‍ക്ക് സുജൂദ് ചെയ്യുന്നത് കണ്ടാല്‍ ശിര്‍ക്കല്ല; കുഫ്ര്‍ ആണ് വിധിക്കുക.) ശിര്‍ക്കിന് വ്യക്തി-കാല-ദേശ വ്യത്യാസമൊന്നും ഇല്ലല്ലോ... ആര്‍, എവിടെ,എപ്പോള്‍ ചെയ്താലും ശിര്‍ക്ക് ശിര്‍ക്ക് തന്നെയാണ്. അപ്പോള്‍ സുഹ്ര്തെ, ..,സുജൂദ് എന്ന ഒരു കര്‍മ്മമല്ല ശിര്‍ക്കും തൌഹീദും നിശ്ചയിക്കുന്നത് .അതിന്നു പിന്നിലെ വിശ്വാസമാണ്. നാം ചെയ്യുന്ന അതേ സുജൂദ് ചെയ്യുന്ന മുനാഫിഖിന്റെ ''സുജൂടിന്റെ വിധി'' മറ്റൊന്നാവാനുള്ള കാരണമെന്താണെന്ന് ചിന്തിച്ചു നോക്കൂ. അവര്‍ ചെയ്ത നിസ്കാരവും നോമ്പും ഹജ്ജും, അള്ളാഹു, നിസ്കാരമോ നോമ്പോ ഹജ്ജോ ആയി സ്വീകരിക്കാത്തത് ബാഹ്യ കര്‍മ്മങ്ങള്‍ ശരിയാവാഞ്ഞിട്ടല്ലല്ലോ. ഇബാടതുകളെല്ലാം ഇബാദത്ത് ആകുന്നത്‌ അതില്‍ ഉലുഹിയത്തിന്റെ വിശ്വാസം ഉള്ചെരുമ്പോള്‍ആണെന്ന് ചുരുക്കം. ലാത്തയെയും ഉസ്സയെയും മറ്റും മക്കാമുശ്രിക്കുകള്‍ വിളിച്ചു തേടിയത് ഉലുഹിയത്തിന്റെ പദവികള്‍ കല്‍പ്പിച്ചു കൊണ്ട് തന്നെയായിരുന്നു. അത് കൊണ്ടാണ് ആ തേട്ടം അവര്‍ക്കുള്ള ഇബാദതും പിന്നെ ശിര്‍ക്കുമായത്.
......just in next post ...just now

v.basheer പറഞ്ഞു... മറുപടി

.............''ഇയ്യാക നസ്തഈന്‍ '' എന്നാ ആയത്തിന്നു ,താങ്കള്‍ നല്‍കിയിരിക്കുന്ന വ്യാഖ്യാനവും കൌതുകകരമാണ്. അഭൌതിക കാര്യങ്ങള്‍ നിവര്‍ത്തിച്ചു തരുവാന്‍ കഴിവുള്ളവന്‍ അള്ളാഹു മാത്രമാണെന്നും അതിനാല്‍ അഭൌതിക കാര്യങ്ങള്‍ അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്നും അവ മറ്റാരോടെങ്കിലും ചോദിച്ചാല്‍ ശിര്‍ക്കവുമെന്നും ആണ് താങ്കളുടെ വിശദീകരണത്തിന്റെ ആകെത്തുക. താങ്കള്‍ മാത്രമല്ല ;സലഫി ചിന്താ ധാരക്കാര്‍ മുഴുവനും ഈയൊരു വ്യാഖ്യാനമാണ് നല്‍കാറ്.ഇയ്യക നസ്ത ഈന്‍ എന്നാ ആയത്തില്‍ പരാമര്‍ശിക്കുന്ന സഹായം അഭൌതിക സഹായം മാത്രമാനെന്നതിന്നു ഖുര്‍ ആനില്‍ നിന്നോ ,ഹദീസില്‍ നിന്നോ ,സ്വഹാബത്തില്‍ നിന്നോ ,ഒരൊറ്റ തെളിവെങ്കിലും ദയവായി ഉദ്ധരിക്കുക.
ഈ കഫെക്കാരനും പൂട്ടാന്‍ പോകുന്നു. ..കുറച്ചു കൂടിയുണ്ട്...വേരെയോന്നില്‍ നോക്കട്ടെ....

v.basheer പറഞ്ഞു... മറുപടി

................ഈ ആയത്തിന്റെ തഫ്സീറില്‍ ഭൌതിക സഹായം-അഭൌതിക സഹായം എന്നാ വേര്‍തിരിവ് റസൂലോ(സ) സ്വഹാബതോ (റ) ഒരൊറ്റ മുഫസ്സിരോ നല്‍കിയിട്ടില്ല. അത് പോലെ, ഭൌതിക കാര്യങ്ങളില്‍ അള്ളാഹു, സൃഷ്ടികള്‍ക്ക് കഴിവങ്ങ് കൊടുത്തിട്ടിരിക്കുന്നു എന്നാ വിശ്വാസവും ശരിയല്ല. ഇമ വെട്ടാനുള്ള കഴിവടക്കം ഭൌതികവും അഭൌതികവുമായ സകല കഴിവുകളും അല്ലാഹു, അവന്‍ ഉദ്ദേശിക്കുമ്പോള്‍ മാത്രം, സൃഷ്ടികള്‍ക്ക് നല്‍കുകയാണെന്നും, യഥാര്‍ത്ഥത്തില്‍ കഴിവുകളെല്ലാം (ഭൌതികവും അഭൌതികവും) അല്ലാഹുവിന്നു മാത്രമാണെന്നുമാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം. (വാ അന്നല്‍ ഖുവ്വത ലില്ലാഹി ജമീആ...ഖുര്‍ആന്‍) അഥവാ സൃഷ്ടികളെ സബബാക്കി വെച്ച് കൊണ്ട് ഭൌതികവും അഭൌതികവുമായ എല്ലാ ആവശ്യങ്ങളും അല്ലാഹു മാത്രമാണ് പൂര്‍ത്തീകരിക്കുന്നത്. ഈ വിശ്വാസത്തോടെ, അള്ളാഹു അനുവദിച്ചിട്ടുള്ള ഏത് ആവശ്യങ്ങള്‍ മഹാത്മാക്കളോട് ചോദിച്ചാലും, ഫലത്തില്‍ നാം അല്ലാഹുവോട് തന്നെയാണ് തേടുന്നത്.ഭൌതിക കാര്യങ്ങള്‍ എന്ന് നിങ്ങള്‍ പറയുന്ന മേഖലകളില്‍ സൃഷ്ടികളോട് ചോദിക്കുന്നതും ,ഈ ഒരു വിശ്വാസത്തിലായിരിക്കണം. അല്ലെങ്കില്‍ സൃഷ്ടികള്‍ക്ക് സ്വയം കഴിവുണ്ടെന്ന വിശ്വാസത്തിലൂടെ ശിര്‍ക്കില്‍ ആപതിക്കും. അതിനാല്‍ മഹാത്മാക്കലോടുള്ള സഹായാര്‍ത്തന ,ഭൌതിക കാര്യങ്ങളില്‍ മറ്റുള്ളവരോട് തേടും പോലെ അനുവദനീയവും തൌഹീദും ആണ്. .......
ബാക്കി അടുത്ത ബോക്സില്‍...ജസ്റ്റ് നൌ ...

v.basheer പറഞ്ഞു... മറുപടി

................ഈ ആയത്തിന്റെ തഫ്സീറില്‍ ഭൌതിക സഹായം-അഭൌതിക സഹായം എന്നാ വേര്‍തിരിവ് റസൂലോ(സ) സ്വഹാബതോ (റ) ഒരൊറ്റ മുഫസ്സിരോ നല്‍കിയിട്ടില്ല. അത് പോലെ, ഭൌതിക കാര്യങ്ങളില്‍ അള്ളാഹു, സൃഷ്ടികള്‍ക്ക് കഴിവങ്ങ് കൊടുത്തിട്ടിരിക്കുന്നു എന്നാ വിശ്വാസവും ശരിയല്ല. ഇമ വെട്ടാനുള്ള കഴിവടക്കം ഭൌതികവും അഭൌതികവുമായ സകല കഴിവുകളും അല്ലാഹു, അവന്‍ ഉദ്ദേശിക്കുമ്പോള്‍ മാത്രം, സൃഷ്ടികള്‍ക്ക് നല്‍കുകയാണെന്നും, യഥാര്‍ത്ഥത്തില്‍ കഴിവുകളെല്ലാം (ഭൌതികവും അഭൌതികവും) അല്ലാഹുവിന്നു മാത്രമാണെന്നുമാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം. (വാ അന്നല്‍ ഖുവ്വത ലില്ലാഹി ജമീആ...ഖുര്‍ആന്‍) അഥവാ സൃഷ്ടികളെ സബബാക്കി വെച്ച് കൊണ്ട് ഭൌതികവും അഭൌതികവുമായ എല്ലാ ആവശ്യങ്ങളും അല്ലാഹു മാത്രമാണ് പൂര്‍ത്തീകരിക്കുന്നത്. ഈ വിശ്വാസത്തോടെ, അള്ളാഹു അനുവദിച്ചിട്ടുള്ള ഏത് ആവശ്യങ്ങള്‍ മഹാത്മാക്കളോട് ചോദിച്ചാലും, ഫലത്തില്‍ നാം അല്ലാഹുവോട് തന്നെയാണ് തേടുന്നത്.ഭൌതിക കാര്യങ്ങള്‍ എന്ന് നിങ്ങള്‍ പറയുന്ന മേഖലകളില്‍ സൃഷ്ടികളോട് ചോദിക്കുന്നതും ,ഈ ഒരു വിശ്വാസത്തിലായിരിക്കണം. അല്ലെങ്കില്‍ സൃഷ്ടികള്‍ക്ക് സ്വയം കഴിവുണ്ടെന്ന വിശ്വാസത്തിലൂടെ ശിര്‍ക്കില്‍ ആപതിക്കും. അതിനാല്‍ മഹാത്മാക്കലോടുള്ള സഹായാര്‍ത്തന ,ഭൌതിക കാര്യങ്ങളില്‍ മറ്റുള്ളവരോട് തേടും പോലെ അനുവദനീയവും തൌഹീദും ആണ്. .......
ബാക്കി അടുത്ത ബോക്സില്‍...ജസ്റ്റ് നൌ ...

v.basheer പറഞ്ഞു... മറുപടി

ആദ്യത്തേത് തന്നെ പോസ്റ്റ്‌ ആയിരിക്കുന്നു.. കാരണമറിയില്ല...
ബാക്കി...
...................ചുരുക്കത്തില്‍, സുന്നികള്‍ നടത്തുന്ന തവസ്സുലും ഇസ്തിഗാസയും ശിര്‍ക്കാനെന്നു സ്ഥാപിതമാവനമെങ്കില്‍ , മഹ്ഹത്മാക്കള്‍ക്ക് ഒരണുവോലമെങ്കിലും ഉലൂഹിയ്യത് സുന്നികള്‍ കല്‍പ്പിക്കുന്നുണ്ടെന്നു താങ്കള്‍ തെളിയിക്കേണ്ടതുണ്ട്. അതല്ലങ്കില്‍ അല്ലാഹുവിന്റെ ഏത് കല്പ്പനക്ക് വിരുദ്ധമായ ,ഏത് കാര്യങ്ങളാണ് സുന്നികള്‍ മഹാത്മാക്കലോദ് ചോദിക്കുന്നതെന്നും ,പ്രമാണങ്ങളില്‍ എവിടെയാണ് , അവ ശിര്‍ക്കും ഹറാമും ആക്കിയിട്ടുള്ളതെന്നും താങ്കള്‍ വ്യക്തമാക്കണം. താങ്കളുടെ ഈ ശിര്‍ക്കാരോപനത്തിന്റെ പരിധിയില്‍ ഇമാം ഗസ്സാലിയും അബൂഹനീഫയും നവവിയുമടക്കം ധാരാളം മഹാപണ്ടിതന്മാര്‍(റ) വരുന്നുണ്ടെന്ന കാര്യം മറക്കരുത്.
സത്യത്തില്‍ ,ഭൌതികമോ അഭൌതികമോ ആയ കാര്യങ്ങളില്‍ സാധാരണക്കര്‍ക്കോ, സൃഷ്ടികല്‍ക്കോ സ്വതന്ത്രമായ ഒരു കഴിവുമില്ലെന്നും, സൃഷ്ടികളെ സബബാക്കിയും അല്ലാതെയും എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിച്ചു തരുന്നത് അല്ലാഹു മാത്രമാണ് എന്നും വിശ്വസിക്കുന്ന സുന്നികളെ ശിര്‍ക്കുകാരാക്കാന്‍ മറുപക്ഷക്കാര്‍ മെനഞ്ഞുണ്ടാക്കിയ ഒരു നവീന വാദമാണ് "മനുഷ്യകഴിവിന്നധീനമായ കാര്യങ്ങള്‍ - മനുഷ്യകഴിവിന്നതീതമായ കാര്യങ്ങള്‍'' എന്നാ തരംതിരിവ്. ഫലമോ; അഭൌതിക കാര്യങ്ങള്‍ തേടുന്ന സുന്നികളെ മുശ്രിക്കുകള്‍ ആക്കി മുദ്രണം ചെയ്യാന്‍ കച്ച കെട്ടിയവര്‍ , ഭൌതിക കാര്യങ്ങളില്‍ മനുഷ്യര്‍ക്കും 'കഴിവുണ്ടെന്ന' ശിര്‍ക്കാന്‍ വിശ്വാസം സ്വീകരിക്കേണ്ടി വന്നു.!!!
ഏതായാലും, ഞാനുന്നയിച്ച മൌലികമായ ചോദ്യങ്ങള്‍ക്ക് മറുപടി പ്രതീക്ഷിക്കുന്നു.
താങ്കള്‍ പറഞ്ഞ പോലെ, സമയ പരിമിതിയു മറ്റും എനിക്കുമുണ്ട്. അവധാനതയോടെ മതിയല്ലോ. മാത്രമല്ല നാം നേരില്‍ കാണുന്നവരും സുഹ്ര്തുക്കലുമായതിനല് സംവാദം ഏപ്പോഴും, എവിടെ വെച്ചുമാവാമല്ലോ...
സ്നേഹത്തോടെ, അസ്സലാമു അലൈക്കും.

v.basheer പറഞ്ഞു... മറുപടി

സന്മാര്‍ഗ ദീപത്തിനു.
സുഹ്ര്തെ.
പ്രാര്‍ഥനയും സഹായാര്തനയും തമ്മിലെ വ്യത്യാസം അറിയാഞ്ഞിട്ടല്ല ഞാന്‍ പ്രാര്‍ഥനയുടെ നിര്‍വചനം ചോദിച്ചത്. മറിച്, പ്രാര്‍ത്ഥന എന്തെന്ന് നിര്‍വചിച്ചു കഴിഞ്ഞാല്‍, മഹാന്മാരോടുള്ള സഹായാര്തന അതിന്റെ പരിധിയില്‍ വരില്ലെന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാണ്. ''സൃഷ്ടികളോട് അവരുടെ കഴിവില്‍ പെട്ടത് ചോദിക്കാം. അത്, പറയാതെ തന്നെ നമുക്കറിയാം '' എന്നും ''മഹാന്മാരോട് സഹായം തേടുക എന്നാ പ്രയോഗം എവിടെയാണ് പ്രമാണങ്ങളില്‍ വന്നിട്ടുള്ളത്?'' എന്നും താങ്കള്‍ ചോദിക്കുന്നു.
'സൃഷ്ടികളുടെ കഴിവില്‍' പെട്ട കാര്യങ്ങള്‍ ഏതൊക്കെയെന്നും .'അല്ലാത്തവ' ഏതൊക്കെയെന്നും ,കഴിവില്‍ പെട്ടത് ചോദിക്കുന്നത് തൌഹീദും അല്ലാത്തത് ചോദിക്കല്‍ ശിര്‍ക്കും ആണെന്ന വാദത്തിന്നും ,താങ്കള്‍ പ്രമാണമായി അംഗീകരിക്കുന്ന ഖുര്‍ ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തെളിവ് ഉദ്ധരിക്കുക. അപ്പോള്‍ പ്രതികരിക്കാം .അതല്ലാതെ താങ്കളുടെ ഒരു വെറും വാദത്തിനു ഞാന്‍ മറുപടി പറയേണ്ടതില്ലല്ലോ. സൃഷ്ടികളുടെ കഴിവില്‍ പെട്ടത്-പെടാത്തത് എന്നതുമായി ബന്ധപ്പെട്ട എന്റെ മറുപടി അനീസ്‌ ഭായിക്കുള്ള കുറിപ്പില്‍ ഉണ്ട്.

അസ്സലാമു അലൈക്കും.

Abdul Sammad Andathode പറഞ്ഞു... മറുപടി

തികച്ചും ഇസ്ലാമികമായി നിലനില്‍ക്കുന്നതല്ല താങ്കളുടെ വാദങ്ങള്‍. പ്രാര്‍ഥനയുടെയും സഹായതെട്ടതിന്റെയും അവസ്ഥകള്‍ ഞാന്‍ വിശദീകരിച്ചിരുന്നു. നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ഒരാളോട് സഹായം തെടുന്നതുപോലെയാണ് മരിച്ചവരോടും അടുത്ത് ഇല്ലാതവരോടും സഹായം തേടുന്നത് എന്നത് തികച്ചും അനിസ്ലാമികം തന്നെ. താന്കള്‍ വാസ്തവത്തില്‍ തെലിവ് തരേണ്ടത് മരിച്ചവരെ അല്ലെങ്കില്‍ അടുതില്ലാതവരെ വിളിച്ചു സഹായം തേടാം എന്നതിനാണ്. അതുമായി ബന്ധപ്പെട്ടു ഖുര്‍ആനിന്റെ കല്പനയെന്തു. ഞങ്ങള്‍ വിളിച്ചു പ്രാര്തിക്കുന്നവര്‍ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നവരാന് എന്നല്ലാതെ അവര്‍ തന്നെയാണ് യഥാര്‍ത്ഥ ദൈവം എന്ന് മുശ്രിക്കുകള്‍ പോലും കരുതിയിട്ടില്ല. അല്ലാഹുവിനെ പോലെ കഴിവുള്ളവര്‍ എന്ന് മനസ്സിലാക്കിയാല്‍ മാത്രമേ ശിര്‍ക്ക് വരൂ എന്നത് തികച്ചും നൂതനമായ വാദമാണ്. അല്ലാഹുവിന്റെ കല്പന ഉണ്ടെങ്കില്‍ എന്തും നന്മ തന്നെ. ആദമിന് സ്ഥിരമായി സുജൂദ്‌ ചെയ്യുക എന്ന കല്പനയല്ല അല്ലാഹു നല്‍കിയത്, പകരം ഒരിക്കല്‍ മാത്രം. അത് അല്ലാഹുവിന്റെ കല്പന കോഇ ആകുമ്പോള്‍ അത് അല്ലാഹുവിനുള്ള ഇബാടതാകും. മകനെ കൊല്ലുക എന്നത് വന്‍ പാപമാണ്. പക്ഷെ അല്ലാഹുവിന്റെ കല്പന പ്രകാരം ആകുമ്പോള്‍ ഇബ്രാഹിം നബിയുടെ പ്രവര്‍ത്തനം അല്ലാഹുവിനുള്ള ഇബാദത്ത് ആകുന്നു. ഉളൂഹിയ്യത് കല്പിച്ചാല്‍ മാത്രമേ ശിര്‍ക്കാകൂ എന്നുണ്ടെങ്കില്‍ മാംസം തിന്നുന്ന കാര്യത്തില്‍ എങ്ങിനെ ശിര്‍ക്ക് വന്നു എന്ന് കൂടി വ്യക്തമാക്കേണ്ടതുണ്ട്. പ്രാര്‍ത്ഥന, സഹായ തേട്ടം എന്നിവയുടെ വിശകലനം താങ്കള്‍ക്കു സ്വീകാര്യമാണ് എന്ന് മനസ്സിലാക്കുന്നു.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ബഷീര്‍ സാഹിബ്...ഇവിടെ താങ്കള്‍ ഉന്നയിക്കുന്ന വാദങ്ങളോട് ഒരു നിലക്കും യോജിച്ച് പോകാന്‍ സാധ്യമല്ല....താങ്കള്‍ ഉന്നയിച്ച ഭൗതികം - അഭൗതികം എന്ന വ്യത്യാസത്തിന്റെ ആവശ്യമില്ല എന്നവാദം ,വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍ പോലും അതിന്റെ ഇസ്‌ലാമികമായ അടിത്തറ എന്താണ്...?ഒരു ഉദാഹരണത്തിന് ഇന്ന് 'സുന്നികള്‍' എന്നവകാശപ്പെടുന്നവര്‍ ബദരീങ്ങളെ (അവര്‍ ശുഹദാക്കളോ ബദറിനു ശേഷവും ജീവിച്ചിരുന്നവരോ ആവട്ടെ) വിളിച്ച് താങ്കള്‍ ഉന്നയിച്ചപോലെ സൃഷ്ടികളെ സബബാക്കിക്കൊണ്ടുതന്നെയാണ് പ്രാര്‍ത്ഥിക്കുന്നത് എന്നുവെക്കുക....അവര്‍ ജീവിച്ചിരുന്ന കാലത്തുപോലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നുകൊണ്ട് അവരെ വിളിച്ചാല്‍ അവര്‍ കേള്‍ക്കുകയോ 'അല്ലാഹുവിന്റെ അനുമതിയോട് കൂടി'(താങ്കളുടെ വാദം)ഈ വിളിക്കുന്നവരെ സഹായിക്കാന്‍ അവര്‍ക്ക് സാധ്യമായിരുന്നില്ല എന്നിരിക്കെ മരണപ്പെട്ടതിനു ശേഷം അവര്‍ക്ക് ഇത്തരം ഒരു സിദ്ധി ലഭിക്കും എന്നതിന് വിശുദ്ധ ഖുര്‍‌ആനിന്റേയും,തിരുസുന്നത്തിന്റേയും അടിസ്ഥാനത്തില്‍ വല്ല തെളിവുകളും ഹാജറാക്കാന്‍ താങ്കള്‍ക്ക് സാധ്യമാണോ...?ഞാന്‍ മുമ്പ് ഈ വിഷയവുമായി സം‌വദിച്ചപ്പോള്‍ പരാമര്‍ശിച്ച ഖുര്‍‌ആനിക സൂക്തങ്ങള്‍ താങ്കള്‍ വിട്ടുപോയതിനാല്‍ ഒന്നുകൂടി എടുത്ത് ചേര്‍ക്കുന്നു....##ഖുര്‍‌ആന്‍ പറയുന്നു:انّك لا تسمع الموتى ولا تسمع الصمّ الدّعاء اذا ولّو مدبرين അഥവാ മരിച്ചവരെ കേള്‍പ്പിക്കാന്‍ നിനക്ക് സാധ്യമല്ല...വീണ്ടും പറയുന്നു :لا يعلم الغيب الّا الله (അല്ലാഹുവിനല്ലാതെ അദ്രിശ്യകാര്യങ്ങള്‍ അറിയില്ല)...പിന്നേയും ഉണര്‍ത്തുന്നു:فإذا سألك عبادي عنّي فإنّي قريب,أجيب دعوة الدّاع اذا دعاني.....അഥവാ അടിമകള്‍ക്ക് ഉത്തരം നല്‍കുന്നവന്‍ ഞാന്‍ മാത്രമാണ്............##

shanavasmalappuram പറഞ്ഞു... മറുപടി

ഖുര്‍ ആനും സുന്നത്തും ആണു പ്രമാണം എന്ന് പറയുന്ന ഒരാള്‍ ശിര്‍കിനെയും തൌഹീടിനെയും വേര്‍തിരിക്കാനുള്ള അളവ് കോലായി അവതരിപ്പിക്കുന്നത് ഭൌതികം-അഭൌതികം എന്ന്.!!! അതേ ഖുര്‍ ആനും സുന്നത്തും ആണു പ്രമാണം എന്ന് പറയുന്ന മറ്റൊരാള്‍ ശിര്‍ക്കിനെയും തൌഹീടിനെയും വേര്‍തിരിക്കുന്നത് മരണം-ജീവിതം/ അടുത്ത്- അകലെ എന്നതിന്റെ അടിസ്ഥാനത്തില്‍.!!! നിങ്ങള്‍ മറ്റുള്ളവരുടെ മേല്‍ ആരോപിക്കുന്ന ആ ശിര്‍ക്ക് എന്ന കാര്യത്തിന്നും ദു ആ എന്ന കാര്യത്തിന്നും, ലക്ഷണമൊത്ത ഒരു നിര്‍വചനം പറയുന്നത് നന്നായിരിക്കും.
ബി ജാഹി സയ്യിടിനാ മുഹമ്മദിന്‍ സല്ലല്ലാഹു അലൈഹി വ സല്ലം.
അസ്സലാമു അലൈക്കും.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ഷാനവാസ് സാഹിബ്...വാചകക്കസര്‍ത്തുകള്‍ ഒരു നല്ല സം‌വാദത്തിന് യോജിച്ചതല്ല...അതിനാല്‍ എന്റെ ചോദ്യങ്ങളിലേക്ക് വരിക......

shanavasmalappuram പറഞ്ഞു... മറുപടി

അനീസ്‌ ഭായി...
ഒരു ചെറിയ ഇട പെടല്‍...
''കഴിവുകള്‍ ഭൌതിക- അഭൌതികം എന്നാ വ്യത്യസമില്ലെന്നതിന്നു ഇസ്ലാമിക അടിത്തറ എന്ത്'' എന്ന് നിങ്ങള്‍ ചോദിക്കുന്നു. കഴിവുകള്‍ ഭൌതികം എന്നിങ്ങനെ രണ്ട് ഉണ്ടെന്നും അതില്‍ ഒന്ന് സൃഷ്ടികള്‍ക്കും ഒന്ന് അല്ലാഹുവിന്നും എന്ന വാദം നിങ്ങളുടെ വാചകങ്ങളില്‍ നിന്നാണ് വെളിപ്പെടുന്നത്. അപ്പോള്‍ അതിന്നു നിങ്ങളല്ലേ തര്‍ക്കശാസ്ത്രപരമായി നോക്കുമ്പോള്‍, തെളിവ് കൊണ്ടുവരേണ്ടത്. ഇയ്യാക നസത ഈന്‍ എന്നതിനു , ഇസ്തി ആനത് ഭൌതികം- അഭൌതികം(material-immaterial) എന്നിങ്ങനെ രണ്ടു തരാം ഉണ്ടെന്നു പ്രാമാനികരും മുന്‍ ഗാമികളും ആയ ആരെങ്കിലും പറഞ്ഞിടുണ്ടോ എന്നതിനും നിങ്ങളല്ലേ തെളിവ് കൊണ്ട് വരേണ്ടത്? എന്നാല്‍, മുസ്ലിം ലോകം അങ്ങീകരിക്കുന്ന, ആരില്‍ നിന്നാണോ നമുക്ക് ആധികാരിക പ്രമാണങ്ങള്‍ കൈമാറി കിട്ടിയത്, ആരുടെ പരിശ്രമാതിലൂടെയാണോ അവ അള്ളാഹു മുസ്ലിം ലോകത്തിനു വേണ്ടി നില നിര്‍ത്തിയത്, അങ്ങനെയുള്ള സര്വാന്ഗീക്രുതരായ മഹാ പണ്ഡിതര്‍, നിങ്ങള്‍ ശിര്‍ക്കെന്നരോപിക്കുന്ന, അഭൌതികസഹായ തേട്ടം നടത്തിയതിന്നും അത് അനുവദനീയമാണ് എന്ന് പറഞ്ഞതിന്നും , സംവാദത്തിന്റെ വഴിയെ, 'ആവശ്യമായി വന്നിരിക്കുന്നു' എന്ന് എനിക്ക് തോന്നുമ്പോള്‍ സമൃദ്ധമായി തെളിവുകള്‍ ഉദ്ധരിക്കുന്നതാണ്. സംവാദം തുടരട്ടെ.
അസ്സലാമു അലൈക്കും.
എന്‍.ബി.: ഈ മാറ്റര്‍ ഒരു വട്ടം നല്‍കിയതാണ്. ഇപ്പോള്‍ കാണുന്നില്ല.

shanavasmalappuram പറഞ്ഞു... മറുപടി

താങ്കളുടെത് വാചക കാസര്തെന്നു ഞാന്‍ പറയുന്നില്ലല്ലോ സുഹൃതെ. എനിക്കങ്ങനെ വാദവുമില്ല. എതിര്‍ വാദങ്ങളെ വാചക കാസര്തായി തോന്നുന്നത് നിയ്യത്തിനെ സംശയിക്കുന്നതിന്നു തുല്യമാണ്. എന്റെ വാദങ്ങള്‍ വസ്തു നിഷ്ടം അല്ലെങ്കില്‍ അത് തെളിയിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ അത് കസര്‍ത്റ്റ് ആണ് എന്ന് വസ്തു നിഷ്ടമായി തെളിയിക്കുകയാണ് വേണ്ടത്. നിങ്ങള്ക്ക് കസരല്‍ എന്ന് തോന്നുന്നതും എനിക്ക് വസ്തു നിഷ്ടമായി തോന്നുന്നത്മ ആയ സംസാരങ്ങള്‍ തല്ക്കാലം ഞാന്‍ നിര്‍ത്താം. ദു ആ എന്ന സാങ്കേതിക ശബ്ദത്തിന്റെ നിര്‍വചനം എന്ത്? ( ഭാഷര്‍ത്തം അല്ല )
ശിര്‍ക്കിന്റെ നിര്‍വചനം എന്ത്?
ആ നിര്‍വചനത്തിന്റെ പരിധിയില്‍ , സഹായ തേട്ടം എങ്ങനെ ശിര്‍ക്ക് ആകും.?
അവസാനത്തെ മൂന്നു വാചകങ്ങളില്‍ കസര്‍ത്ത് ആരോപിക്കുകയില്ലെന്നു കരുതുന്നു.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ഷാനവാസ്...നിങ്ങള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് എന്താണ് എന്ന് മനസ്സിലാവുന്നില്ല...മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങള്‍ (തിന്നുക,ഉറങ്ങുക,കുടിക്കുക,അധ്വാനിക്കുക,നടക്കുക,....തുടങ്ങി ഞാന്‍ ഭൗതികം എന്ന് ഉദ്ധേശിച്ചതായി താങ്കള്‍ക്ക് തോന്നിയ എന്തും)അല്ലാഹുവിന്റെ കഴിവോ സഹായമോ കൂടാതെ മനുഷ്യന്‍ സ്വന്തം കഴിവുകൊണ്ട് ചെയ്യുന്നതാണെന്നും അതില്‍ അല്ലാഹുവിന്റെ കഴിവുകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും എന്റെ ഏതെങ്കിലും കമന്റുകളിലോ പോസ്റ്റുകളിലോ താങ്കള്‍ വായിച്ചതായി ചൂണ്ടിക്കാണിക്കാമോ...?അതേസമയം ഭൗതികം അഭൗതികം എന്ന പ്രയോഗം തന്നെ ഇസ്‌ലാമിന് അന്യമാണ് എന്ന് ഏത് പ്രമാണങ്ങളുടെ വെളിച്ചത്തിലാണ് താങ്കള്‍ക്ക് സമര്‍ത്ഥിക്കാനാവുക...?താങ്കളുടെ കണ്‍‌മുന്നിലുള്ള ഒരു കാര്യത്തെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ അല്ലാഹു നല്‍‌കിയ വിവരവും സംസാരിക്കാനുള്ള കഴിവും വെച്ച് അത് വിശദീകരിച്ച് കൊടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുമായിരിക്കാം...എന്നാല്‍ അദൃശ്യമായ ഒരു കാര്യത്തെകുറിച്ചാണ് താങ്കളോട് ചോദിക്കുന്നതെങ്കില്‍ അതുപോലെ വിശദീകരിക്കാന്‍ താങ്കള്‍ക്ക് സാധിക്കുമോ...?ഒരിക്കലുമില്ല.... കാരണം അത് അല്ലാഹുവിന്റെ മാത്രം അറിവില്‍ പെട്ടതാണ്...അഥവാ ആദ്യം പറഞ്ഞ കാര്യത്തില്‍ അത് വിശദീകരിക്കാനുള്ള കഴിവും,അറിവും താങ്കള്‍ക്ക് നല്‍‌കിയ അല്ലാഹു രണ്ടാമത്തെ കാര്യത്തില്‍ ആ അറിവും കഴിവും നല്‍കിയില്ല....ഈ വിഭജനത്തെ നാം എന്ത് പേരിട്ട് വിളിക്കണം...??ഇനി ആര്‍ക്കെങ്കിലും അങ്ങനെയുള്ള അദൃശ്യം അറിയാനുള്ള കഴിവും നല്‍കപ്പെടും എന്ന വാദം താങ്കള്‍ക്ക് ഉണ്ടെങ്കില്‍ അതിന്റെ മാനദണ്ഡം എന്താണ്...??ജീവിച്ചിരുന്നാല്‍ പോലും അന്യ ദേശങ്ങളില്‍ നിന്ന് പല ആളുകള്‍ പലഭാഷയില്‍ പല സമയങ്ങളില്‍ വിളിക്കുന്നത് കേള്‍ക്കാന്‍ കഴിയാത്ത ആളുകള്‍ മരണപ്പെട്ട് പോയാല്‍ ഇതൊക്കെ കേള്‍ക്കാനാകും എന്നതിന് എന്ത് ഇസ്‌ലാമിക പ്രമാണങ്ങളാണ് താങ്കള്‍ക്ക് സമര്‍പ്പിക്കാനുള്ളത്.....

v.basheer പറഞ്ഞു... മറുപടി

അനീസ്‌ സാഹിബ്
നമ്മുടെ സംവാദം, തുടങ്ങാനുണ്ടായ സാഹചര്യം താങ്കള്‍ മറക്കരുത്. ഇസ്ലാമിക ലോകം ഒരു സഹസ്രാബ്ദത്തിലധികംമായി നിരാക്ഷേപം നടത്തിപ്പോരുന്ന ഇസ്തിഗാസ എന്ന കര്‍മ്മം, മഹാത്മാക്കലോടുള്ള ''ദു ആ'' യും അതിനാല്‍ ശിര്ര്കും ആണെന്ന താങ്കളുടെ വാദത്തില്‍ നിന്നാണ് ഈ സംവാദം തന്നെ തുടങ്ങിയത്. അത് കൊണ്ട് തന്നെ, ദു ആയുടെയും ശിര്‍ക്കിന്റെയും നിര്‍വചനം എന്താണ്, ഇസ്തിഗാസ എങ്ങനെയാണു ദു ആ യുടെ പരിധിയില്‍ വരിക വഴി , ശിര്‍ക്ക് ആവുക എന്നും പ്രമാണങ്ങള്‍ വെച്ച് വ്യക്തമാക്കാന്‍ പല തവണ ഞാന്‍ ആവശ്യപ്പെട്ടിട്ടും താങ്കള്‍ ഇത് വരെയും അത് മാത്രം ചെയ്തിട്ടില്ല. സുന്നികള്‍ക്ക് നേരെ ആരോപിക്കുന്ന 'ദു ആയും' ശിര്‍ക്കും എന്താണെന്ന് താങ്കള്‍ക്കു തന്നെ തിട്ടമില്ലാത്തത് കൊണ്ടാണോ അവ നിര്‍വചിക്കതിരിക്കുന്നത്? ഒരു സമൂഹത്തിനു മേല്‍ ഒരു കൊടും പാപം ആരോപിക്കുകയും, ആ പാപം എന്താണെന്നോ എവ്വിധമാണ് അവര്‍ ആ പാപം ചെയ്‌തത്‌ എന്നോ വ്യക്തമാക്കാതിരിക്കുകയും ചെയ്യുന്നത് എത്ര ഗുരുതരമാണ്.!!
തുടരുന്നു...

v.basheer പറഞ്ഞു... മറുപടി

........................ എനിക്ക് മറുപടിയായി താങ്കള്‍ 'സുജൂദ്' ഉദാഹരിച്ചപ്പോള്‍ ആ സുജൂദ് വെച്ചു കൊണ്ട് തന്നെ, കര്‍മ്മമല്ല;അതിനു പിന്നിലെ ഉലൂഹിയത്തിന്റെ വിശ്വാസമാണ് തൌഹീദും ശിര്‍ക്കും നിര്‍ണയിക്കുന്നത് എന്നും ,സുജൂദ് എന്ന കേവല കര്മ്മരൂപമാണ് ശിര്‍ക്ക് ആവുന്നതെങ്കില്‍ അള്ളാഹു ശിര്‍ക്ക് ചെയ്യാന്‍ കല്പ്പിചെന്നും ,പ്രവാചകന്മാര്‍ ശിര്‍ക്ക് ചെയ്തു എന്നും സമ്മതിക്കേണ്ടി വരും എന്നും ഞാന്‍ സമര്തിച്ചിരുന്നു . അതിനുള്ള പ്രതികരണം കണ്ടില്ല. ഇയ്യാക നസ്ത് ഈന്‍ എന്ന ആയത്തിന്നു താങ്കള്‍ നല്‍കിയ വ്യാഖ്യാനത്തിലെ അപാകതകളും ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതിനും മറുപടി തന്നില്ല. കഴിവെല്ലാം അല്ലഹുവിന്റെതാനെന്നും അവന്‍ ഉധേശിക്കുംപോള്‍ ,ഉദ്ദേശിക്കുന്നവര്‍ക്ക് കഴിവുകള്‍ നല്‍കുന്ന കാര്യത്തില്‍ ,ഭൌതികം-അഭൌതികം എന്ന വ്യത്യാസമില്ലെന്നും ആണ് ഞാന്‍ പറഞ്ഞത്. എന്നാല്‍, അഭൌതികമായ കഴിവുകള്‍ അലാഹു ആര്‍ക്കും ഒരിക്കലും ഒരു സാഹചര്യത്തിലും നല്‍കില്ലെന്നും അങ്ങനെ നല്‍കിയിട്ടുണ്ടെന്ന വിശ്വാസത്തില്‍, മഹാത്മാക്കളോട് സഹായം തേടിയാല്‍ ശിര്‍ക്ക് ആകുമെന്നും താങ്കളാണ് വാദിച്ചത്.(ശാനവസിനുള്ള മറു പടിയിലും ,അഭൌതിക കഴിവും അറിവും അള്ളാഹു ആര്‍ക്കും നല്‍കുന്ന സമ്പ്രദായം ഇല്ലെന്ന വാദം താങ്കള്‍ ആവര്‍ത്തിച്ചിരിക്കുന്നു).അതിനാല്‍, ആ വാദത്തിനു താങ്കള്‍ തെളിവ് നല്‍കാന്‍ ബാധ്യസ്ഥനാണ്.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

##താങ്കളുടെ കണ്‍‌മുന്നിലുള്ള ഒരു കാര്യത്തെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ അല്ലാഹു നല്‍‌കിയ വിവരവും സംസാരിക്കാനുള്ള കഴിവും വെച്ച് അത് വിശദീകരിച്ച് കൊടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുമായിരിക്കാം...എന്നാല്‍ അദൃശ്യമായ ഒരു കാര്യത്തെകുറിച്ചാണ് താങ്കളോട് ചോദിക്കുന്നതെങ്കില്‍ അതുപോലെ വിശദീകരിക്കാന്‍ താങ്കള്‍ക്ക് സാധിക്കുമോ...?ഒരിക്കലുമില്ല.... കാരണം അത് അല്ലാഹുവിന്റെ മാത്രം അറിവില്‍ പെട്ടതാണ്...അഥവാ ആദ്യം പറഞ്ഞ കാര്യത്തില്‍ അത് വിശദീകരിക്കാനുള്ള കഴിവും,അറിവും താങ്കള്‍ക്ക് നല്‍‌കിയ അല്ലാഹു രണ്ടാമത്തെ കാര്യത്തില്‍ ആ അറിവും കഴിവും നല്‍കിയില്ല....ഇനി ആര്‍ക്കെങ്കിലും അങ്ങനെയുള്ള അദൃശ്യം അറിയാനുള്ള കഴിവും നല്‍കപ്പെടും എന്ന വാദം താങ്കള്‍ക്ക് ഉണ്ടെങ്കില്‍ അതിന്റെ മാനദണ്ഡം എന്താണ്...??## ഇവിടെ അല്ലാഹുവിനല്ലാതെ മറഞ്ഞകാര്യങ്ങള്‍ അറിയില്ല എന്ന എന്റെ വാദത്തെ സാധൂകരിക്കാന്‍ വിശുദ്ധഖുര്‍‌ആനിലെ ഒരു വചനം
(لا يعلم الغيب الاّ الله) ഞാന്‍ ഉദ്ധരിച്ചിരുന്നു...ആയതിനാല്‍ താങ്കള്‍ക്ക്, അങ്ങനെയുള്ള കഴിവുകള്‍ അല്ലാഹു ആര്‍ക്കെങ്കിലും നല്‍കും എന്ന വാദം ഉണ്ടെങ്കില്‍ അതിന് താങ്കളാണ് തെളിവ് ഹാജറാക്കേണ്ടത്......

v.basheer പറഞ്ഞു... മറുപടി

ഇന്നത്തെ സംവാദത്തിന്റെ തുടക്കം ഞാന്‍ പോസ്റ്റ്‌ ചെയ്ത് പബ്ലിഷ് ആയ ശേഷം അപ്രത്യക്ഷാമായ ഭാഗം വീണ്ടും ചേര്‍ക്കുന്നു.
...അനീസ്‌ സാഹിബ്‌.
നൂറ്റാണ്ടുകളായി മുസ്ലിം ലോകം നിരാക്ഷേപം തുടര്‍ന്ന് പോന്നിരുന്ന ഇസ്തിഗാസ, മഹാന്മാരോടുള്ള ദു ആയും ,അതിനാല്‍ ശിര്‍ക്കും ആണെന്ന താങ്കളുടെ വാദമാണ് ഈ സംവാദം തുടങ്ങാന്‍ തന്നെ കാരണം. ഒരു സമൂഹത്തിനു മേല്‍ ഒരു കൊടും പാപം ആരോപിക്കുമ്പോള്‍ അത് എന്താണെന്നു നിര്‍വചിക്കളും ആ സമൂഹം എവ്വിധമാണ് ആ പാപം ചെയ്യുന്നവരായി തീരുന്നത് എന്നും അവര്‍ക്ക് വ്യക്തമാക്കി കൊടുക്കല്‍ ആരോപകന്റെ സാമാന്യ ബാധ്യതയാണ്‌. അത് കൊണ്ട് തന്നെയാണ് ഇത് വരെ ഉള്ള ചര്ച്ചയിലുടനീളം'ദു ആ 'യും ശിര്‍ക്കും' , നിര്‍വചിക്കാനും , സുന്നികള്‍ ചെയ്യുന്ന ഇസ്തിഗാസ എവ്വിധമാണ് ദു ആ യും അത് വഴി ശിര്‍ക്കും ആകുന്നതെന്ന് വ്യക്തമാക്കാനും ഞാന്‍ നിരന്തരം ആവശ്യപ്പെടുന്നത്. താങ്കള്‍ ഇത് വരെയും അത് മാത്രം ചെയ്തിട്ടില്ല. അതിനാല്‍ ശിര്‍ക്കും ദു ആയും താങ്കള്‍ നിര്‍വചിക്കാതെ, ഉപ ചര്‍ച്ചകളുമായി മാത്രം ഇനി ഈ സംവാദം മുന്നോട്ടു പോവുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ ശിര്‍ക്കും, ദു ആ യും താങ്കള്‍ നിര്‍വചിച്ചാല്‍ മാത്രമേ ,ഉപ വിഷയങ്ങളില്‍ ഞാന്‍ ഇനി പ്രതികരിക്കൂ. ഏതായാലും , ഉന്നയിച്ച ഉപ വിഷയങ്ങള്‍ക്ക്‌ ഇപ്രാവശ്യവും കൂടി ഞാന്‍ മറുപടി പറയുന്നു. .....
തുടരുന്നു. .................

v.basheer പറഞ്ഞു... മറുപടി

............................അള്ളാഹു അല്ലാതെ ഗയ്ബ് അറിയില്ല.. എന്നാ ആയത്ത് ...അള്ളാഹു , ഗയ്ബ് ആര്‍ക്കും അറിയിച്ചു കൊടുക്കില്ല എന്നാ വാദത്തിനു തെളിവാകുന്നതെങ്ങനെ? അല്ലാഹു ,തന്റെ അടിമയായ മുത്തുനബിക്ക്(സ) ഗയ്ബ് അറിയിച്ചു കൊടുത്തതിനു വേണ്ടുവോളം തെളിവുകളുണ്ട്. ഉദാ: ഭൂമിയില്‍ വെച്ചു തന്നെ നരകവും സ്വര്‍ഗവും കാണിച്ചു കൊടുത്തു, പല സ്വഹാബികള്‍ക്കും സ്വര്‍ഗം ഉണ്ട് എന്നാ ഗയ്ബ് അറിയിച്ചു കൊടുത്തു.,(ബുഖാരി), പല സ്വഹബക്കളുടെയും വഫാത്, എപ്പോള്‍, എവ്വുധമാവുമെന്ന ഗയ്ബ് അറിയിച്ചു കൊടുത്തു ,ബര്സഖില്‍ നടക്കുന്ന ശിക്ഷ കാണിച്ചു കൊടുത്തു., അന്ത്യ നാള്‍ വരെ ഉണ്ടാകുന്ന മുഴുവന്‍ കാര്യങ്ങളും സ്വഹബികള്‍ക്ക് പറഞ്ഞു കൊടുത്തു. (മുസ്ലിം) ഇനി, ഖുര്‍ ആനില്‍, ഗയ്ബ് മാത്രമല്ല; പ്രത്യക്ഷവും അല്ലാഹുവിന്നെ അറിയൂ എന്നുമുണ്ടാല്ല്ലോ. ഉദാഹരണത്തിനു സമിഹ് (കേള്‍ക്കുന്നവന്‍ )ഉം അലീം (അറിയുന്നവന്‍ ) ഉം അള്ളാഹു ആണെന്ന് ഖുര്‍ ആന്റെ നസ്സ് ആണ്. ഇവിടെ കേള്‍വിയും അറിവും ഗയ്ബ്, അല്ലാത്തത് എന്നൊന്നും വേര്‍തിരിച്ചിട്ടില്ല. അപ്പോള്‍ ഗയ്ബും അല്ലതതുമെല്ലാം കേള്‍ക്കലും അരിയലും അല്ലാഹുവിന്റെ സിഫത് ആണ്. അള്ളാഹു വിന്റെ സിഫത് ആകട്ടെ; സൃഷ്ടികല്‍ക്കും ഉണ്ടെന്നു വിശ്വസിച്ചാല്‍ ശിര്‍ക്ക് ആയി. അതിനാല്‍ ഗയ്ബ് പോലെ തന്നെ ഗയ്ബല്ലത്തതും സൃഷ്ടികള്‍ അറിയും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്ക് ആണ്. ഗയ്ബ് അല്ലാത്തത് അള്ളാഹു അറിയിക്കുമ്പോള്‍ സൃഷ്ടികള്‍ അറിയും എന്നത് പോലെ ഗയ്ബും അള്ളാഹു അറിയിച്ചു കൊടുക്കുമ്പോള്‍ സൃഷ്ടികള്‍ അറിയും. ....തീര്‍ന്നില്ല.......

v.basheer പറഞ്ഞു... മറുപടി

...........................അള്ളാഹു അല്ലാതെ ഗയബ് അറിയുകയില്ല എന്ന ആയത്ത്, അള്ളാഹു ആര്‍ക്കും ഗായബ് അറിയിച്ചു കൊടുക്കില്ല എന്ന താങ്കളുടെ വാദത്തിനു എങ്ങനെ തെളിവാകും. അള്ളാഹു തന്റെ അടിമകള്‍ക്ക് അവന്‍ ഉദ്ദേശിക്കുന്ന സമയത്ത്, വേണ്ടുവോളം ഗയ്ബ് അറിയിച്ചു കൊടുത്തതിനു ധാരാളം തെളിവുകള്‍ ഉണ്ട്. ഉദാ; അള്ളാഹു തന്റെ അടിമയായ മുത്തുനബി (സ) ക്ക് ഭൂമിയില്‍ വെച്ച് തന്നെ സ്വര്‍ഗ്ഗവും നരകവും കാണിച്ചു കൊടുത്തു(ബുഖാരി), നിരവധി സഹാബാക്കളുടെ വഫാത് എപ്പോള്‍, എവിടെ എങ്ങനെ നടക്കുമെന്ന ഗയ്ബ് അറിയിച്ചു കൊടുത്തു. യുദ്ധ വിജയങ്ങള്‍ മുന്കൂടി അറിയിച്ചു കൊടുത്തു (ബുഖാരി) ബ്ര്സഖില്‍ ഒരാള്‍ ആണ് ഭാവിക്കുന്ന ശിക്ഷ എന്നാ ഗയ്ബ് കാണിച്ചു കൊടുത്തു. അന്ത്യ നാള്‍ വരെ ഉണ്ടാകുന്ന മുഴുവന്‍ കാര്യങ്ങളും സഹാബത്തിന്നു റസൂല്‍ (സ) പറഞ്ഞു കൊടുത്തു. ഇനി ഗയ്ബ് മാത്രമല്ല ; ഗയ്ബ് അല്ലാത്തതും അള്ളാഹു വിന്നു മാത്രമേ അറിയൂ എന്നും ഖുര്‍ ആണിന്റെ നസ്സ് ആണല്ലോ. ഉദാഹരണത്തിനു; അല്ലാഹുവാണ് സമീഹും (കേള്‍ക്കുന്നവന്‍),അലീമും (അറിയുന്നവന്‍ ) എന്നും ഖുര്‍ ആനില്‍ ഉണ്ട്. ഇവിടെ, സമിഹ് എന്നാല്‍ ഗയ്പ് മാത്രമല്ല ഗയ്ബല്ലത്തതും കേള്‍ക്കുന്നവന്‍ എന്നും ,അലീം എന്നാല്‍ ഗയ്പ് പോലെ ഗയ്ബ് അല്ലാത്തതും അറിയുന്നവന്‍ എന്നുമാണ് അര്‍ഥം. അപ്പോള്‍ ഗയ്പ് പോലെ ഗയ്ബ് അല്ലാത്തതും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍ അള്ളാഹു മാത്രമാണെന്ന് സ്ടിരപ്പെടുന്നു. അല്ലാഹുവിന്റെ സിഫത് ആകട്ടെ, ഒരല്പം പോലും സൃഷ്ടികളില്‍ ഉണ്ടെന്നു വിശ്വസിച്ചാല്‍ ശിര്‍ക്ക് ആയി. അതിനാല്‍ ഗയ്പ് പോലെ ഗയ്ബ് അല്ലാത്തതും അല്ലാഹുവിന്നു മാത്രമേ അറിയൂ എന്നാ വിശ്വാസം തൌഹീടിന്റെതാണ്. ഗയ്ബ് അല്ലാത്ത കാര്യങ്ങളെ പോലെ ഗയ്ബും അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ സൃഷ്ടികള്‍ക്ക് അറിയിച്ചു കൊടുക്കുമെന്ന വിശ്വാസവും തൌഹീദിന്റെ ഭാഗം ത്ന്നെ. അള്ളാഹു അടിമക്ക് ഗയ്ബ് അറിയിച്ചതിന്റെ തെളിവാണ് മുകളില്‍ ഉദ്ധരിച്ചത്. അതിനാല്‍ അള്ളാഹു, ഗയ്ബ് അല്ലാത്തത്തെ അറിയിച്ചു കൊടുക്കൂ ;ഗയ്ബ് ഒരിക്കലും ''അറിയിച്ചു കൊടുക്കില്ല'' എന്നുമുള്ള ഇസ്ലാമിന്നു അന്യമായ താങ്കളുടെ വാദത്തിനു താങ്കള്‍ ഉദ്ധരിച്ച ഈ ആയത്ത് തെളിവല്ല . അത് വേറെ സമര്‍പ്പിക്കെണ്ടിയിരിക്കുന്നു. അള്ളാഹു വെറും ''ആലിമുല്‍ ഗയ്ബ്'' അല്ല; ആലിമുല്‍ ഗയ്ബി വ ശഹാധ യാണെന്ന് ഞാന്‍ പറയാതെ തന്നെ സുഹ്ര്‍ത്തിന്നു അറിയാമല്ലോ.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

സഹോദരാ...ഒഴിഞ്ഞ സമയം കിട്ടുമ്പോള്‍ ഞാന്‍ താങ്കളുടെ ചോദ്യങ്ങളിലേക്ക് ഓരോന്നായി വരാം... ഇന്‍ഷാ അല്ലാഹ്.....ഇതൊക്കെ കുറിക്കുന്നത് ഓഫീസിലിരുന്നുകൊണ്ടാണ്.... ഇവിടെ വീണ്ടും താങ്കള്‍ എന്റെ ചോദ്യത്തെ അവഗണിക്കുന്നു....അഥവാ അല്ലാഹുവിന് മാത്രമുള്ള കഴിവുകള്‍ അവന്റെ അടിയാറുകള്‍ക്ക് ഏതെങ്കിലും സന്ദര്‍ഭത്തില്‍ നല്‍കുന്നുവെങ്കില്‍ അതിന്റെ മാനദണ്ഡം എന്താണ്...?ഇവിടെ മുത്തുറസൂലിന് നല്‍കി എന്ന് പറയപ്പെടുന്ന ഓരോ ഗയ്ബുകളും സദാ സമയം റസൂല്‍ (സ) ക്ക് പ്രാപ്യമായ ഒന്നായിരുന്നില്ല...മറിച്ച് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അല്ലാഹു നല്‍കിയ അനുഗ്രഹമായിരുന്നു...അല്ലാഹു പ്രത്യേകം തെരെഞ്ഞെടുത്ത അവന്റെ പ്രവാചകന്മാര്‍ക്ക് നല്‍കുന്ന കഴിവുകളും ,മൂഉജിസത്തുകളും നാം ഒരു സാധാരണ സംഭവമായാണോ കാണേണ്ടത്...?അതല്ല....പ്രവാചകന്മാരല്ലാത്തവര്‍ക്കും ഇങ്ങനെയുള്ള കഴിവുകള്‍ നല്‍കുമെങ്കില്‍ അതിനുള്ള മാനദണ്ഡം താങ്കള്‍ വിശദമാക്കേണ്ടതുണ്ട്....ഒരാള്‍ എപ്പോഴാണ് അതിന് അര്‍ഹനാകുന്നത്....? അല്ലാത്ത പക്ഷം മരിച്ചതിനെ ജീവിപ്പിക്കാന്‍ ഈസാ (അ) ക്ക് നല്‍കിയ കഴിവുപോലെ ഓരോ പ്രവാചകന്മാര്‍ക്കും നല്‍കിയ കഴിവുകളിലും താങ്കളുടെ വാദം പ്രായോഗികമാണ് എന്ന് താങ്കള്‍ സമ്മതിക്കുമോ...?

v.basheer പറഞ്ഞു... മറുപടി

.........ഞാന്‍ പള്ളിയില്‍ പോയതായിരുന്നു.ആദ്യ മപുപടിയില്‍ കുറച്ചു കൂടി ബാകിയുണ്ടായിരുന്നു. എങ്കിലും ഇതിനിടയില്‍ താങ്കള്‍ ഉന്നയിച്ചതിന്നു ഇപ്പോള്‍ തന്നെ മറുപടി പറയാം.
തുടക്കത്തിലേ ഞാന്‍ ഉന്നയിച്ചു പോന്ന രണ്ടു ചോദ്യങ്ങള്‍ (ദു ആ യുടെയും ശിര്‍ക്കിന്റെയും നിര്‍വചനം എന്ത്, ഇസ്തിഗാസ ദു യും ശിര്‍ക്കും ആകിന്നത് എങ്ങനെ) നിരന്തരം അവഗണിക്കുന്ന താങ്കള്‍ ,ഞാന്‍ താങ്കളുടെ ഒരു ചോദ്യം അവഗണിച്ചതില്‍ ,പരിതപിക്കെണ്ടാതുണ്ടോ? സത്യത്തില്‍ ഞാന്‍ അവഗനിച്ചതല്ല. വിട്ടു പോയതാണ്. ഇപ്പോള്‍ തന്നെ മറുപടി തരാം.
''അല്ലാഹുവിന്നു മാത്രമുള്ള കഴിവുകള്‍''' അവന്റെ അടിയരുകള്‍ക്ക് ഏതെങ്കിലും സന്നര്ഭത്തില്‍ നല്‍കുന്നുവെങ്കില്‍, അതിന്നു മാനദണ്ഡം എന്താണ്'' എന്നാണ് താങ്കളുടെ ഒരു ചോദ്യം.ഈ ചോദ്യത്തിലെ ''അല്ലാഹുവിന്നു മാത്രമുള്ള കഴിവുകള്‍''' എന്നാ താങ്കളുടെ പ്രയോഗം അലാഹുവിന്നു മാത്രമല്ലാത്ത ചില കഴിവുകളുണ്ട്, എന്നാ ബോധത്തെ ധ്വനിപ്പിക്കുന്നുണ്ട്. സത്യത്തില്‍ അങ്ങനെയില്ല. എലാ കഴിവുകളും ഇപ്പോഴും അല്ലാഹുവിന്നു മാത്രമാണ്. ഏതായാലും ഗയ്ബിയായത് അറിയുവാനുള്ള കഴിവ് സൃഷ്ടികള്‍ക്ക് അല്ലാഹു കൊടുക്കുകയേ ഇല്ല എന്ന വാദത്തില്‍ നിന്ന് , താങ്കള്‍ ഇപ്പോള്‍ ''ചില പ്രത്യേക സന്നര്ഭാങ്ങളില്‍ ചില സൃഷ്ടികള്‍ക്ക് (അമ്ബിയക്കള്‍) നല്‍കും എന്നിടത്ത് എത്തിയിരിക്കുന്നു. അഥവാ, താങ്കളുടെ വാദ പ്രകാരമുള്ള ശിര്‍ക്ക്, ചില സന്നര്ഭാങ്ങളിലെങ്കിലും 'തൌഹീദ്' ആവാനുള്ള സാധ്യത തുറന്നിരിക്കുന്നു എന്നിടത്തല്ലേ അത് എത്തുക.
ഒരു ഭാഗത്ത് താങ്കള്‍ പറയുന്നു, ''അല്ലാഹുവിന്നു മാത്രമുള്ള ചില കഴിവുകള്‍ ഉണ്ട്,അത് മറ്റു സൃഷ്ടികള്‍ക്ക് ഉണ്ടെന്നു വിശ്വസിച്ചു പ്രവര്‍ത്തിക്കല്‍ ശിര്‍ക്ക് ആണെന്ന്, ഇപ്പോള്‍ പറയുന്നു ''അല്ലാഹു മറ്റാര്‍ക്കും കൊടുക്കാത്ത കഴിവ്,അമ്ബിയാക്കള്‍ എന്ന ''സൃഷ്ടികള്‍ക്ക്'' നല്‍കുന്നു എന്ന്. പിന്നെ എങ്ങനെ അത് ''അല്ലാഹുവിന്നു മാത്രമുള്ള കഴിവ്'' ആകും സഹോദരാ.ഇനി ''മാനദണ്ഡം എന്ത് എന്ന ചോദ്യത്തിനുള്ള മറുപടി. അല്ലാഹു ചെറുതും വലുതുമായ ഓരോ കഴിവും എപ്പോള്‍ ആര്‍ക്കു നല്‍കുമെന്നും അതിന്റെയൊക്കെ മാനടണ്ടാമെന്താനെന്നും ,നല്‍കുന്ന അല്ലാഹുവിന്നു മാത്രമല്ലേ അറിയൂ സുഹൃത്തേ. ഞാന്‍ എങ്ങനെ അത് വ്യക്തമാക്കാനാണ്. വിലായത്തിന്റെ ബാബില്‍ ഇമാമുകള്‍ ചര്‍ച്ച ചെയ്ത വിഷയമാണ് ഇത്. ഞാന്‍ ചോദിക്കുന്ന നിര്‍വ്വചനങ്ങള്‍ താങ്കള്‍ വ്യക്തമാക്കിആല് അതിനെ കുറിച്ച ഒരു ചര്ച്ചേ വേറെ തന്നെ ആവാം. (ഇബ്നു തൈമിയയുടെ ''ഔലിയാക്കള്‍'' എന്ന പുസ്തകം ഐ പി എച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷെ, അതില്‍, ''കരാമാത്തുകള്‍'' '' എന്ന ഭാഗം മനോഹരമായി ദീലിറ്റ്‌ ചെയ്തിരിക്കുന്നു!!)
ഗയ്ബ്,അള്ളാഹു ആര്‍ക്കും അറിയിക്കില്ല, എന്ന താങ്കളുടെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍, പ്രവാചകന്നു(സ) ഗയ്ബ് അറിയിച്ചു കൊടുത്ത തെളിവുകള്‍ ഞാന്‍ നല്‍കിയപ്പോള്‍, അത് ''പ്രതേക സന്നര്ഭാങ്ങളിലുള്ള അനുഗ്രഹം'' ആണെന്നാണ്‌ താങ്കള്‍ എതിര്‍വാദം ഉന്നയിക്കുന്നത്. സുഹൃത്തേ.. കണ്ണ് ചിമ്മുന്നതടക്കം ചെറുതും വലുതുമായ സകല കഴിവുകളും ,ഓരോ സന്നര്ഭാത്തിലും, അപ്പപ്പോള്‍ അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങള്‍ തന്നെയാണ്. (ഇല്‍മുല്‍ കലാമില്‍ ഇമാമുകള്‍ ചര്‍ച്ച ചെയ്ത വിഷയമാണിത്.)...തീര്‍ന്നില്ല......

v.basheer പറഞ്ഞു... മറുപടി

.............പിന്നെ, അമ്ബിയക്കള്‍ക്ക് ഗയ്ബ്‌ അള്ളാഹു അറിയിച്ചതിനെ കുറിച്ച് താങ്കള്‍ പറയുന്നത്, 'അത് മൂ ജിസത് അല്ലെ, സാധാരണ സംഭവമല്ലല്ലോ' എന്നാണ്‌. നമ്മുടെ ചര്‍ച്ച, സാധാരണ സംഭവമാണോ, മൂ ജിസത്താണോ എന്നതല്ല. മറിച്ച്, ഗയ്ബ്‌ സ്രഷ്ടിക്കു പ്രാപ്യമേ അല്ല എന്നായിരുന്നു താങ്കളുടെ വാദം. മൂ ജിസട്ത് ആയാലും, അല്ലെങ്കിലും, ഗയ്ബ്‌ അറിയിക്കല്‍ സംഭവിച്ചല്ലോ. പ്രവാചകന്മാര്‍ക്കു മാത്രമല്ല; മറ്റു സൃഷ്ടികള്‍ക്കും അള്ളാഹു ഉദ്ദേശിക്കുമ്പോള്‍ നല്‍കും. അതിന്നു തെളിവാണ് സഹാബത്തിന്നും ഔലിയാക്കള്‍ക്ക് നല്‍കപ്പെട്ട കരാമതുകള്‍. അതില്ല എന്ന് താങ്കള്‍ വാദിക്കുകയാണെങ്കില്‍ അപ്പോള്‍ ഞാന്‍ തെളിവുദ്ധരിക്കുന്നതയിരിക്കും.
ഇനി താങ്കളുടെ അവസാന ചോദ്യം , ഈസ (അ)ന്നു മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവ് നല്‍കിയ പോലെ മറ്റു സൃഷ്ടികള്‍ക്കും കഴിവ് നല്‍കുമെന്ന വിശ്വാസം എനിക്കുണ്ടോ, എന്നാണ് താങ്കളുടെ അവസാന ചോദ്യം. സുഹൃത്തെ.. വീണ്ടും പറയുന്നു; ചുണ്ട് അനക്കാനുള്ള കഴിവും ജീവിപ്പിക്കാനുള്ള കഴിവും അല്ലാഹുവിന്നു ഒരു പോലെയാണ്. രണ്ടു കഴിവും അള്ളാഹു ഉദ്ദേശിച്ചാല്‍ സൃഷ്ടികളിലൂടെ വെളിപ്പെടുന്നു. മറിച്ചാണെങ്കില്‍ താങ്കളാണ് തെളിവുദ്ധരിക്കേണ്ടത്. സമയക്കുരവുന്ദ്.. ആദ്യ മറുപടിയിലെ ബാക്കി പിന്നെയാവാം. ഏതായാലും ദു ആ ക്കും ശിര്‍ക്കിന്നും, തര്‍ക്കശാസ്ത്രപരമായി, ജാമി ഉം, മാനി ഉം ഒത്ത നിര്‍വചനങ്ങളും, അതനുസരിച്, ഇസ്തിഗാസ എങ്ങനെ ശിര്‍ക്ക് ആകും എന്നും താങ്കള്‍ വ്യക്തമാക്കും എന്ന് കരുതുന്നു.

v.basheer പറഞ്ഞു... മറുപടി

സന്മാര്‍ഗ ദീപതിന്നു..
സമയം കിട്ടിയില്ല. താങ്കള്‍ക്കുള്ള പ്രതികരണം നാളെ...

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

സഹോദരാ.....താങ്കളുടെ വാദങ്ങളില്‍ എപ്പോഴും ഞാന്‍ ഉന്നയിക്കാത്ത വാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് 'താങ്കള്‍ അങ്ങനെ പറയുന്നു,അതിനാല്‍ താങ്കളുടെ വാദം ഇതാണെന്ന് മനസ്സിലാക്കാം'എന്നിങ്ങനെ സ്വയം തീരുമാനങ്ങളിലെത്തി അതിനു മറുപടി പറയുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്...ഒരു പക്ഷെ അതെന്റെ തെറ്റിദ്ധാരണയോ,വിവരമില്ലായ്‌മയോ ആവാം....അല്ലാഹുവിന്റെ സഹായം കൂടാതെ ഒരു ശക്‌തിയും കഴിവും ആര്‍ക്കുമില്ല എന്ന കാര്യത്തില്‍ എനിക്ക് ഇന്നുവരെ ഒരു സംശയവും ഉണ്ടായിട്ടില്ല....പക്ഷെ അത്തരം ഒരു ഗുരുതരമായ ആരോപണം താങ്കള്‍ എനിക്കെതിരെ ഉന്നയിക്കുന്നുണ്ട്....അല്ലാഹുവിന്റെ കഴിവുകളില്‍ അവന്‍ ഉദ്ധേശിക്കുന്നത് അവനുദ്ധേശിക്കുന്നവര്‍ക്ക് അവനുദ്ധേശിക്കുമ്പോള്‍ നല്‍കാന്‍ സാധിക്കും എന്നകാര്യത്തില്‍ അല്ലാഹുവിന്റെ കഴിവിലും അസ്ഥിത്വത്തിലും വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സന്ദേഹമുണ്ടാകുമെന്ന് തോന്നുന്നില്ല...ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം അത്തരം വാദങ്ങളില്ല എന്നാണ് ആ പ്രസ്ഥാനത്തിലെ ഒരു റുക്‌ന്‍ എന്ന നിലക്ക് ഞാനും മനസ്സിലാക്കിയിട്ടുള്ളത്.....അതുകൊണ്ടുതന്നെ അത് എന്റെ വാദങ്ങളില്‍ നിന്നുള്ള പിന്മടക്കമായും ,ഞാന്‍ ശിര്‍ക്കെന്ന് വാദിച്ചത് തൗഹീദായി മാറുന്നു എന്നും മറ്റും താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ അത് താങ്കളുടെ മനസ്സിലാക്കലിന്റെ തെറ്റാണ് എന്നേ എനിക്ക് പറയാനുള്ളൂ.... ഇനി താങ്കള്‍ പറയുന്നത് പ്രകാരം അമ്പിയാക്കള്‍ക്ക് നല്‍കുന്ന മു‌ഉജിസത്തുകള്‍ക്ക് പുറമെ മറ്റ് മഹാന്മാര്‍ക്കും ഇത്തരം കറാമത്തുകള്‍ നല്‍കുന്നതിന്റെ ക്രൈറ്റീരിയ എന്താണ്...?ആര്‍ക്കെല്ലാം അത് ലഭിക്കും...?ആര്‍ക്കൊക്കെ അത് ലഭിച്ചു എന്ന് സാധാരണക്കാര്‍ എങ്ങനെ മനസ്സിലാക്കും...?ഞാന്‍ അല്ലാഹുവിന്റെ ഔലിയയാണെന്ന് മനസ്സിലാക്കാന്‍ നമുക്ക് സ്വയം സാധിക്കുമോ...?

Abdul Sammad Andathode പറഞ്ഞു... മറുപടി

തികച്ചും അനിസ്ലാമികതയെ ഇസ്ലാമിന്റെ വര്‍ണം ധരിപ്പിക്കാനുള്ള ശ്രമം തീര്‍ത്തും അപലപനീയമാണ്. കരാമാതുകളും മുഅജിസതുകളും ഇസ്തിആസയിലേക്ക് ചേര്‍ക്കുക എന്നത് തീര്‍ത്തും ഇസ്ലാമിന് അപരിചിതമാണ്. പ്രാര്‍ഥനയും കാര്യ കാരണ ബന്ധത്തില്‍ അപ്പുറമുള്ള സഹായ തെട്ടവും അല്ലാഹു അല്ലാത്തവരോട് സാധ്യമാണ് എന്നതിന് തെളിവായി ഒരു ഖുര്‍ആനിക വചനം ഉദ്ധരിക്കാന്‍ ഞാന്‍ ഈ ചര്‍ച്ചയുടെ ആദ്യം തന്നെ പറഞ്ഞിരുന്നു. അതിനു മുതിരാതെ ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്ന രീതി നമുക്ക് ഭൂഷണമല്ല. മക്കാ മുശ്രിക്കുകള്‍ അവര്‍ വിളിച്ചു പ്രാര്തിച്ചിരുന്നവര്‍ക്ക് ഉലൂഹിയത് ഉണ്ട് എന്ന് പറഞ്ഞിരുന്നില്ല എന്നാണു ഖുറാനില്‍ നിന്നും മനസ്സിലാവുന്നത്. ഇസ്ലാം പൂര്‍ണമായി എതിര്‍ത്ത ഒരു കാര്യത്തെ വളച്ചൊടിച്ചു ഇസ്ലാമിന്റെ പേരില്‍ ആരോപിക്കുന്നതിനു വേണ്ട തെളിവുകള്‍ തരിക എന്നത് നമ്മുടെ ഈ ചര്‍ച്ചക്ക് നിര്‍ബന്ധമാണ്.

v.basheer പറഞ്ഞു... മറുപടി

സന്മാര്ഗ ദീപത്തിന്നു.
ആദ്യം താങ്കളുടെ പഴയ കുറിപ്പിനോട് പ്രതികരിക്കാം.''ഇന്ന് ഇസ്ലാമിന്റെ പേരില് നാം കാണുന്ന പലതും, ദീനുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്'' എന്നാ താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്. ഫെമിനിസം, പോസ്റ്റ് മോഡേണിസം, സെക്കുലറിസം തുടങ്ങിയ സകല ചവറുകളും ഇസ്ലാമിന്റെ ചെലവില് വിറ്റഴിക്കാനുള്ള ആധുനിക വല്കൃത സംഘടനകളുടെ ശ്രമങ്ങള് അതിന്നുള്ള തെളിവാണ്.
''സുന്നത്ത് എന്നാല് പ്രവാചകന് ചര്യയാകിയത് എന്നും, ജ മാ അത്ത് എന്നാല് ഖുലഫാ റാഷിദയുടെ കാലത്ത് സ്വഹാബികള് ഏകോപിച്ച കാര്യങ്ങളും'' എന്ന് താങ്കള് നിര്വചിക്കുന്നുണ്ട്. ശൂറയില് സ്ത്രീയെ പ്രതിഷ്ടിച്ചതും, മദ്യപാനികള്ക്കും വ്യഭിചാരികള്ക്കും ,നോല്ക്കാത്ത നോമ്ബിന്നു നോമ്പ് തുറ ഒരുക്കുന്നതും ,മുസ്ലിം യുവതീ യുവാക്കള്ക്കിടയില് ''നല്ല ആണ് സൌഹൃദം "" സൃഷ്ടിക്കുന്നതും (പ്രബോധനം വാരിക), ഖുര് ആന് ചിത്ര രചനാ മത്സരം നടത്തുന്നതും തിരു നബി (സ) യെ തെറി പറഞ്ഞവന്നു ചോര നല്കുന്നതും ഏത് പ്രവാചകന്റെ സുന്നത്ത് ആണ് എന്നും ഏത് സ്വഹാബികള് യോജിച്ചതാണെന്നും പറഞ്ഞു തന്നാല് നന്നായിരുന്നു.
''എന്താണ് ദു അയുടെ നിര്വചനം '' എന്ന എന്റെ ചോദ്യത്തിനു താങ്കള് എഴുതിയ മറുപടി ''എല്ലാ പ്രാര്ഥനയും സഹായ തെട്ടമാണ് ;എല്ലാ സഹായ തെട്ടവും പ്രാര്തനയല്ല ''എന്നാണ്. സുഹൃത്തേ.. നെയ്യപ്പം എന്നാല് എന്താണെന്ന് ഒരാള് ചോദിച്ചാല് ''എല്ലാ പലഹാരങ്ങളും നെയ്യപ്പമല്ല; എന്നാല് എല്ലാ നെയ്യപ്പങ്ങളും പലഹാരമാണ് എന്ന് പറഞ്ഞാല് അത് നെയ്യപ്പം എന്ന വസ്തുവിന്റെ നിര്വച്ചനമാകുമോ?
സുന്നികള് നടത്തുന്ന ഇസ്തിഗാസ ,ദു ആ ആണ്- ദു ആ ഇബാ ദത്ത് ആണ്.- ഇബാ ദത്ത് അള്ളാഹു അല്ലാത്തവര്ക്ക് ചെയ്യല് ശിര്ക്ക് ആണ്. അതിനാല് ഇസ്തിഗാസ ശിര്ക്ക് ആണ്.. എന്നതാണ് താങ്കളുടെ സൂത്രവാക്യം. ദു ആ എന്താണെന്നും ശിര്ക്ക് എന്താണെന്നും പ്രാമാണികമായി നിര്വചിക്കാനും ആ നിര്വചനമനുസരിച്, ഇസ്തിഗാസ എങ്ങനെ ദു ആ യും ,ശിര്ക്കും ആകുകയും ചെയ്യുമെന്ന് വ്യകതമാക്കാന് സംവാദത്തിന്റെ ഒന്നാം തിയ്യതി മുതല് നിരന്തരം ആവശ്യപ്പെട്ടിട്ടും താങ്കള് ഇത് വരെ അത് ചെയ്തിട്ടില്ല. അപ്പോള് ദു ആയും ശിര്ക്കും എന്താണെന്ന് തന്നെ തിട്ടമില്ലാത്ത നിങ്ങളാണ് സുന്നികള്ക്ക് മേല് ശിര്ക്ക് ആരോപിക്കുന്നത്. ....
തീര്ന്നില്ല...അടുത്ത ബോക്സില്...

v.basheer പറഞ്ഞു... മറുപടി

.............. ''സൃഷ്ടികളോട് അവരുടെ കഴിവില്‍ പെട്ട കാര്യങ്ങള്‍ ചോദിക്കാം''. ''എന്നാ വാദം അനീസിനെ പോലെ താങ്കളും ആവര്‍ത്തിക്കുന്നുണ്ട്. അത് കൊണ്ടാണ് ഞാന്‍ ചോദിച്ചത് ''സൃഷ്ടികളുടെ കഴിവില്‍ പെട്ട കുറെ കാര്യങ്ങള്‍ ഉണ്ടെന്നും പെടാത്ത കുറെ കാര്യങ്ങള്‍ ഉണ്ടെന്നും ,കഴിവില്‍ പെട്ടത് ചോദിച്ചാല്‍ തൌഹീദും, പെടാത്തത് ചോദിച്ചാല്‍ ശിര്‍ക്കെന്നും ഉള്ള വാദം ഏത് ഖുര്‍ ആനിലും സുന്നത്തിലുമാണെന്ന് വ്യക്തമാക്കുക'' എന്ന് .
വാ അന്നല്‍ ഖുവ്വത ലില്ലാഹി ജ മീ ആ ( കഴിവുകള്‍ മുഴുവനും അല്ലാഹു വിന്നാണ് )എന്ന് ഖുര്‍ ആ നില്‍ പറഞ്ഞിരിക്കെ പിന്നെ, ''കഴിവില്‍ പെട്ട കാര്യങ്ങള്‍, പെടാത്ത കാര്യങ്ങള്‍''' എന്നാ വിഭജനം എവിടെ നിന്ന് കിട്ടി? ഏതൊക്കെ കഴിവുകളാണ് കൊടുത്തത് , ഏതൊക്കെയാണ്‌ കൊടുക്കാത്തത്?.''അവ ഏതൊക്കെ എന്ന് നമുക്കറിയാമല്ലോ'' എന്ന് താങ്കള്‍ ആദ്യ കുറിപ്പില്‍ പറയുന്നുണ്ട്. പക്ഷെ, ഇക്കാലം വരെയുള്ള പണ്ടിതന്മാര്‍ക്ക് അതറിയില്ല.!!!എനിക്കുമറിയില്ല. ...
തീര്‍ന്നില്ല ബാകി അടുത്ത ബോക്സില്‍...

v.basheer പറഞ്ഞു... മറുപടി

സന്മാര്ഗ ദീപത്തിന്നു.
ആദ്യം താങ്കളുടെ പഴയ കുറിപ്പിനോട് പ്രതികരിക്കാം.''ഇന്ന് ഇസ്ലാമിന്റെ പേരില് നാം കാണുന്ന പലതും, ദീനുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്'' എന്നാ താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്. ഫെമിനിസം, പോസ്റ്റ് മോഡേണിസം, സെക്കുലറിസം തുടങ്ങിയ സകല ചവറുകളും ഇസ്ലാമിന്റെ ചെലവില് വിറ്റഴിക്കാനുള്ള ആധുനിക വല്കൃത സംഘടനകളുടെ ശ്രമങ്ങള് അതിന്നുള്ള തെളിവാണ്.
''സുന്നത്ത് എന്നാല് പ്രവാചകന് ചര്യയാകിയത് എന്നും, ജ മാ അത്ത് എന്നാല് ഖുലഫാ റാഷിദയുടെ കാലത്ത് സ്വഹാബികള് ഏകോപിച്ച കാര്യങ്ങളും'' എന്ന് താങ്കള് നിര്വചിക്കുന്നുണ്ട്. ശൂറയില് സ്ത്രീയെ പ്രതിഷ്ടിച്ചതും, മദ്യപാനികള്ക്കും വ്യഭിചാരികള്ക്കും ,നോല്ക്കാത്ത നോമ്ബിന്നു നോമ്പ് തുറ ഒരുക്കുന്നതും ,മുസ്ലിം യുവതീ യുവാക്കള്ക്കിടയില് ''നല്ല ആണ് സൌഹൃദം "" സൃഷ്ടിക്കുന്നതും (പ്രബോധനം വാരിക), ഖുര് ആന് ചിത്ര രചനാ മത്സരം നടത്തുന്നതും തിരു നബി (സ) യെ തെറി പറഞ്ഞവന്നു ചോര നല്കുന്നതും ഏത് പ്രവാചകന്റെ സുന്നത്ത് ആണ് എന്നും ഏത് സ്വഹാബികള് യോജിച്ചതാണെന്നും പറഞ്ഞു തന്നാല് നന്നായിരുന്നു.
''എന്താണ് ദു അയുടെ നിര്വചനം '' എന്ന എന്റെ ചോദ്യത്തിനു താങ്കള് എഴുതിയ മറുപടി ''എല്ലാ പ്രാര്ഥനയും സഹായ തെട്ടമാണ് ;എല്ലാ സഹായ തെട്ടവും പ്രാര്തനയല്ല ''എന്നാണ്. സുഹൃത്തേ.. നെയ്യപ്പം എന്നാല് എന്താണെന്ന് ഒരാള് ചോദിച്ചാല് ''എല്ലാ പലഹാരങ്ങളും നെയ്യപ്പമല്ല; എന്നാല് എല്ലാ നെയ്യപ്പങ്ങളും പലഹാരമാണ് എന്ന് പറഞ്ഞാല് അത് നെയ്യപ്പം എന്ന വസ്തുവിന്റെ നിര്വച്ചനമാകുമോ?
സുന്നികള് നടത്തുന്ന ഇസ്തിഗാസ ,ദു ആ ആണ്- ദു ആ ഇബാ ദത്ത് ആണ്.- ഇബാ ദത്ത് അള്ളാഹു അല്ലാത്തവര്ക്ക് ചെയ്യല് ശിര്ക്ക് ആണ്. അതിനാല് ഇസ്തിഗാസ ശിര്ക്ക് ആണ്.. എന്നതാണ് താങ്കളുടെ സൂത്രവാക്യം. ദു ആ എന്താണെന്നും ശിര്ക്ക് എന്താണെന്നും പ്രാമാണികമായി നിര്വചിക്കാനും ആ നിര്വചനമനുസരിച്, ഇസ്തിഗാസ എങ്ങനെ ദു ആ യും ,ശിര്ക്കും ആകുകയും ചെയ്യുമെന്ന് വ്യകതമാക്കാന് സംവാദത്തിന്റെ ഒന്നാം തിയ്യതി മുതല് നിരന്തരം ആവശ്യപ്പെട്ടിട്ടും താങ്കള് ഇത് വരെ അത് ചെയ്തിട്ടില്ല. അപ്പോള് ദു ആയും ശിര്ക്കും എന്താണെന്ന് തന്നെ തിട്ടമില്ലാത്ത നിങ്ങളാണ് സുന്നികള്ക്ക് മേല് ശിര്ക്ക് ആരോപിക്കുന്നത്. ....
തീര്ന്നില്ല...അടുത്ത ബോക്സില്... ................ ''സൃഷ്ടികളോട് അവരുടെ കഴിവില് പെട്ട കാര്യങ്ങള് ചോദിക്കാം''. ''എന്നാ വാദം അനീസിനെ പോലെ താങ്കളും ആവര്ത്തിക്കുന്നുണ്ട്. അത് കൊണ്ടാണ് ഞാന് ചോദിച്ചത് ''സൃഷ്ടികളുടെ കഴിവില് പെട്ട കുറെ കാര്യങ്ങള് ഉണ്ടെന്നും പെടാത്ത കുറെ കാര്യങ്ങള് ഉണ്ടെന്നും ,കഴിവില് പെട്ടത് ചോദിച്ചാല് തൌഹീദും, പെടാത്തത് ചോദിച്ചാല് ശിര്ക്കെന്നും ഉള്ള വാദം ഏത് ഖുര് ആനിലും സുന്നത്തിലുമാണെന്ന് വ്യക്തമാക്കുക'' എന്ന് .
വാ അന്നല് ഖുവ്വത ലില്ലാഹി ജ മീ ആ ( കഴിവുകള് മുഴുവനും അല്ലാഹു വിന്നാണ് )എന്ന് ഖുര് ആ നില് പറഞ്ഞിരിക്കെ പിന്നെ, ''കഴിവില് പെട്ട കാര്യങ്ങള്, പെടാത്ത കാര്യങ്ങള്''' എന്നാ വിഭജനം എവിടെ നിന്ന് കിട്ടി? ഏതൊക്കെ കഴിവുകളാണ് കൊടുത്തത് , ഏതൊക്കെയാണ് കൊടുക്കാത്തത്?.''അവ ഏതൊക്കെ എന്ന് നമുക്കറിയാമല്ലോ'' എന്ന് താങ്കള് ആദ്യ കുറിപ്പില് പറയുന്നുണ്ട്. പക്ഷെ, ഇക്കാലം വരെയുള്ള പണ്ടിതന്മാര്ക്ക് അതറിയില്ല.!!!എനിക്കുമറിയില്ല. ...
തീര്ന്നില്ല ബാകി അടുത്ത ബോക്സില്...

v.basheer പറഞ്ഞു... മറുപടി

സന്മാര്ഗ ദീപത്തിന്നു.
ആദ്യം താങ്കളുടെ പഴയ കുറിപ്പിനോട് പ്രതികരിക്കാം.''ഇന്ന് ഇസ്ലാമിന്റെ പേരില് നാം കാണുന്ന പലതും, ദീനുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്'' എന്നാ താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്. ഫെമിനിസം, പോസ്റ്റ് മോഡേണിസം, സെക്കുലറിസം തുടങ്ങിയ സകല ചവറുകളും ഇസ്ലാമിന്റെ ചെലവില് വിറ്റഴിക്കാനുള്ള ആധുനിക വല്കൃത സംഘടനകളുടെ ശ്രമങ്ങള് അതിന്നുള്ള തെളിവാണ്.
''സുന്നത്ത് എന്നാല് പ്രവാചകന് ചര്യയാകിയത് എന്നും, ജ മാ അത്ത് എന്നാല് ഖുലഫാ റാഷിദയുടെ കാലത്ത് സ്വഹാബികള് ഏകോപിച്ച കാര്യങ്ങളും'' എന്ന് താങ്കള് നിര്വചിക്കുന്നുണ്ട്. ശൂറയില് സ്ത്രീയെ പ്രതിഷ്ടിച്ചതും, മദ്യപാനികള്ക്കും വ്യഭിചാരികള്ക്കും ,നോല്ക്കാത്ത നോമ്ബിന്നു നോമ്പ് തുറ ഒരുക്കുന്നതും ,മുസ്ലിം യുവതീ യുവാക്കള്ക്കിടയില് ''നല്ല ആണ് സൌഹൃദം "" സൃഷ്ടിക്കുന്നതും (പ്രബോധനം വാരിക), ഖുര് ആന് ചിത്ര രചനാ മത്സരം നടത്തുന്നതും തിരു നബി (സ) യെ തെറി പറഞ്ഞവന്നു ചോര നല്കുന്നതും ഏത് പ്രവാചകന്റെ സുന്നത്ത് ആണ് എന്നും ഏത് സ്വഹാബികള് യോജിച്ചതാണെന്നും പറഞ്ഞു തന്നാല് നന്നായിരുന്നു.
''എന്താണ് ദു അയുടെ നിര്വചനം '' എന്ന എന്റെ ചോദ്യത്തിനു താങ്കള് എഴുതിയ മറുപടി ''എല്ലാ പ്രാര്ഥനയും സഹായ തെട്ടമാണ് ;എല്ലാ സഹായ തെട്ടവും പ്രാര്തനയല്ല ''എന്നാണ്. സുഹൃത്തേ.. നെയ്യപ്പം എന്നാല് എന്താണെന്ന് ഒരാള് ചോദിച്ചാല് ''എല്ലാ പലഹാരങ്ങളും നെയ്യപ്പമല്ല; എന്നാല് എല്ലാ നെയ്യപ്പങ്ങളും പലഹാരമാണ് എന്ന് പറഞ്ഞാല് അത് നെയ്യപ്പം എന്ന വസ്തുവിന്റെ നിര്വച്ചനമാകുമോ?
സുന്നികള് നടത്തുന്ന ഇസ്തിഗാസ ,ദു ആ ആണ്- ദു ആ ഇബാ ദത്ത് ആണ്.- ഇബാ ദത്ത് അള്ളാഹു അല്ലാത്തവര്ക്ക് ചെയ്യല് ശിര്ക്ക് ആണ്. അതിനാല് ഇസ്തിഗാസ ശിര്ക്ക് ആണ്.. എന്നതാണ് താങ്കളുടെ സൂത്രവാക്യം. ദു ആ എന്താണെന്നും ശിര്ക്ക് എന്താണെന്നും പ്രാമാണികമായി നിര്വചിക്കാനും ആ നിര്വചനമനുസരിച്, ഇസ്തിഗാസ എങ്ങനെ ദു ആ യും ,ശിര്ക്കും ആകുകയും ചെയ്യുമെന്ന് വ്യകതമാക്കാന് സംവാദത്തിന്റെ ഒന്നാം തിയ്യതി മുതല് നിരന്തരം ആവശ്യപ്പെട്ടിട്ടും താങ്കള് ഇത് വരെ അത് ചെയ്തിട്ടില്ല. അപ്പോള് ദു ആയും ശിര്ക്കും എന്താണെന്ന് തന്നെ തിട്ടമില്ലാത്ത നിങ്ങളാണ് സുന്നികള്ക്ക് മേല് ശിര്ക്ക് ആരോപിക്കുന്നത്. ....
തീര്ന്നില്ല...അടുത്ത ബോക്സില്... ................ ''സൃഷ്ടികളോട് അവരുടെ കഴിവില് പെട്ട കാര്യങ്ങള് ചോദിക്കാം''. ''എന്നാ വാദം അനീസിനെ പോലെ താങ്കളും ആവര്ത്തിക്കുന്നുണ്ട്. അത് കൊണ്ടാണ് ഞാന് ചോദിച്ചത് ''സൃഷ്ടികളുടെ കഴിവില് പെട്ട കുറെ കാര്യങ്ങള് ഉണ്ടെന്നും പെടാത്ത കുറെ കാര്യങ്ങള് ഉണ്ടെന്നും ,കഴിവില് പെട്ടത് ചോദിച്ചാല് തൌഹീദും, പെടാത്തത് ചോദിച്ചാല് ശിര്ക്കെന്നും ഉള്ള വാദം ഏത് ഖുര് ആനിലും സുന്നത്തിലുമാണെന്ന് വ്യക്തമാക്കുക'' എന്ന് .
വാ അന്നല് ഖുവ്വത ലില്ലാഹി ജ മീ ആ ( കഴിവുകള് മുഴുവനും അല്ലാഹു വിന്നാണ് )എന്ന് ഖുര് ആ നില് പറഞ്ഞിരിക്കെ പിന്നെ, ''കഴിവില് പെട്ട കാര്യങ്ങള്, പെടാത്ത കാര്യങ്ങള്''' എന്നാ വിഭജനം എവിടെ നിന്ന് കിട്ടി? ഏതൊക്കെ കഴിവുകളാണ് കൊടുത്തത് , ഏതൊക്കെയാണ് കൊടുക്കാത്തത്?.''അവ ഏതൊക്കെ എന്ന് നമുക്കറിയാമല്ലോ'' എന്ന് താങ്കള് ആദ്യ കുറിപ്പില് പറയുന്നുണ്ട്. പക്ഷെ, ഇക്കാലം വരെയുള്ള പണ്ടിതന്മാര്ക്ക് അതറിയില്ല.!!!എനിക്കുമറിയില്ല. ...
തീര്ന്നില്ല ബാകി അടുത്ത ബോക്സില്...

v.basheer പറഞ്ഞു... മറുപടി

...................... മരിച്ചവരെയും അടുത്തില്ലാത്തവരെയും വിളിച്ചു സഹായം തേടുന്നതിനു ഞാന്‍ ഖുര്‍ ആ നില്‍ നിന്നും
തെളിവ് തരനമെന്നാണ് താങ്കള്‍ പറയുന്നത്. ജീവിചിരിക്കുന്നവരോടും അടുത്തുല്ലവരോടും മാത്രമേ സഹായം തെടാവൂ എന്നും മറിച്ചുള്ള സഹായ തേട്ടം 'ശിര്‍ക്ക്' ആണെന്നും ഖുരാനിലുന്ടെന്നു താങ്കള്‍ ആണ് തെളിയിക്കേണ്ടത്. അപ്പോഴേ മറിച്ചാണെന്ന് തെളിയിക്കേണ്ട ബാധ്യത എനിക്കുള്ളൂ. ഖുര്‍ ആനില്‍ ഉള്ളത് എല്ലാ വിധ തെട്ടവും അല്ലാഹുവിന്നോട് മാത്രമേ പാടുള്ളൂ എന്നാണ് (ഇയാക നസ് ത ഈന്‍). ഏതൊരു തെട്ടവും , (ഭൌതികവും അഭുതികവും ) അല്ലാഹു വിനോടെ പാടുള്ളൂ. പ്രത്യക്ഷത്തില്‍ നാം സൃഷ്ടികളോട് (ഭൌതികത്തിലായാലും) ചോദിക്കുമ്പോഴും അതില്‍ നാം 'ഇസ്തി ആ നത്ത്'-ഏതൊരു പ്രവൃത്തിക്കും അത് ആവശ്യമാണല്ലോ- നടത്തുന്നത് അല്ലഹുവിനോടാണ്. അതാണ്‌ ഇയ്യാക നസ് ത ഈന്‍. അതല്ലെങ്കില്‍, ഭൌതിക കാര്യത്തിന്നു അല്ലാഹുവിനോട് ഇസ്തി ആ നത്ത് ചെയ്യേണ്ടതില്ല എന്നാണു ആ ആയതിന്റെ വിവക്ഷ എന്ന് വരും.
ഇടക്കൊക്കെ തന്റെ സൃഷ്ടികലെക്കൊണ്ട് ശിര്‍ക്ക് (''സുജൂദ്'') ചെയ്യിപ്പിച്ച് ''തൌഹീദ്'' ആക്കുക എന്നൊരു ഹോബി അല്ലാഹുവിനുണ്ട് എന്ന താങ്കളുടെ കണ്ടെത്തല്‍ രസകരം തന്നെ. വല്ലാത്തൊരു തൌഹീദും ശിര്‍ക്കും ''അല്ലാഹു'' വും തന്നെ!. ഉലൂഹിയ്യത് കല്പിച്ചാല്‍ മാത്രമേ ശിര്‍ക്കാകൂ എങ്കില്‍, മാംസം തിന്നുന്ന കാര്യത്തില്‍ എങ്ങനെ ശിര്‍ക്ക് വന്നു എന്ന്ഞാന്‍ വ്യക്തമാക്കണമെന്ന് താങ്കള്‍ എഴുതിക്കണ്ടു. ഏത് മാംസ തീറ്റയില്‍ എന്ന് വ്യക്തമാക്കുമ്പോള്‍ ഞാന്‍ മറുപടി പറയുന്നതാണ്. മക്കാ മുശ്രിക്കുകളുടെ വിശ്വാസത്തെ പറ്റിയുള്ള പ്രതികരണം അടുത്ത ബോക്സില്‍.......

v.basheer പറഞ്ഞു... മറുപടി

...................... മരിച്ചവരെയും അടുത്തില്ലാത്തവരെയും വിളിച്ചു സഹായം തേടുന്നതിനു ഞാന് ഖുര് ആ നില് നിന്നും
തെളിവ് തരനമെന്നാണ് താങ്കള് പറയുന്നത്. ജീവിചിരിക്കുന്നവരോടും അടുത്തുല്ലവരോടും മാത്രമേ സഹായം തെടാവൂ എന്നും മറിച്ചുള്ള സഹായ തേട്ടം 'ശിര്ക്ക്' ആണെന്നും ഖുരാനിലുന്ടെന്നു താങ്കള് ആണ് തെളിയിക്കേണ്ടത്. അപ്പോഴേ മറിച്ചാണെന്ന് തെളിയിക്കേണ്ട ബാധ്യത എനിക്കുള്ളൂ. ഖുര് ആനില് ഉള്ളത് എല്ലാ വിധ തെട്ടവും അല്ലാഹുവിന്നോട് മാത്രമേ പാടുള്ളൂ എന്നാണ് (ഇയാക നസ് ത ഈന്). ഏതൊരു തെട്ടവും , (ഭൌതികവും അഭുതികവും ) അല്ലാഹു വിനോടെ പാടുള്ളൂ. പ്രത്യക്ഷത്തില് നാം സൃഷ്ടികളോട് (ഭൌതികത്തിലായാലും) ചോദിക്കുമ്പോഴും അതില് നാം 'ഇസ്തി ആ നത്ത്'-ഏതൊരു പ്രവൃത്തിക്കും അത് ആവശ്യമാണല്ലോ- നടത്തുന്നത് അല്ലഹുവിനോടാണ്. അതാണ് ഇയ്യാക നസ് ത ഈന്. അതല്ലെങ്കില്, ഭൌതിക കാര്യത്തിന്നു അല്ലാഹുവിനോട് ഇസ്തി ആ നത്ത് ചെയ്യേണ്ടതില്ല എന്നാണു ആ ആയതിന്റെ വിവക്ഷ എന്ന് വരും.
ഇടക്കൊക്കെ തന്റെ സൃഷ്ടികലെക്കൊണ്ട് ശിര്ക്ക് (''സുജൂദ്'') ചെയ്യിപ്പിച്ച് ''തൌഹീദ്'' ആക്കുക എന്നൊരു ഹോബി അല്ലാഹുവിനുണ്ട് എന്ന താങ്കളുടെ കണ്ടെത്തല് രസകരം തന്നെ. വല്ലാത്തൊരു തൌഹീദും ശിര്ക്കും ''അല്ലാഹു'' വും തന്നെ!. ഉലൂഹിയ്യത് കല്പിച്ചാല് മാത്രമേ ശിര്ക്കാകൂ എങ്കില്, മാംസം തിന്നുന്ന കാര്യത്തില് എങ്ങനെ ശിര്ക്ക് വന്നു എന്ന്ഞാന് വ്യക്തമാക്കണമെന്ന് താങ്കള് എഴുതിക്കണ്ടു. ഏത് മാംസ തീറ്റയില് എന്ന് വ്യക്തമാക്കുമ്പോള് ഞാന് മറുപടി പറയുന്നതാണ്. മക്കാ മുശ്രിക്കുകളുടെ വിശ്വാസത്തെ പറ്റിയുള്ള പ്രതികരണം അടുത്ത ബോക്സില്.......
tomorrow..

v.basheer പറഞ്ഞു... മറുപടി

അനീസ്‌ സാഹിബ്... താങ്കള്‍ക്കുള്ള പ്രതികരണം ടൈപ് ചെയ്തിട്ടുണ്ട്. നാളെ അയക്കാം .

Abdul Sammad Andathode പറഞ്ഞു... മറുപടി

സഹോദരന്‍ ബഷീര്‍, ഞാന്‍ പറഞ്ഞ കാര്യങ്ങളെ തീര്‍ത്തും അംഗീകരിക്കുന്ന നിലപാടിനെ ആദ്യമായി സ്വാഗതം ചെയ്യുന്നു. സുന്നത്ത്‌ എന്നതും ജമാഅത് എന്നതിനും മറ്റു നിര്‍വ്വചനങ്ങള്‍ ഇല്ല എന്ന് താന്കള്‍ സമ്മതിക്കുന്നു. താന്കള്‍ പറഞ്ഞതും സത്യമാണ്. എല്ലാ പലഹാരവും നെയ്യപ്പമല്ല. എല്ലാ നെയ്യപ്പവും പലഹാരമാണ്. മൂസാ നബിയോട് അടുത്ത് നില്‍ക്കുന്ന ആള്‍ സഹായം തേടി എന്ന് ഖുര്‍ആന്‍ പറയുന്നു. അതിനു ഉപയോഗിച്ച പദവും ഇസ്തിആസ എന്ന് തന്നെ. ആ സഹായ തെട്ടതെ നാം സൃഷ്ടികള്‍ പരസ്പരം നടത്തുന്ന സഹായ അഭ്യര്‍ഥനയില്‍ ഉള്പെടുതുന്നു. അല്ലാഹുവിനെറ്റ്‌ സഹായത്തിനും അല്ലാഹുവിനോടുള്ള സഹായതെട്ടതിനും പരിധികള്‍ ഇല്ല. മനുഷ്യനും മനുഷ്യനും തമ്മിലുള്ളത് കാര്യ കാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലും. ജനങ്ങളോട് ചോദിക്കുക, ചോദിക്കുന്നവര്‍ എന്നൊക്കെ ഖുറാനിലും ഹദീസിലും നമുക്ക് കാണാന്‍ കഴിയും. ആ ച്യോദ്യം നാം അംഗീകരിക്കുന്നു. അതിനു ദീനിന്റെ പിന്‍ബലവും ഉണ്ട്. അത് വെച്ച് കൊണ്ട് മരിച്ചു പോയവരെ വിളിച്ചു സഹായം ചോദിക്കുക എന്നത് ഇസ്ലാമിന് അറിയാത്ത സംഗതിയാണ്. അതിനു നിങ്ങള്‍ തെളിവ് കൊണ്ട് വരണം. പ്രവാചകന്‍ ഇസ്തിആസ നടത്തിയിതായി ഖുര്‍ആന്‍ പറയുന്നു. അതും അല്ലാഹുവിനോട്. മാത്രമല്ല നിങ്ങള്‍ പരസ്പരം സഹായിക്കണം എന്നും പ്രവാചകന്‍ സമൂഹത്തെ ഉണര്‍ത്തി. അതിനര്‍ത്ഥം നിങ്ങള്‍ മരിച്ചാല്‍ വിളിച്ചു സഹായം ചോദിച്ചു കൊള്ളൂ എന്നാണോ. മറ്റൊന്ന് സുജൂദിന്റെ കാര്യം അത് അല്ലാഹുവിനുള്ള ഇബാദത്ത് ആകുന്നതു കല്പന അല്ലാഹുവിന്റെതാകുന്നത് കൊണ്ടാണ്. അങ്ങിനെ അല്ല എന്ന് പ്രമാണങ്ങള്‍ കൊണ്ട് താങ്കള വിശദീകരിക്കണം. അല്ലാഹു അല്ലാത്തവരെ വിളിച്ചു സഹായം തേടാം എന്നതിന് ഉപോല്പകമായ ഒരു ഖുര്‍ആന്‍ വചനം ഞാന്‍ താങ്കളോട് ചോദിച്ചിരുന്നു. അതില്ലാത്തത് കൊണ്ടാകും ഇവിടെ ഇതുവരെ പോസ്റ്റ്‌ ചെയ്യാത്തത് എന്ന് തോന്നുന്നു. നിങ്ങള്‍ ആദ്യം പറഞ്ഞ കാര്യങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്യാവുന്നതാണ്. പക്ഷെ ആദ്യം അടിസ്ഥാനത്തില്‍ തന്നെ ഒരു തീര്‍പ്പില്‍ എത്തട്ടെ.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ബഷീര്‍ സാഹിബ്.....എന്റെ സമയ പരിമിതിയാണ് പലപ്പോഴും താങ്കളുടെ ചോദ്യങ്ങളുടെ കൂടെ സഞ്ചരിക്കുന്നതില്‍ എനിക്ക് തടസ്സമാവുന്നത്..ഏതായാലും ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതിന്റെ പേരില്‍ ഈ സം‌വാദം അവസാനിപ്പിക്കേണ്ടതില്ല...അതേസമയം രണ്ടുപേരും സമാന്തര രേഖയിലൂടെ യാത്ര ചെയ്യുന്ന കാലത്തോളം ഈ സം‌വാദം അവസാനിക്കുമെന്നും കരുതേണ്ടതില്ല....താങ്കള്‍ പ്രധാനമായും ഉന്നയിച്ച രണ്ടുചോദ്യങ്ങള്‍ :ഒന്ന്-ദുആ എന്നതിന്റെ നിര്‍‌വ്വചനം എന്താണ്? അതിനുള്ള മറുപടി എന്റെ പ്രഥമ കമന്റില്‍ തന്നെ ഞാന്‍ നല്‍കിയിട്ടുണ്ട്...ആ മറുപടി തെറ്റാണ്/അല്ലെങ്കില്‍ താങ്കള്‍ക്ക് ബോധിച്ചില്ല എന്നാണെങ്കില്‍ അതിന്റെ ശരിയായ ഉത്തരം താങ്കള്‍ നല്‍കുകയാണ് വേണ്ടത്..അല്ലാതെ ഉത്തരം നല്‍കിയ ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല....രണ്ട്:ഇസ്‌തിഗാസ എന്നാല്‍ എന്ത് ?അത് എപ്പോള്‍ തൗഹീദ് ആകും,എപ്പോള്‍ ശിര്‍ക്ക് ആകും..?ഉത്തരം:ഇസ്‌തിഗാസ എന്നതിന്റെ ഭാഷാര്‍ത്ഥം സഹായം തേടുക എന്നാണ്.ഒരാള്‍ അല്ലാഹുമാത്രമാണ് എല്ലാ കഴിവുകള്‍ക്കും ഉടയവന്‍ എന്ന ബോധ്യത്തോടെ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും,സഹായമര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ അത് തൗഹീദ് ആണ്.അതേ സമയം അല്ലാഹുവിനെ കൂടാതെ അവന്റെ സൃഷ്ടികള്‍ക്കും അദൃശ്യമായ മാര്‍ഗ്ഗങ്ങളിലൂടെയും മറ്റും എന്നെ സഹായിക്കാന്‍ സാധിക്കും എന്ന ബോധത്തോടെ ഒരാള്‍ അല്ലാഹു അല്ലാത്തവരെ വിളിച്ച് സഹായം തേടുമ്പോള്‍ അത് ശിര്‍ക്ക് ആകും.ഇത്രയും കാലത്തെ താങ്കളുമായുള്ള സം‌വാദങ്ങളിലൂടെ താങ്കളുടെ 'മന്‍‌തിഖ്' ബുദ്ധി ഉപയോഗിച്ച് താങ്കള്‍ ഈ വാദത്തെ എങ്ങനെ നേരിടും എന്നും എനിക്കറിയാം.അഥവാ എല്ലാ കഴിവുകളും അല്ലാഹുവിനാണെന്നിരിക്കെ താങ്കള്‍ താങ്കളൂടെ സമസൃഷ്ടികളോട് സഹായം തേടുന്നതും ഇതും തമ്മില്‍ എന്താണ് വ്യത്യാസം എന്നായിരിക്കും താങ്കള്‍ ചോദിക്കുക....പക്ഷെ എനിക്ക് പറയാനുള്ളത് നേരത്തെ സന്മാര്‍ഗ്ഗ ദീപം സൂചിപ്പിച്ചതുപോലെ മനുഷ്യര്‍ പരസ്പരം സഹകരിക്കാനും സഹായിക്കാനുമുള്ള അധ്യാപനം ഖുര്‍‌ആനിന്റെതും സുന്നത്തിന്റേതുമാണ്...അവിടെയൊന്നും മരിച്ച് പോയ മഹാന്മാരെകുറിച്ച് പ്രതിപാദിച്ചിട്ടില്ല...മാത്രമല്ല മരിച്ചവരെ കേള്‍പിക്കാന്‍ നിനക്ക് സാധ്യമല്ല എന്നും,എന്റെ അടിമ എന്നെമാത്രമാണ് വിളിച്ച് തേടേണ്ടത് എന്നതിനുമുള്ള ഖുര്‍‌ആന്‍ വചനങ്ങള്‍ പലപ്രാവശ്യം ഞാന്‍ ഇവിടെ നല്‍കിയെങ്കിലും താങ്കള്‍ അത് അറ്റന്റ് ചെയ്തതായി കാണുന്നില്ല....തുടരും

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

എല്ലാത്തിനും കഴിവുള്ളവന്‍ അല്ലാഹുവാണ് എന്ന് അറിയാത്തവരായിരുന്നില്ല മക്കയിലെ മുശ്‌രിക്കുകളും എന്ന് വിശുദ്ധഖുര്‍‌ആന്‍ പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്ന സത്യമാണ്...ഖുര്‍‌ആന്‍ പറയുന്നു:ولئن سألتهم من خلق السموات والأرض وسخّر الشّمس والقمر ليقولنّ الله (ആകാശ ഭൂമികളെ സൃഷ്ടിച്ചത് അരാണെന്നും,സൂര്യ-ചന്ദ്രന്മാരെ നിയന്ത്രിക്കുന്നതാരാണെന്നും അവരോട് ചോദിച്ചാല്‍ അവര്‍ പറയും അത് അല്ലാഹുവത്രെ)അഥവാ അല്ലാഹുവിന്റെ കഴിവുകളിലോ ദിവ്യത്വത്തിലോ ഒന്നും അവര്‍ക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല...പക്ഷെ മണ്‍മറഞ്ഞുപോയ മഹാന്മാരെ അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുകാരാക്കുകതന്നെയാണ് അവര്‍ ചെയ്തത്....ഇവിടെ പാമരന്മാരായ മനുഷ്യര്‍ മണ്‍‌മറഞ്ഞ മഹാന്മാരെ വിളിച്ച് സഹായം തേടുന്നതിന് തുല്യമാണത്...അതിന്റെ ഒരോഹരി അതിന് ഓശാനപാടുന്ന നിങ്ങളെപോലുള്ളവരിലും ചേര്‍ക്കപ്പെടും എന്നുള്ളതാണ് സത്യം...

v.basheer പറഞ്ഞു... മറുപടി

പ്രിയപ്പെട്ട അനീസ്‌ സാഹിബിന്നു
താങ്കളും ഞാനും ഇത് വരെ നടത്തിയ വാദ- പ്രതിവാദങ്ങളെ, മുഴുവന്‍ സമഗ്രമായി വിലയിര്‍ത്തി കൊണ്ട് വിശദമായ മറുപടി രണ്ടു ദിവസത്തിന്നകം, അയക്കാം. ഇന്ന്, മുമ്പത്തെ കുരിപ്പിന്നുള്ള മറുപടി ഞാന്‍ പോസ്റ്റ്‌ ചെയ്യാനിരുന്നപ്പോഴാണ്, താങ്കളുടെ പുതിയ കുറിപ്പ് കണ്ടത്. അപ്പോള്‍, എല്ലാറ്റിനും കൂടി ഒറ്റ മറുപടി ആക്കാം എന്ന് കരുതി. സമയ പരിധി, എനിക്കും താങ്കളെ പോലെ ഉണ്ട്. അത് കൊണ്ട്, സ്വാഭാവിക വൈകലുകള്‍ എനിക്കം ഉണ്ടാകാം.ദയവായി അത് വരെ കാത്തിരിക്കുക. പിന്നെ, ''മന്തിഖ്'' ആരോപണം എനിക്ക് താങ്കള്‍ക്കു നേരെയും നിഷ്പ്രയാസം ഉന്നയിക്കാവുന്നതെയുള്ളൂ. പക്ഷെ, സംവാദകരുടെ പ്രതിസന്ധി വെളിപ്പെടുത്തുന്നു എന്നതിനപ്പുറം അത്തരം ആരോപണങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാനാവില്ല എന്നാ ബോധം ഉള്ളത് കൊണ്ടാണ് അതിന്നു മുതിരാത്തത്.

v.basheer പറഞ്ഞു... മറുപടി

ഇനി , സന്മാര്‍ഗ ദീപത്തിന്നു.
സുന്നികളെ മുശ്രിക്കുകലാക്കാനുള്ള വ്യഗ്രതയില്‍.. താങ്കള്‍ ഇരുപത്തിനാല് ക്യാരറ്റു മക്കമുഷ് രിക്കുകളെ , മുക്കാല്‍ മുവഹ്ഹിധുകലാക്കാന്‍ നടത്തുന്ന ശ്രമം കൌതുകമുനര്‍ത്തുന്നു. മക്ക മുശ്രിക്കുകള്‍, തങ്ങള്‍ പ്രാര്‍ത്തിക്കുന്നവക്ക് 'ഉലൂഹിയ്യത്‌' കല്പിച്ചിരുന്നില്ല എന്നും , അവര്‍ ഉലൂഹിയത്ത് അല്ലാഹുവിന്നു മാത്രമാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു എന്നും ഖുര്‍ ആനിലുന്ടെന്നാണ് താങ്കളുടെ വാദം.
എന്നാല്‍ ഏതാനും ഖുര്‍ആന്‍ സൂക്തങ്ങളുടെ പരിഭാഷ കാണുക.
''അല്ലാഹുവോടൊപ്പം മറ്റു ഇലാഹുകളെ, സ്ഥാപിക്കുന്ന പരിഹാസക്കാരില്‍ നിന്ന് നിന്നെ രക്ഷിക്കാന്‍ നാം (അല്ലാഹു) മതി''. 15 /95
''അല്ലാഹുവിനു പുറമേ അവര്‍ ഇലാഹുകളെ സ്വീകരിച്ചിരിക്കുകയാണ്''.19 /81
''അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ലെന്നു അവരോടു പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുകയും, ഭ്രാന്തനായ ഒരു കവിക്ക്‌ വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ഇലാഹുകളെ ഉപേക്ഷിക്കണോ എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു.''35 ,36 /37 (ഇനിയും ആയത്തുകള്‍ വേണമെങ്കില്‍ ഉദ്ധരിക്കാം.)
ഒരു നാലാം ക്ലാസ്സ് കാരന്നു പോലും കേവലം പരിഭാഷ വായിച്ചാല്‍ മനസ്സിലാകും വിധം ലളിതവും, വ്യക്തവുമായി, മക്കാ
മുശ്രിക്കുകള്‍ തങ്ങളുടെ, ആരധ്യര്‍ക്ക് ഉലൂഹിയ്യത് കല്പിച്ച വസ്തുത ഖുര്‍ ആന്‍ വ്യക്തമ്മാക്കിയിരിക്കെ, ''ഉളൂഹിയത് കല്പിച്ചിരുന്നില്ല'' എന്ന് ഖുര്‍ ആനില്‍ നിന്ന് മനസ്സിലാക്കാന്‍, 'അസാമാന്യമായ ബുദ്ധിശക്തി' തന്നെ വേണം. നിലവിലെ ഖുര്‍ആന്‍ ' വെച്ച് ഏതായാലും അങ്ങനെ വിശ്വസിക്കാന്‍ പഴുതില്ല.
താങ്കള്‍ക്കും ,ഇത് വരെ നാം തമ്മിലുണ്ടായ സംവാദങ്ങള്‍ വിലയിരുത്തി കൊണ്ട് വിശദമായൊരു മറുപടി വൈകാതെ അയക്കാം. അത് വരെ ക്ഷമിക്കുമല്ലോ.
അല്ലാഹു അനുഗ്രഹിക്കട്ടെ.

Mohammed Ridwan പറഞ്ഞു... മറുപടി

ഡിയര്‍ ബഷീര്‍ സാഹിബ്‌, ''ഉലൂഹിയ്യത്ത് കല്പിച്ചിരുന്നില്ല'' എന്ന് ആരും പറഞ്ഞില്ലെല്ലോ? അവര്‍ അല്ലാഹുവിനു ഉലൂഹിയ്യത്ത് കല്‍പ്പിച്ചിരുന്നു. അതോടൊപ്പം തന്നെ അവരുടെ ആഗ്രഹങ്ങള്‍ അല്ലാഹുവിലേക്ക് എത്തിക്കാന്‍ മണമറഞ്ഞവര്‍ക്ക് കഴിയും എന്ന വിശ്വാസത്താല്‍ അവര്‍ അവരോടു സഹായം തേടിയിരുന്നു എന്നതല്ലേ യാഥാര്‍ത്ഥ്യം?.

Abdul Sammad Andathode പറഞ്ഞു... മറുപടി

قَالَ قَتَادَة فِي قَوْله تَبَارَكَ وَتَعَالَى " أَلَا لِلَّهِ الدِّين الْخَالِص " شَهَادَة أَنْ لَا إِلَه إِلَّا اللَّه ثُمَّ أَخْبَرَ عَزَّ وَجَلَّ عَنْ عُبَّاد الْأَصْنَام مِنْ الْمُشْرِكِينَ أَنَّهُمْ يَقُولُونَ " مَا نَعْبُدهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّه زُلْفَى " أَيْ إِنَّمَا يَحْمِلهُمْ عَلَى عِبَادَتهمْ لَهُمْ أَنَّهُمْ عَمَدُوا إِلَى أَصْنَام اِتَّخَذُوهَا عَلَى صُوَر الْمَلَائِكَة الْمُقَرَّبِينَ فِي زَعْمِهِمْ فَعَبَدُوا تِلْكَ الصُّوَر تَنْزِيلًا لِذَلِكَ مَنْزِلَة عِبَادَتهمْ الْمَلَائِكَة لِيَشْفَعُوا لَهُمْ عِنْد اللَّه تَعَالَى فِي نَصْرهمْ وَرِزْقهمْ وَمَا يَنُوبهُمْ مِنْ أُمُور الدُّنْيَا فَأَمَّا الْمَعَاد فَكَانُوا جَاحِدِينَ لَهُ كَافِرِينَ بِهِ . قَالَ قَتَادَة وَالسُّدِّيّ وَمَالِك عَنْ زَيْد بْن أَسْلَم وَابْن زَيْد " إِلَّا لِيُقَرِّبُونَا إِلَى اللَّه زُلْفَى " أَيْ لِيَشْفَعُوا لَنَا وَيُقَرِّبُونَا عِنْده مَنْزِلَة وَلِهَذَا كَانُوا يَقُولُونَ فِي تَلْبِيَتهمْ إِذَا حَجُّوا فِي جَاهِلِيَّتهمْ لَبَّيْكَ لَا شَرِيكَ لَك إِلَّا شَرِيكًا هُوَ لَك تَمْلِكُهُ وَمَا مَلَكَ وَهَذِهِ الشُّبْهَة هِيَ الَّتِي اِعْتَمَدَهَا الْمُشْرِكُونَ فِي قَدِيم الدَّهْر وَحَدِيثِهِ وَجَاءَتْهُمْ الرُّسُل صَلَوَات اللَّه وَسَلَامه عَلَيْهِمْ أَجْمَعِينَ بِرَدِّهَا وَالنَّهْي عَنْهَا وَالدَّعْوَة إِلَى إِفْرَاد الْعِبَادَة لِلَّهِ وَحْده لَا شَرِيك لَهُ وَأَنَّ هَذَا شَيْء اِخْتَرَعَهُ الْمُشْرِكُونَ مِنْ عِنْد أَنْفُسهمْ لَمْ يَأْذَن اللَّه فِيهِ وَلَا رَضِيَ بِهِ بَلْ أَبْغَضَهُ وَنَهَى عَنْهُ " وَلَقَدْ بَعَثْنَا فِي كُلّ أُمَّة رَسُولًا أَنْ اُعْبُدُوا اللَّه وَاجْتَنِبُوا الطَّاغُوت ഇമാം ഇബ്നു കസീര്‍ അവര്‍കള്‍ നല്‍കിയ തഫ്സീര്‍ ഒന്ന് വായിക്കുക. അതില്‍ തങ്ങള് ആരാധിക്കുന്നവക്ക് ആത്യന്തിക ശക്തിയുണ്ട് എന്നവര്‍ കരുതിയിട്ടില്ല. പകരം അല്ലാഹുവിന്റെ അടുത്ത് ഞങ്ങള്‍ക്ക് ശിപാര്‍ശ ചെയ്യാന്‍ എന്ന് പറയുന്നു.

v.basheer പറഞ്ഞു... മറുപടി

അനീസ്‌ സാഹിബിന്നു
ഒടുവിലത്തെ രണ്ടു പ്രതികരണങ്ങളില്‍ താങ്കള്‍ എനിക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ആദ്യമേ നമുക്ക് അതിന്റെ സത്യാവസ്ഥ പരിശോടിക്കം. താങ്കളുടെ ആരോപണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
1 - ഞാന്‍ എപ്പോഴും താങ്കള്‍ ഉന്നയിക്കാത്ത വാദങ്ങള്‍ താങ്കളില്‍ ആരോപിച് അത്തരം സ്വയം ആരോപിത വാദങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്. (താങ്കളുടെ യഥാര്‍ത്ഥ വാദങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല എന്നാണല്ലോ അതിന്റെ മറുവശം.)
2 - താങ്കള്‍ എന്റെ ചോദ്യങ്ങള്‍ക്ക് കൃത്യംമായി മറുപടി തന്നിട്ടും അവ നിരൂപണം ചെയ്യാതെ ഞാന്‍ ചോദ്യം വെറുതെ ആവര്‍ത്തിക്കുകയാണ്.
3 -താങ്കളുടെ പല വാദങ്ങളെയും ഞാന്‍ നേരിടുന്നത് ''മന്‍തിഖ് ബുദ്ധി'' ഉപായോഗിച്
ആണ്.
ആദ്യം നമുക്ക് , താങ്കല്‍ക്കില്ലാത്ത വാദങ്ങള്‍ ഞാന്‍ താങ്കള്‍ക്ക് മേല്‍ ആരോപിക്കുന്നു എന്ന പരാതി പരിശോദിക്കാം.
ഈ ആരോപണം തെളിയിക്കാന്‍ താങ്കള്‍ കൊടുത്തിരിക്കുന്ന ഉദാഹരണം തന്നെ ആദ്യം പരിശോധിക്കാം.
താങ്കളുടെ വരികള്‍ ഇങ്ങനെ... ''അല്ലാഹുവിന്റെ സഹായം കൂടാതെ, ഒരു ശക്തിയും കഴിവും ആര്‍ക്കും ഇല്ല ന്ന കാര്യത്തില്‍ എനിക്കിന്ന് വരെ ഒരു സംശയവും ഉണ്ടായിട്ടില്ല. പക്ഷെ അത്തരം ഗുരുതരമായ ഒരാരോപണം താങ്കള്‍ എനിക്കെതിരെ ഉന്നയിക്കുന്നുണ്ട്‌.'' എന്ന് വെച്ചാല്‍ അല്ലാഹുവിന്റെ സഹായം കൂടാതെ തന്നെ ചില ശക്തികളും കഴിവുമൊക്കെ ആര്‍ക്കോ ഉണ്ടെന്ന വിശ്വാസം താങ്കല്‍ക്കുന്ടെന്നു ഞാന്‍ ആരോപിക്കുന്നുവെന്നു.
സത്യത്തില്‍, താങ്കള്‍ ഉന്നയിച്ച ഒരു വാദമായി ഞാന്‍ പറഞ്ഞത്, '' അല്ലാഹു ഗയ്ബ് ആര്‍ക്കും അറിയിച്ചു കൊടുക്കില്ല '' എന്ന വാദമാണ്. ഒക്ടോബര്‍ മുപ്പതിലേ കുറിപ്പില്‍ താങ്കള്‍ പറയുന്നു. ''എന്നാല്‍ അദൃശ്യമായ കാര്യത്തെ കുറിച്ചാണ് താങ്കളോട് ചോദിക്കുന്നതെങ്കില്‍ അത് പോലെ വിശദീകരിക്കാന്‍ താങ്കള്‍ക്കു കഴിയുമോ? ഒരിക്കലുമില്ല; കാരണം അത് അല്ലാഹുവിന്റെ മാത്രം അറിവില്‍ പെട്ടതാണ്. അഥവാ, ആദ്യം പറഞ്ഞ കാര്യത്തില്‍ (ദൃശ്യമായ കാര്യങ്ങള്‍) അവ വിശദീകരിക്കാനുള്ള കഴിവും അറിവും താങ്കള്‍ക്കു നല്‍കിയ അള്ളാഹു, രണ്ടാമത്തെ കാര്യത്തില്‍ (അദൃശ്യമായവ വിശദീകരിക്കാന്‍) ആ അറിവും കഴിവും അല്ലാഹു നല്‍കിയില്ല.''
ഗയ്ബ് അറിയാനുള്ള കഴിവ് അള്ളാഹു ആര്‍ക്കും അറിയിച്ചു കൊടുക്കില്ല, എന്ന സ്വയം നിര്‍മ്മിത വാദത്തിനു തെളിവ്വായി ''ലാ യാ ലമുല്‍ ഗായബ ഇല്ലല്ലഹ് '' എന്ന ആയത്തും താങ്കള്‍ ഉദ്ധരിച്ചു. ഒപ്പം, അങ്ങനെയുള്ള കഴിവുകള്‍ അല്ലാഹു ആര്‍ക്കെങ്കിലും നല്‍കുമെന്ന വാദം എനിക്കുണ്ടെങ്കില്‍ അതിന്നു തെളിവ് ഹാജരാക്കാനും താങ്കള്‍ ആവശ്യപ്പെട്ടു. ഗയ്ബ് അല്ലാഹു ആര്‍ക്കും അറിയിച്ചു കൊടുക്കില്ല എന്ന വാദം താങ്കള്‍ക്കുള്ളതാനെന്നും എന്റെ ആരോപണമല്ല എന്നും ചുരുക്കം.
ഇവിടെ, ഗയ്ബ് അല്ലാഹു ആര്‍ക്കും അറിയിച്ചു കൊടുക്കില്ല എന്ന് താങ്കള്‍ നിരുപാധികം പ്രഖ്യാപിക്കുകയാണ് ചെയ്തത്. അമ്ബിയാക്കലെയോ മൂജിസത്തിനെയോ അതില്‍ നിന്നും മാറ്റി നിര്‍ത്തിയിറ്റൊന്നുമില്ല . അങ്ങനെ മാറ്റി നിര്‍ത്തിയാല്‍ പിന്നെ ''ആര്‍ക്കും അറിയിച്ചു കൊടുക്കില്ല'', ''അല്ലാഹുവിന്റെ മാത്രം കഴിവാണ്'', തുടങ്ങിയ താങ്കളുടെ വാദങ്ങള്‍ അപ്പോള്‍ തന്നെ തകരുമല്ലോ.
തുടരുന്നു...

v.basheer പറഞ്ഞു... മറുപടി

...........ഏതായാലും തൊട്ടടുത്ത കുറിപ്പില്‍ തന്നെ, അല്ലാഹു മുഹമ്മദ്‌ നബി (സ) എന്ന അടിമക്ക് ഗയ്ബ് അറിയിച്ചു കൊടുത്തതിന്റെ ധാരാളം തെളിവുകള്‍ ഞാന്‍ ഉദ്ധരിക്കുകയും, അതിനാല്‍ ആര്‍ക്കും അറിയിച്ചു കൊടുക്കാത്ത കഴിവാണ് ഗയ്ബ് അറിയല്‍ എന്ന വാദം അടിസ്ഥാന രഹിതമാണെന്നും, ''അള്ളാഹു അല്ലാതെ ഗയ്ബ് അറിയില്ല'' എന്ന ആയത്തിന്റെ അര്‍ഥം, അല്ലാഹു ആര്‍ക്കും ഒരിക്കലും ഗയ്ബ് അറിയിച്ചു കൊടുക്കില്ല എന്നല്ലെന്നും, മറിച്ച്, മറ്റെല്ലാ കഴിവുകളേയും പോലെ , ഗയ്ബ് അറിയലും അല്ലാഹുവിന്റെ കഴിവ് ആണെന്നും , അവന്‍ അറിയിച്ചു തന്നാലേ മറ്റേതൊരു കഴിവും പോലെ ഈ കഴിവും ഉണ്ടാകൂ എന്നാണു അതില്‍ നിന്ന് ഗ്രഹിക്കെണ്ടാതെന്നും ഞാന്‍ സമര്‍ത്തിച്ചു.,
അതിനുള്ള താങ്കളുടെ മറുപടിയുടെ സാരം ഇങ്ങനെ: ''മുത്തു രസൂലിനു നല്‍കിയ കഴിവ് സദാ സമയവും രസൂലിന്നു പ്രാപ്യമായിരുന്നില്ല, മറിച്ച്, ചില പ്രത്യേക സന്നര്ഭാങ്ങളില്‍ മാത്രം നല്‍കിയ അനുഗ്രഹമായിരുന്നു.....അതൊരു സാധാരണ സംഭവമല്ല ....''
സുഹൃത്തെ, ഈ മറുപടിയൊന്നു നിരീക്ഷിച്ചു നോക്കൂ... തൊട്ടു മുമ്പത്തെ കുറിപ്പില്‍ താങ്കള്‍ എഴുതിയ വാദങ്ങളില്‍ നിന്ന് എന്തെല്ലാം മാറ്റങ്ങള്‍ വന്നു.സൃഷ്ടികള്‍ക്ക് (മുഹമ്മദ്‌ നബിയും (സ) സൃഷ്ടിയാനല്ലോ ) നല്‍കാത്ത കഴിവ് നബി(സ) എന്ന സൃഷ്ടിക്കു ''ചില പ്രത്യേക സന്നര്ഭാങ്ങളില്‍''' നല്‍കി എന്ന് താങ്കള്‍ സമ്മതിച്ചില്ലേ. അതോടെ തന്നെ ''ആര്‍ക്കും അറിയിച്ചു കൊടുക്കാത്ത , അല്ലാഹുവിന്റെ മാത്രം കഴിവ്'' എന്ന വാദം തകര്‍ന്നില്ലേ.
തുടരുന്നു....

v.basheer പറഞ്ഞു... മറുപടി

....ഇനി ''അല്ലാഹുവിന്നു മാത്രമുള്ള കഴിവുകള്‍ എന്ന , താങ്കളുടെ പ്രയോഗം, അല്ലാഹുവിന്നു മാത്രമില്ലാത്ത ചില കഴിവുകളുണ്ട് ,എന്ന ബോധത്തെ ധ്വനിപ്പിക്കുന്നുണ്ട്'' എന്ന എന്റെ പ്രയോഗമാണ് ,താങ്കള്ക്കില്ലാത്ത, എന്റെ ദുരാരോപനമായി താങ്കള്‍ തെറ്റിദ്ധരിച്ചതെങ്കില്‍ തികച്ചും അനാവശ്യമാണ് അത്. കാരണം, ''അല്ലാഹുവിന്നു മാത്രമല്ലാത്ത ചില കഴിവുകളുണ്ട് എന്ന ബോധം'' എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്, അല്ലാഹു നല്‍കാതെ തന്നെ സൃഷ്ടികള്‍ക്ക് സ്വന്തമായിചില കഴിവുകള്‍ ഉണ്ടെന്ന ബോധം താങ്കള്‍ക്കു ഉണ്ട് എന്നല്ല. മറിച്, നബി തിരുമേനി(സ) ഗയ്ബ് അറിഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ താങ്കള്‍ക്കുണ്ടാകുന്ന ഒരു ബോധമില്ലേ. അതായത്, നബിക്ക് അങ്ങനെ ഒരു കഴിവുമില്ല ; അത് അല്ലാഹു ''അനുഗ്രഹമായി'' നല്‍കിയപ്പോള്‍ ''ആ സന്നര്ഭത്തില്‍ മാത്രം കിട്ടിയതാണ്'' എന്ന ബോധം. ആ ബോധം അത് പോലെ മറ്റു ഭൌതിക കഴിവുകളുടെ കാര്യത്തില്‍ താങ്കള്‍ക്കില്ല എന്നാണു ഞാന്‍ ഉദ്ദേശിച്ചത്. അത് കൊണ്ടാണല്ലോ, എല്ലാ കഴിവും അല്ലാഹുവിന്റെതാനെന്നു വിശ്വസിക്കുമ്പോള്‍ തന്നെ, ഗയ്ബ് അറിയല്‍ പോലുള്ള ചില ഇനങ്ങളെ ''അല്ലാഹുവിന്നു മാത്രമുള്ള കഴിവ്'' എന്ന് താങ്കള്‍ക്കു വിശേഷിപ്പിക്കേണ്ടി വരുന്നത്.
ഒരു സുന്നിക്ക് ഒരിക്കലും അങ്ങനെ ഒരു തരംതിരിവോ പറച്ചിലോ ഉണ്ടാകില്ല. കാരണം, മുത്തുനബിക്ക്(സ) ഗയ്ബിയായ കാര്യങ്ങള്‍ അറിയാനുള്ള കഴിവ്, ചില സന്നര്ഭാങ്ങളില്‍ അനുഗ്രഹമായി നല്‍കിയ അതെ പോലെ തന്നെ, ശ്വാസം വിടാനുള്ള കഴിവടക്കം സകല ''ഭൌതിക'' കഴിവുകളും അല്ലാഹു ഓരോ സന്നര്ഭാത്തിലും അനുഗ്രഹമായി നല്കിക്കൊണ്ടിരിക്കുകയാനെന്നും, അവന്‍ അതങ്ങ് നിര്‍ത്തിയാല്‍ പിന്നെ, ആ കഴിവ് കിട്ടില്ലെന്നും ആണ് സുന്നീവിശ്വാസം.
ചുരുക്കത്തില്‍, മരിച്ചവരെ ജീവിപ്പിക്കലും ഗയ്ബ് അറിയലും ഉള്‍പ്പെടെ, ''ഭൌതികവും അഭൌതികവും'' ആയ കഴിവുകളെല്ലാം അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവന്‍ സൃഷ്ടികള്‍ക്ക് നല്‍കും. അത് കൊണ്ട് തന്നെ, അല്ലാഹു സൃഷ്ടികള്‍ക്ക് ഒരിക്കലും നല്‍കാത്ത കഴിവുകളാണ് ''അഭൌതിക'' കഴിവുകലെന്നും, അത്തരം കഴിവുകള്‍ ''മഹാന്മാര്‍ക്കുണ്ട്'' എന്ന് വിശ്വസിച് അവരോടു തേടിയാല്‍ ശിര്‍ക്ക് ആകും എന്നുമുള്ള വാദത്തിനു നിലനില്‍പ്പില്ല.
അതുകൊണ്ട് , ''താങ്കള്ക്കില്ലാത്ത വാദങ്ങള്‍, ഞാന്‍ എപ്പോഴും ആരോപിക്കുന്നു'' എന്ന് കുറ്റപ്പെടുത്തുന്ന താങ്കള്‍, ഞാന്‍ അങ്ങനെ ചെയ്ത ഭാഗങ്ങള്‍ ഒന്ന് അക്കമിട്ടു വ്യക്തമാക്കി തരിക. തിരുത്തനുന്ടെങ്കില്‍ ഞാന്‍ ഒരു മടിയും കൂടാതെ തിരുത്താം.
തീര്‍ന്നില്ല....

അജ്ഞാതന്‍ പറഞ്ഞു... മറുപടി

..............താങ്കള്‍ മറുപടി തന്ന ചോദ്യങ്ങള്‍ നിരൂപണം ചെയ്യാതെ അവ വീണ്ടും ആവര്തിക്കുകയ്യാണ് ഞാന്‍ എന്നതാണല്ലോ താങ്കളുടെ മറ്റൊരാരോപണം. അത് എത്ര മാത്രം ശരിയാണെന്ന് പരിശോധിക്കാം.
ഞാന്‍ ആദ്യ കുറിപ്പില്‍ തന്നെ ഉന്നയിച്ച രണ്ടു ചോദ്യങ്ങള്‍ തന്നെ ആദ്യമെടുക്കാം.
''ദു ആ എന്ന സാങ്കേതിക ശബ്ദത്തിന്റെ നിര്‍വചനം എന്താണ്. എങ്ങനെയാണ് ആ നിര്‍വച്ചനമാനുസരിച് ഇസ്തിഗാസ ദു ആയും ശിര്‍ക്കും ആകുക. പ്രമാണ ബദ്ധമായി വിശദീകരിക്കുക.'' (ഒക്ടോബര്‍ 25 )
ഈ ചോദ്യങ്ങള്‍ക്ക് തൊട്ടടുത്ത കുറിപ്പില്‍ താങ്കള്‍ എഴുതിയ മറുപടി ഇങ്ങനെ. ''ദു ആ ക്ക് അറബിയില്‍ വിളി, പ്രാര്‍ത്ഥന , അര്‍ത്ഥന, എന്നീ അര്‍ത്ഥങ്ങള്‍ ഉണ്ട്. നാം പ്രയോഗിക്കുന്നതിന്നനുസരിച് മൂന്നു അര്‍ത്ഥങ്ങള്‍ മാറി മാറി വരും''. (ഒക്ടോബര്‍ 26 )
സുഹൃത്തെ.. ഇതിലെവിടെയാണ് ഇസ്ലാമിലെ, ദു ആ എന്ന സാങ്കേതിക ശബ്ദത്തിന്റെ ''നിര്‍വചനം''. ? കേവലം വാക്കര്‍ത്തങ്ങള്‍ പറയുക മാത്രമല്ലേ താങ്കള്‍ ചെയ്തുള്ളൂ.
തുടര്‍ന്നുള്ള എന്റെ കുറിപ്പില്‍ ഞാന്‍, താങ്കള്‍ സാങ്കേതിക നിര്‍വചനം നല്കിയിട്ടില്ലാതതിനാല്‍, അത് വ്യക്തമാക്കാന്‍ വീണ്ടും ആവശ്യപ്പെടുകയും മൂന്നു അര്‍ത്ഥങ്ങള്‍ ദു ആ ക്ക് മാറി വരും എന്ന് താങ്കള്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക്, എപ്പോഴാണ് ആ പദത്തിനു, പ്രാര്‍ത്ഥന എന്ന അര്‍ത്ഥം വരിക, എന്നും ഞാന്‍ ചോദിച്ചു. (ഒക്ടോബര്‍ 28 ) തുടര്‍ന്നുള്ള ഒരൊറ്റ കുറിപ്പിലും താങ്കള്‍ ദു ആ യുടെ നിര്‍വചനം നല്‍കിയിട്ടില്ല, ഞാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും.
ഇസ്തിഗാസ എങ്ങനെ ദു ആയും ശിര്‍ക്കുമാകുന്നു എന്ന എന്റെ ചോദ്യത്തിനു ഒറ്റ വാക്കില്‍ മറുപടി ഇല്ല എന്ന് സമ്മതിച്ച്, ''എങ്ങനെയാണ് താങ്കള്‍ അല്ലാഹുവിന്നു മുമ്പില്‍ സുജൂദ് ചെയ്‌താല്‍ അത് ഇബാ ദത്തും, സൃഷ്ടികളുടെ മുമ്പില്‍ സുജൂദ് ചെയ്‌താല്‍ അത് ശിര്‍ക്കുമാകുന്നത്?'' എന്നൊരു മരുചോദ്യമുന്നയിക്കുകയാണ് താങ്കള്‍ ചെയ്തത്. (ഒക്ടോബര്‍ 26 ) അതിന്നാല്‍ ,''ഒന്നാം കുറിപ്പില്‍ തന്നെ മറുപടി നല്‍കി'' എന്ന് പറഞ്ഞത് കൊണ്ടായില്ല. മറുപടിയല്ല; നിര്‍വചനമാണ് താങ്കള്‍ നല്‍കേണ്ടത്.
തുടര്‍ന്നുള്ള കുറിപ്പില്‍ സുജൂദ് ഇബാ ദത്തും ശിര്‍ക്കുമാകുന്നത് അതില്‍ ഉലൂഹിയതിന്റെ വിശ്വാസം ഉള്ചെര്‍ന്നത്‌ കൊണ്ടാണെന്നും , ഉലൂഹിയതിന്റെ വിശ്വാസമില്ലാത്ത സുജൂടുകള്‍ ശിര്‍ക്കവില്ലെന്നും,(മുഹമ്മദീയ ശരീ അത്തില്‍ അതിന്റെ വിധി കുഫ്ര്‍ ആണെന്നും ) ചുരുക്കത്തില്‍ വിശ്വാസമാണ് ശിര്‍ക്ക് നിര്‍ണയിക്കുന്നതെന്നും , അതല്ലാത്ത പക്ഷം അല്ലാഹു ശിര്‍ക്ക് ചെയ്യാന്‍ കല്പിചെന്നും പല പ്രവാചകരും ശിര്‍ക്ക് ചെയ്തു എന്നും സമ്മതിക്കാന്‍ താങ്കള്‍ നിര്‍ബന്ധിതനാകുമെന്നും ഞാന്‍ എഴുതി. (മറ്റേ കക്ഷി, -സന്മാര്‍ഗ ദീപം - ''അല്ലാഹു ചിലപ്പോള്‍ അങ്ങനെ കല്പിക്കും. അപ്പോള്‍ അവന്‍ കല്പിക്കുന്നതിനാല്‍ ആ ശിര്‍ക്ക് നന്മയാകും '' എന്ന പരിഹാസ്യ വാദം തുറന്നെഴുതാനും ആവര്‍ത്തിക്കാനുമുള്ള അല്പത്തം കാണിക്കുന്നുണ്ട്.) എന്റെ ആ പ്രതികരണത്തെയും ഖന്ധിച്ചോ അനുകൂലിച്ചോ താങ്കള്‍ ഒന്നും പ്രതികരിച്ചിട്ടില്ല.
...തീര്‍ന്നില്ല....

അജ്ഞാതന്‍ പറഞ്ഞു... മറുപടി

സുഹ്ര്തെ അക്ജതന്‍ എന്ന പേരില്‍ അയച്ച മെസ്സേജ് എന്റെതാണ് .
ചില സാങ്കേതിക തകജ്രാരുകള്‍ കാരണം ഗൂഗിള്‍ അക്കൌണ്ടില്‍ പോസ്റ്റ്‌ ആകുന്നില്ല.
എന്ന്‍ ബഷീര്‍.

v.basheer പറഞ്ഞു... മറുപടി

.............സാങ്കേതിക കാരണത്താല്‍ അജ്ഞാതന്‍ എന്ന പേരില്‍ വന്ന തൊട്ടു മുകളിലുള്ള പോസ്റ്റ്‌ എന്റെതാനെന്നു മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ...
........................മേല്‍ പരാമര്‍ശിച്ച കുറിപ്പില്‍ തന്നെ ,ഇസ്തിഗാസ എന്ത് കൊണ്ട് ശിര്‍ക്ക് ആകുന്നു എന്നതിനു താങ്കള്‍ ഒരു ന്യായം പറയുന്നുണ്ട്.' ''അഭൌതിക കാര്യങ്ങള്‍ നേടിത്തരാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്. ആ കഴിവ് മണ്മറഞ്ഞ മഹാന്മാര്‍ക്കും ഉണ്ടെന്നു വിശ്വസിക്കുന്നുവെങ്കില്‍ ഞാന്‍ അതിനെ ശിര്‍ക്ക് എന്ന് വിളിക്കും'' എന്നാണു താങ്കളുടെ വാദം. (ഒക്ടോബര്‍ 26 ) അതിന്നു ന്യായീകരണമായി, ''മരിച്ചവരെ കേള്പിക്കാന്‍ നിനക്ക് സാധ്യമല്ല'', ''അല്ലാഹുവിന്നല്ലാതെ അദൃശ്യ കാര്യങ്ങള്‍ അറിയുകയില്ല''[അതിന്ദ്രീയ കാര്യങ്ങള്‍ എന്നാനെഴുതേണ്ടത്] , ''അടിമകള്‍ക്ക് ഉത്തരം നല്‍കുന്നവന്‍ ഞാന്‍ മാത്രമാണ്'', എന്നീ ഖുര്‍ ആന്‍ സൂക്തങ്ങളും താങ്കള്‍ ഉദ്ധരിച്ചു.
അതിന്നു മറുപടിയായി, ''ഇയ്യാക നസ്തഈന്‍'' എന്ന ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇസ്തിആനത്തിന്നു, ഭൌതികം-അഭൌതികം എന്ന വേര്‍തിരിവ് ലോകത്ത് ഒരു മുഫസ്സിരും നല്‍കിയിട്ടില്ലെന്നും ഞാന്‍ വ്യക്തംമാക്കി. മാത്രവുമല്ല, താങ്കളുടെ ഈ നൂതന 'ശിര്‍ക്ക് മാനദണ്ഡം' വെച്ച് അളക്കാന്‍ മിനക്കെട്ടാല്‍ , ഇമാം അബൂ ഹനീഫ, ഇമാം ഗസ്സാലി, ഇമാം നവവി (റ) ...തുടങ്ങി ഒട്ടുമിക്ക ഇമാമുകളെയും മുശ്രിക്കുകളായി കാണേണ്ടി വരുമെന്നും ഞാന്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു.
...തീര്‍ന്നില്ല.

v.basheer പറഞ്ഞു... മറുപടി

........................''അല്ലഹുവിന്നല്ലാതെ ഗയ്ബ്‌ അറിയില്ല'' എന്ന ആയത്ത് ''അല്ലാഹു ആര്‍ക്കും ഗയ്ബ്‌ അറിയിച്ചു കൊടുക്കില്ല'' എന്ന താങ്കളുടെ വാദത്തിനു തെളിവല്ലെന്നും അങ്ങനെ ഒരര്‍ത്ഥം ഒരു മുഫെസ്സിരും ആ ആയതിനു നല്‍കിയിട്ടില്ലെന്നും ഞാന്‍ എഴുതിയിരുന്നു. അത് പോലെ; ഗയ്ബ്‌ മാത്രമല്ല; 'ഭൌതികവും അഭൌതികവുമായ' എല്ലാ കാര്യങ്ങളും അറിയുന്നവന്‍ (അല്‍ അലീം) അല്ലഹുവാനെന്നും ഖുര്‍ ആനില്‍ ഉണ്ട്. (ആലിമുല്‍ ഗയ്ബ്‌ മാത്രമല്ല, ആലിമുല്‍ ഗയ്ബി വ ശഹാദ യും അല്ലാഹു ആണ് എന്ന് ചുരുക്കം.) അപ്പോള്‍, '' അല്ലാഹു അല്ലാതെ ഗയ്ബ്‌ അറിയില്ല '' എന്ന ആയത്ത് വെച്ച് ''അല്ലാഹു ഗയ്ബ്‌ അറിയാനുള്ള കഴിവ് ആര്‍ക്കും കൊടുത്തിട്ടില്ല'' എന്ന് വാദിക്കാമെന്കില് ''എല്ലാം അറിയുന്നവന്‍ -അല്‍ അലീം- അല്ലാഹുവാനെന്ന ഖുര്‍ ആനികാധ്യാപനം വെച്ച് , ''അലാഹു ഒന്നും ആര്‍ക്കും അറിയിച്ചു കൊടുത്തിട്ടില്ല '' എന്ന വാദം സ്വീകരിക്കാനും താങ്കള്‍ നിര്‍ബന്ധിതനാവും !!!!
ചുരുക്കത്തില്‍ 'ഭൌതിക കഴിവേ അല്ലാഹു മനുഷ്യന്നു നല്‍കിയിട്ടുള്ളൂ' എന്നും , 'അഭൌതിക കഴിവ് ആര്‍ക്കും നല്‍കിയിട്ടില്ല; നല്‍കുകയുമില്ല' , 'അതിനാല്‍ അഭൌതിക കാര്യങ്ങള്‍ക്ക് വേണ്ടി മഹാത്മാക്കളോട് തേടുന്നത് ശിര്‍ക്ക് ആണ്' എന്നുമുള്ള വാദത്തിനു ഖുര്‍ ആനിലോ സുന്നത്തിലോ യാതൊരു തെളിവുമില്ല. താങ്കള്‍ ഉദ്ധരിച്ച ആയത്ത് ആ വാദത്തുന്നു തെളിവുമല്ല. ഒരു മുഫസ്സിരും അത്തരം ഒരു വിചിത്രവാദത്തിന്നു തെളിവായി ആ ആയത്ത് ഉദ്ധരിച്ചിട്ടുമില്ല.
...............തീര്‍ന്നില്ല..........

shanavasmalappuram പറഞ്ഞു... മറുപടി

ഈദാശംസകള്

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

##''മരിച്ചവരെ കേള്പിക്കാന്‍ നിനക്ക് സാധ്യമല്ല'', ''അല്ലാഹുവിന്നല്ലാതെ അദൃശ്യ കാര്യങ്ങള്‍ അറിയുകയില്ല''[അതിന്ദ്രീയ കാര്യങ്ങള്‍ എന്നാനെഴുതേണ്ടത്] , ''അടിമകള്‍ക്ക് ഉത്തരം നല്‍കുന്നവന്‍ ഞാന്‍ മാത്രമാണ്'', എന്നീ ഖുര്‍ ആന്‍ സൂക്തങ്ങളും താങ്കള്‍ ഉദ്ധരിച്ചു.
അതിന്നു മറുപടിയായി, ''ഇയ്യാക നസ്തഈന്‍'' എന്ന ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇസ്തിആനത്തിന്നു, ഭൌതികം-അഭൌതികം എന്ന വേര്‍തിരിവ് ലോകത്ത് ഒരു മുഫസ്സിരും നല്‍കിയിട്ടില്ലെന്നും ഞാന്‍ വ്യക്തംമാക്കി.##...........?????

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ബഷീര്‍ സാഹിബ്.......വ്യക്തിപരമായ പരാമര്‍ശങ്ങളില്‍ നമുക്കിടയില്‍ വന്ന സം‌വാദങ്ങളോട് വിടപറഞ്ഞ് വിഷയത്തില്‍ കേന്ദ്രീകരിക്കാനാണ് ഞാന്‍ ഉദ്ധേശിക്കുന്നത്...ഇവിടെ താങ്കള്‍ തന്ന മറുപടിയില്‍ പറയുന്നു :(( ''മരിച്ചവരെ കേള്പിക്കാന്‍ നിനക്ക് സാധ്യമല്ല'', ''അല്ലാഹുവിന്നല്ലാതെ അദൃശ്യ കാര്യങ്ങള്‍ അറിയുകയില്ല''[അതിന്ദ്രീയ കാര്യങ്ങള്‍ എന്നാനെഴുതേണ്ടത്] , ''അടിമകള്‍ക്ക് ഉത്തരം നല്‍കുന്നവന്‍ ഞാന്‍ മാത്രമാണ്'', എന്നീ ഖുര്‍ ആന്‍ സൂക്തങ്ങളും താങ്കള്‍ ഉദ്ധരിച്ചു.
അതിന്നു മറുപടിയായി, ''ഇയ്യാക നസ്തഈന്‍'' എന്ന ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇസ്തിആനത്തിന്നു, ഭൌതികം-അഭൌതികം എന്ന വേര്‍തിരിവ് ലോകത്ത് ഒരു മുഫസ്സിരും നല്‍കിയിട്ടില്ലെന്നും ഞാന്‍ വ്യക്തംമാക്കി.)).......ഈ വാക്കുകള്‍ താങ്കള്‍ ഒന്ന് സൂക്ഷ്മ പരിശോധന നടത്തിനോക്കൂ... ''മരിച്ചവരെ കേള്പിക്കാന്‍ നിനക്ക് സാധ്യമല്ല'', ''അല്ലാഹുവിന്നല്ലാതെ അതിന്ദ്രീയ കാര്യങ്ങള്‍ അറിയുകയില്ല'' ''അടിമകള്‍ക്ക് ഉത്തരം നല്‍കുന്നവന്‍ ഞാന്‍ മാത്രമാണ്''...ഇതിന് താങ്കള്‍ നല്‍കിയതായി പറയുന്ന മറുപടി താങ്കളുടെ തന്നെ വാക്കുകളില്‍ :((അതിന്നു മറുപടിയായി, ''ഇയ്യാക നസ്തഈന്‍'' എന്ന ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇസ്തിആനത്തിന്നു, ഭൌതികം-അഭൌതികം എന്ന വേര്‍തിരിവ് ലോകത്ത് ഒരു മുഫസ്സിരും നല്‍കിയിട്ടില്ലെന്നും ഞാന്‍ വ്യക്തംമാക്കി)) മരിച്ചവരെ കേള്‍പിക്കാന്‍ നിനക്ക് സാധ്യമല്ല....നീ തേടുന്നുവെങ്കില്‍ എന്നോട് മാത്രം തേടുക തുടങ്ങിയ ഖുര്‍‌ആനിക വചനങ്ങള്‍ക്ക് താങ്കളുടെ ഈ മറുപടി എങ്ങനെയാണ് ഒരു വിശദീകരണമാവുന്നത്.....?? (തുടരും)

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

എല്ലാത്തിനും കഴിവുള്ളവന്‍ അല്ലാഹുവാണ് എന്ന് അറിയാത്തവരായിരുന്നില്ല മക്കയിലെ മുശ്‌രിക്കുകളും എന്ന് വിശുദ്ധഖുര്‍‌ആന്‍ പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്ന സത്യമാണ്...ഖുര്‍‌ആന്‍ പറയുന്നു:ولئن سألتهم من خلق السموات والأرض وسخّر الشّمس والقمر ليقولنّ الله (ആകാശ ഭൂമികളെ സൃഷ്ടിച്ചത് അരാണെന്നും,സൂര്യ-ചന്ദ്രന്മാരെ നിയന്ത്രിക്കുന്നതാരാണെന്നും അവരോട് ചോദിച്ചാല്‍ അവര്‍ പറയും അത് അല്ലാഹുവത്രെ)അഥവാ അല്ലാഹുവിന്റെ കഴിവുകളിലോ ദിവ്യത്വത്തിലോ ഒന്നും അവര്‍ക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല...പക്ഷെ മണ്‍മറഞ്ഞുപോയ മഹാന്മാരെ അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുകാരാക്കുകതന്നെയാണ് അവര്‍ ചെയ്തത്....ഇവിടെ പാമരന്മാരായ മനുഷ്യര്‍ മണ്‍‌മറഞ്ഞ മഹാന്മാരെ വിളിച്ച് സഹായം തേടുന്നതിന് തുല്യമാണത്..ഇനി അല്ലാഹു നല്‍കിയ കഴിവുകളാണ് നാം അവരോട് ചോദിക്കുന്നതെങ്കില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരും തുല്യമാണോ...?മാത്രമല്ല...മുഹ്‌യുദ്ധീന്‍ ശൈഖേ കാക്കണേ...ബദ്‌രീങ്ങളേ കാക്കണേ തുടങ്ങിയ തേട്ടങ്ങളും അല്ലാഹുവേ കാക്കണേ എന്ന പ്രാര്‍ത്ഥനയും എവിടെയാണ് വ്യത്യാസപ്പെടുന്നത്...?അതുപോലെ തന്നെ ജീവിച്ചിരുന്നാല്‍ പോലും അന്യ ദേശങ്ങളില്‍ നിന്ന് പല ആളുകള്‍ പലഭാഷയില്‍ പല സമയങ്ങളില്‍ വിളിക്കുന്നത് കേള്‍ക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് മരണപ്പെട്ട് പോകുന്നതോടെ ഉണ്ടാകുന്ന വിശേഷപ്പെട്ട കഴിവുകളുടെ ഇസ്‌ലാമിക തെളിവുകള്‍ എന്താണ്...?ഇന്‍‌ഷാ അല്ലാഹ് നമുക്ക് തുടരാം....

v.basheer പറഞ്ഞു... മറുപടി

സുഹൃത്തേ
താങ്കലുധരിച്ച
ഓരോ ആയത്തിനും ഞാന്‍ മറുപടി
തയ്യാറാക്കിയിട്ടുണ്ട്.ദയവായി അത് ടൈപ്പ് ചെയ്തു
തീരുവോളം ക്ഷമിച്ചു,മുഴുവന്‍ വായിച്ച ശേഷം പ്രതികരിക്കുക

v.basheer പറഞ്ഞു... മറുപടി

നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന ആയത്താണ്, ഇസ്തിഗാസ ശിര്‍ക്കാണെന്ന് സ്ഥാപിക്കാന്‍ താങ്കളുദ്ധരിച്ച മറ്റൊരു ഖുറ്‍ആന്‍ സൂക്തം. എന്നാല്‍ , ലോകത്ത് ഇതുവരെ പ്രാമാണികനായ ഒറൊറ്റ പണ്ഡിതന്‍ പോലും സഹായ തേട്ടത്തെ ഭൗതികം അഭൗതികം എന്നിങ്ങനെ വേര്‍തിരിച്ച് , ഈ ആയത്തില്‍ സഹായതേട്ടമെന്നാല്‍ അഭൗതിക സഹായ തേട്ടമാണെന്നു ഫറഞ്ഞിട്ടില്ല.അഭൗതികതേട്ടം മാത്രം ഉള്‍പ്പെടുത്തി ഈ ആയത്തിനൊന്ന് അര്‍ത്ഥം നല്‍കിനോക്കൂ. നിന്നോട് മാത്രം ഞങ്ങള്‍ അഭൗതികസഹായം തേടുന്നു! ഇതിന്റെ മറുവശം എന്തായിരിക്കും? ഭൗതികസഹായം നിന്നോട് മാത്രമല്ല തേടുന്നതെന്ന്!സത്യവിശ്വാസികള്‍ ഭൗതികവും അഭൗതികവുമായ എല്ലാ സഹായവും അല്ലാഹുവോടു മാത്രമാണ് ചോദിക്കുന്നത്. സൃഷ്ടികളോട് ബാഹ്യമായി ചോദിക്കുംപോഴും അല്ലാഹുവിന്‍റെ സബബ് ആയി മാത്രമേ സൃഷ്ടിഖളെ കാണുന്നുള്ളൂ. സത്യത്തില്‍ തേട്ടം അല്ലാഹുവോടാണ്. ഏതൊരാള്‍ക്കും അറിയുന്ന കാര്യമാണിത്. അതിനാല്‍ ഈ ആയത്തും ഇസ്തിഗാസ ശിര്‍ക്കാക്കാന്‍ വേണ്ടി പ്രയോഗിക്കാന്‍ താങ്കള്‍ക്കു നിര്‍വ്വാഹമില്ല. ഈ ആയത്തുവെച്ച് സൃഷ്ടികളോടുള്ള സഹായതേട്ടം ശിര്‍ക്കാക്കുകയാണെങ്കില്‍ ഭൗതികവും അഭൗതികവുമായ എല്ലാ സഹായതേട്ടവും ശിര്‍ക്കാക്കേണ്ടി വരുമെന്നു ചുരുക്കം.

മരിച്ചവരെ കേള്‍പ്പിക്കാന്‍ നിനക്കാവില്ല എന്നതാണ് മറ്റൊരു സൂക്തം. സബബുന്നുസൂല്‍ ഉദ്ധരിച്ചുകൊണ്ട് പ്രാമാണികരായ മുഫസ്സിറുകളെല്ലാം വിശദീകരിക്കുന്നത് മരിച്ചു മണ്‍മറഞ്ഞവരെക്കുറിച്ചല്ല ഇവിടെ പരാമര്‍ശിക്കുന്നതെന്നാണ്. മറിച്ച്, കുഫ്ര്‍ കൊണ്ട് ഖല്‍ബ് മരിച്ചുപോയ കുഫ്ഫാറുഖളെക്കുറിച്ചുള്ള ആലങ്കാരികപ്രയോഗമാണിത്. ഇനി,താങ്കള്‍ വാദിക്കുംപോലെ, ശരിക്കും മരിച്ചുപോയവരെ തന്നെയാണ് ഈ ആയത്തില്‍ പരാമര്‍ശിക്കുന്നതെന്നു വെക്കുക.എങ്കില്‍ , റസൂല്‍(സ്വ) യൂദ്ധത്തില്‍ മരിച്ച കുഫ്ഫാറുകളോട് സംസാരിക്കുകയും , അവര്‍ കേള്‍ക്കുമോ? എന്നു സ്വഹാബത്ത് സംശയം ചോദിച്ചപ്പോള്‍ , ജീവിച്ചിരുന്നപ്പോള്‍ കേട്ടിരുന്നതിനേക്കാള്‍ നന്നായി ഇപ്പോള്‍ അവരത് കേള്‍ക്കുന്നുണ്ടെന്ന് തിരുമേനി പറയുകയും ചെയ്തതോ?(ബുഖാരി),സുഹൃത്തേ , സാക്ഷാല്‍ നബി തിരുമേനിക്ക് ണരിച്ചവര്‍ കേള്‍ക്കില്ല എന്ന സത്യം തിരിഞ്ഞില്ലേ? ഇനി, താങ്കള്‍ ചെയ്യുംപോലെ, ബാഹ്യാര്‍ത്ഥത്തില്‍ എടുത്താല്‍പ്പോലും ….മരിച്ചവരെ നിനക്കു കേള്‍പ്പിക്കാനാവില്ല...(അല്ലാഹുവാണ് കേള്‍പ്പിക്കുന്നത്)എന്നേ അര്‍ത്ഥം വരൂ. അതല്ലാതെ മരിച്ചവര്‍ കേള്‍ക്കില്ല എന്നല്ല. ആ വാദം അഭിനവ സലഫികള്‍ കെട്ടിച്ചമച്ചതാണ്. സാക്ഷാല്‍ ഇബ്നു തൈമിയ്യയും ഇബ്നുല്‍ ഖയ്യിമും വരെ മരിച്ചവര്‍ കേള്‍ക്കില്ലെന്ന വാദത്തെ പ്രാമാണികമായി ഖണ്ഡിച്ചിട്ടുണ്ട്!

v.basheer പറഞ്ഞു... മറുപടി

താങ്കളുദ്ധരിക്കുന്ന മറ്റൊരു സൂക്തം......അടിമകള്‍ക്ക് ഉത്തരം നല്‍കുന്നവന്‍ ഞാന്‍ മാത്രമാണ്.....എന്ന സൂക്തമാണ്. ഇതും ഇസ്തിഗാസയെ ശിര്‍ക്കാക്കാന്‍ എങ്ങിനെ ഉപകരിക്കുന്നു എന്നു മനസ്സിലാകുന്നില്ല. ഒന്നാമതായി, അടിമകള്‍ക്ക് ഭൗതികമോ അഭൗതികമോ ആയ കാര്യത്തില്‍ ഉത്തരം നല്‍കുന്നവര്‍ മഹാത്മാക്കളാണെന്ന വിശ്വാസം ഒറൊറ്റ സുന്നിക്കുമില്ല. ഉണ്ടെന്നു തെളിയിക്കാന്‍ താങ്കള്‍ക്കാവുകയുമില്ല. മാത്രവുമല്ല ഈ ആയത്തില്‍, …....അടിമകള്‍ക്ക് അഭൗതികകാര്യങ്ങളില്‍ ഉത്തരം നല്‍കുന്നവന്‍ ഞാന്‍ ആകുന്നു എന്നല്ല അല്ലാഹു പറയുന്നത്. ഭൗതികവും അഭൗതികവുമായ എല്ലാ കാര്യങ്ങളിലും ഉത്തരം നല്‍കുന്നത് അവനാണെന്നാണ്. അതുകൊണ്ടുതന്നെ, ഈ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ ശിര്‍ക്കാക്കാന്‍ മിനക്കെട്ടാല്‍ , ഭൗതികവും അഭൗതികവുമായ സകല സഹായ തേട്ടവും ശിര്‍ക്കാക്കേണ്ടി വരും.

ചുരുക്കത്തില്‍, താങ്കള്‍ ഈ ആയത്തുകളെല്ലാം അനവസരത്തിലെടുത്തു പ്രയോഗിക്കുകയാണ്. സത്യത്തില്‍ ഇവയൊന്നും താങ്കളുടെ വാദത്തിന് പിന്‍തുണ നല്‍കുന്നില്ലെന്നു മാത്രമല്ല, അത്തരമൊരു അടിസ്ഥാനരഹിതമായ വാദത്തിന്‍റെ പ്രതിസന്ധിയെയാണ് ഇവ വെളിപ്പെടുത്തുന്നത്. അതല്ലാത്തപക്ഷം,ഈ ആയത്തുകള്‍ ഓരോന്നിനും ഞാന്‍ നല്‍കിയ വിശദീകരണങ്ങള്‍ നിരൂപണം ചെയ്ത്, എന്‍റെ വിശദീകരണം തെറ്റാണെന്നും, താങ്കളുടേതാണ് ശരിയെന്നും,പ്രാമാണികരായ മുഫസ്സിറുകളെല്ലാം താങ്കളോടൊപ്പമാണെന്നും സമര്‍ത്ഥിക്കാന്‍ തയ്യാറാവുക. അതല്ലാതെ, …..ഖുര്‍ആന്‍ വചനങ്ങള്‍ പല പ്രാവശ്യം ഞാന്‍ നല്‍കിയിട്ടും താങ്കള്‍ അറ്റന്‍റ് ചെയ്തില്ല....എന്ന് അലക്ഷ്യമായി പറഞ്ഞതുകൊണ്ടായില്ല. എന്‍റെ മുന്‍ കുറിപ്പുകള്‍ ഒന്നുകൂടി വായിച്ചുനോക്കുക, അപ്പോള്‍ അറിയാം ഞാന്‍ താങ്കളുടെ തെളിവുകള്‍ അറ്റന്‍റ് ചെയ്തിട്ടുണ്ടോ ഇല്ലേയെന്ന്.

v.basheer പറഞ്ഞു... മറുപടി

ിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന ആയത്താണ്, ഇസ്തിഗാസ ശിര്‍ക്കാണെന്ന് സ്ഥാപിക്കാന്‍ താങ്കളുദ്ധരിച്ച മറ്റൊരു ഖുറ്‍ആന്‍ സൂക്തം. എന്നാല്‍ , ലോകത്ത് ഇതുവരെ പ്രാമാണികനായ ഒറൊറ്റ പണ്ഡിതന്‍ പോലും സഹായ തേട്ടത്തെ ഭൗതികം അഭൗതികം എന്നിങ്ങനെ വേര്‍തിരിച്ച് , ഈ ആയത്തില്‍ സഹായതേട്ടമെന്നാല്‍ അഭൗതിക സഹായ തേട്ടമാണെന്നു ഫറഞ്ഞിട്ടില്ല.അഭൗതികതേട്ടം മാത്രം ഉള്‍പ്പെടുത്തി ഈ ആയത്തിനൊന്ന് അര്‍ത്ഥം നല്‍കിനോക്കൂ. നിന്നോട് മാത്രം ഞങ്ങള്‍ അഭൗതികസഹായം തേടുന്നു! ഇതിന്റെ മറുവശം എന്തായിരിക്കും? ഭൗതികസഹായം നിന്നോട് മാത്രമല്ല തേടുന്നതെന്ന്!സത്യവിശ്വാസികള്‍ ഭൗതികവും അഭൗതികവുമായ എല്ലാ സഹായവും അല്ലാഹുവോടു മാത്രമാണ് ചോദിക്കുന്നത്. സൃഷ്ടികളോട് ബാഹ്യമായി ചോദിക്കുംപോഴും അല്ലാഹുവിന്‍റെ സബബ് ആയി മാത്രമേ സൃഷ്ടിഖളെ കാണുന്നുള്ളൂ. സത്യത്തില്‍ തേട്ടം അല്ലാഹുവോടാണ്. ഏതൊരാള്‍ക്കും അറിയുന്ന കാര്യമാണിത്. അതിനാല്‍ ഈ ആയത്തും ഇസ്തിഗാസ ശിര്‍ക്കാക്കാന്‍ വേണ്ടി പ്രയോഗിക്കാന്‍ താങ്കള്‍ക്കു നിര്‍വ്വാഹമില്ല. ഈ ആയത്തുവെച്ച് സൃഷ്ടികളോടുള്ള സഹായതേട്ടം ശിര്‍ക്കാക്കുകയാണെങ്കില്‍ ഭൗതികവും അഭൗതികവുമായ എല്ലാ സഹായതേട്ടവും ശിര്‍ക്കാക്കേണ്ടി വരുമെന്നു ചുരുക്കം.

മരിച്ചവരെ കേള്‍പ്പിക്കാന്‍ നിനക്കാവില്ല എന്നതാണ് മറ്റൊരു സൂക്തം. സബബുന്നുസൂല്‍ ഉദ്ധരിച്ചുകൊണ്ട് പ്രാമാണികരായ മുഫസ്സിറുകളെല്ലാം വിശദീകരിക്കുന്നത് മരിച്ചു മണ്‍മറഞ്ഞവരെക്കുറിച്ചല്ല ഇവിടെ പരാമര്‍ശിക്കുന്നതെന്നാണ്. മറിച്ച്, കുഫ്ര്‍ കൊണ്ട് ഖല്‍ബ് മരിച്ചുപോയ കുഫ്ഫാറുഖളെക്കുറിച്ചുള്ള ആലങ്കാരികപ്രയോഗമാണിത്. ഇനി,താങ്കള്‍ വാദിക്കുംപോലെ, ശരിക്കും മരിച്ചുപോയവരെ തന്നെയാണ് ഈ ആയത്തില്‍ പരാമര്‍ശിക്കുന്നതെന്നു വെക്കുക.എങ്കില്‍ , റസൂല്‍(സ്വ) യൂദ്ധത്തില്‍ മരിച്ച കുഫ്ഫാറുകളോട് സംസാരിക്കുകയും , അവര്‍ കേള്‍ക്കുമോ? എന്നു സ്വഹാബത്ത് സംശയം ചോദിച്ചപ്പോള്‍ , ജീവിച്ചിരുന്നപ്പോള്‍ കേട്ടിരുന്നതിനേക്കാള്‍ നന്നായി ഇപ്പോള്‍ അവരത് കേള്‍ക്കുന്നുണ്ടെന്ന് തിരുമേനി പറയുകയും ചെയ്തതോ?(ബുഖാരി),സുഹൃത്തേ , സാക്ഷാല്‍ നബി തിരുമേനിക്ക് ണരിച്ചവര്‍ കേള്‍ക്കില്ല എന്ന സത്യം തിരിഞ്ഞില്ലേ? ഇനി, താങ്കള്‍ ചെയ്യുംപോലെ, ബാഹ്യാര്‍ത്ഥത്തില്‍ എടുത്താല്‍പ്പോലും ….മരിച്ചവരെ നിനക്കു കേള്‍പ്പിക്കാനാവില്ല...(അല്ലാഹുവാണ് കേള്‍പ്പിക്കുന്നത്)എന്നേ അര്‍ത്ഥം വരൂ. അതല്ലാതെ മരിച്ചവര്‍ കേള്‍ക്കില്ല എന്നല്ല. ആ വാദം അഭിനവ സലഫികള്‍ കെട്ടിച്ചമച്ചതാണ്. സാക്ഷാല്‍ ഇബ്നു തൈമിയ്യയും ഇബ്നുല്‍ ഖയ്യിമും വരെ മരിച്ചവര്‍ കേള്‍ക്കില്ലെന്ന വാദത്തെ പ്രാമാണികമായി ഖണ്ഡിച്ചിട്ടുണ്ട്!

v.basheer പറഞ്ഞു... മറുപടി

തൊട്ടു മുന്‍പത്തെ രണ്ടു കുറിപ്പുകള്‍ സ്ഥാനം മാറിപ്പോയിട്ടുണ്ട് .ആദ്യം താഴെയുള്ളതും ശേഷം മുകളിലുള്ളതും വായിക്കുക

v.basheer പറഞ്ഞു... മറുപടി

ഇനി,ഇതുവരെയും ദുആയും ശിര്‍ക്കും നിര്‍വചിക്കുവാന്‍ താങ്കള്‍ ധൈര്യപ്പെട്ടിട്ടില്ലെങ്കിലും , താങ്കളുടെ ഒന്നാം കുറിപ്പിലെയും അവസാന കുറിപ്പിലെയും ചില വരികള്‍ , താങ്കള്‍ ഇസ്തിഗാസയെ ശിര്‍ക്കായി കാണാനുള്ള കാരണം വ്യക്തമാക്കുന്നുണ്ട്.
ഒന്നാം കുറിപ്പിലെ , താങ്കളുടെ പ്രയോഗം ഇങ്ങിനെ.....അഭൗതിക കാര്യങ്ങള്‍ നേടിത്തരാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്. ആ കഴിവ് മഹാന്‍മാര്‍ക്കും ഉണ്ടെന്നു വിശ്വസിക്കുന്നുവെങ്കില്‍ ഞാന്‍ അതിനെ ശിര്‍ക്ക് എന്നു വിളിക്കും. …...
സുഹൃത്തെ,എന്നാല്‍ തല്‍ക്കാലം താങ്കള്‍ ഇസ്തിഗാസയെ ശിര്‍ക്ക് എന്നു വിളിക്കേണ്ട. ധൈര്യമായി തൗഹീദ് എന്നുതന്നെ വിളിച്ചോളൂ. കാരണം , അഭൗതികകാര്യങ്ങള്‍ മാത്രമല്ല, ഭൗതികകാര്യങ്ങളുംനേടിത്തരാന്‍ കഴിവുള്ള ഏക ശക്തി അല്ലാഹു മാത്രമാണെന്നാണ് , ഇസ്തിഗാസ നടത്തുന്ന സുന്നികളുടെ വിശ്വാസം. ആ കഴിവ് ഒരു കണികപോലും മങാത്മാക്കള്‍ക്കോ, മറ്റാര്‍ക്കെങ്കിലുമോ ഉണ്ടെന്ന വിശ്വാസം സുന്നികള്‍ക്ക് ഒട്ടുമില്ല. താങ്കള്‍ക്കെന്നല്ല, ഒരാള്‍ക്കും അത് തെളിയിക്കാനുമാവില്ല. എന്നാല്‍, …...അഭൗതികകാര്യങ്ങള്‍ നേടിത്തരാന്‍ കഴിവുള്ളവന്‍ അല്ലാഹുവാണെന്ന് പ്രയോഗിച്ചുകൊണ്ട് ഭൗതികകാര്യങ്ങള്‍ എന്തുകൊണ്ടു മാറ്റി നിര്‍ത്തി എന്നതിന് ആത്മവിശ്വാസമുണ്ടെങ്കില്‍ താങ്കള്‍ മറിപടി പറയുക.

v.basheer പറഞ്ഞു... മറുപടി

അവസാന കുറിപ്പില്‍ , ഇസിതിഗാസ ശിര്‍ക്കാണെന്നു വാദിച്ചുകൊണ്ടു താങ്കള്‍ പറയുന്നു..........ഒരാള്‍ അല്ലാഹു മാത്രമാണ് ഏല്ലാ കഴിവുകളുടെയും ഉടയവന്‍ എന്ന ബോധ്യത്തോടെ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്യുന്പോള്‍ അത് തൗഹീദ് ആണ്. അതേ സമയം , അല്ലാഹുവെ കൂടാതെ അവന്‍റെ സൃഷ്ടികള്‍ക്കും അദൃശ്യമായ മാര്‍ഗങ്ങളിലൂടെയും മറ്റും എന്നെ സഹായിക്കാന്‍ കഴിയും എന്ന ബോധത്തോടെ അല്ലാഹു അല്ലാത്തവരെ വിളിച്ചു സഹായം തേടുന്പോള്‍ അത് ശിര്‍ക്കാകും. …....ഈ അബദ്ധ വാദത്തിന്, താങ്കളെതന്നെ പ്രതിരോധത്തിലാക്കുന്ന മറുപടി എന്‍റെ പക്കലുണ്ടെന്ന് ഉറപ്പുള്ളതിനാല്‍ , താങ്കള്‍ മന്‍തിഖ് ആരോപണത്തിന്‍റെ മുന്‍കൂര്‍ ജാമ്യം എടുക്കുന്നുമുണ്ട്.

മേല്‍ കുറിപ്പില്‍, ഇസ്തിഗാസ ശിര്‍ക്കാവാനുള്ള പ്രധാന ശര്‍ത്തായി താങ്കള്‍ പറയുന്നത്, …...അദൃശ്യമായ മാര്‍ഗങ്ങളിലൂടെ തങ്ങളെ സഹായിക്കാന്‍ മഹാത്മാക്കള്‍ക്കു കഴിയും എന്ന വിശ്വാസം ഇസ്തിഗാസ നടത്തുന്നവര്‍ക്കുണ്ട് എന്നതിനാലാണ്......എന്നാണ്. അങ്ങിനെ ഒരു വിശ്വാസം സുന്നികള്‍ക്കില്ല. താങ്കളുടെ വെറും ഒരാരോപണം മാത്രമാണ്. മറിച്ചാണെങ്കില്‍ തെളിയിക്കുക. ഒരു സലഫിക്കും അതിനു കഴിയില്ലെന്ന തികഞ്ഞ ബോധ്യം എനിക്കുണ്ട്. ഇവിടെയും താങ്കളോട് എനിക്ക് തിരിച്ചു ചോദിക്കാനുള്ളത്, അല്ലാഹുവിനെ കൂടാതെ അവന്‍റെ സൃഷ്ടികള്‍ക്കും ദൃശ്യമായ മാര്‍ഗത്തിലൂടെ സഹായിക്കാനുള്ള കഴിവുണ്ടെന്ന വിശ്വാസം താങ്കള്‍ക്കുണ്ടോ എന്നാണ്. ഉണ്ടെങ്കില്‍ അതെങ്ങിനെ തൗഹീദായി എന്നും വ്യക്തമാക്കണം.

പിന്നെ, ഭൗതിക സഹായ തേട്ടം തൗഹീദ് ആവാന്‍ കാരണം ,ഭൗതിക സഹായം തേടുന്ന പ്രയോഗം ഖുര്‍ആനിലുള്ളതുകൊണ്ടാണെന്ന , ദീപത്തിന്‍റെ വാദം താങ്കളും ആവര്‍ത്തിക്കുന്നുണ്ട്. സുഹൃത്തേ,ദീപത്തോടു ചോദിച്ചതു തന്നെയാണ് എനിക്കു താങ്കളോടും ചോദിക്കാനുള്ളത്,....ഖുര്‍ആനില്‍ പ്രയോഗം വന്നാല്‍ ഒരു കര്‍മ്മം തൗഹീദും അല്ലെങ്കില്‍ ആ കര്‍മ്മം ശിര്‍ക്കും എന്ന വിചിത്ര വാദം താങ്കള്‍ക്ക് എവിടെ നിന്നു കിട്ടി?ഈ മാനദണ്ഡം വെച്ച് ശിര്‍ക്ക് ആക്കിയാല്‍ താങ്കളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ എത്ര ശതമാനം തൗഹീദ് ബാക്കിയുണ്ടാവും?എന്തിനധികം, സംഘടനയുണ്ടാക്കല്‍ സ്വയം തന്നെ ശിര്‍ക്ക് ആവില്ലേ?

v.basheer പറഞ്ഞു... മറുപടി

അവസാന കുറിപ്പില്‍ , ഇസിതിഗാസ ശിര്‍ക്കാണെന്നു വാദിച്ചുകൊണ്ടു താങ്കള്‍ പറയുന്നു..........ഒരാള്‍ അല്ലാഹു മാത്രമാണ് ഏല്ലാ കഴിവുകളുടെയും ഉടയവന്‍ എന്ന ബോധ്യത്തോടെ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്യുന്പോള്‍ അത് തൗഹീദ് ആണ്. അതേ സമയം , അല്ലാഹുവെ കൂടാതെ അവന്‍റെ സൃഷ്ടികള്‍ക്കും അദൃശ്യമായ മാര്‍ഗങ്ങളിലൂടെയും മറ്റും എന്നെ സഹായിക്കാന്‍ കഴിയും എന്ന ബോധത്തോടെ അല്ലാഹു അല്ലാത്തവരെ വിളിച്ചു സഹായം തേടുന്പോള്‍ അത് ശിര്‍ക്കാകും. …....ഈ അബദ്ധ വാദത്തിന്, താങ്കളെതന്നെ പ്രതിരോധത്തിലാക്കുന്ന മറുപടി എന്‍റെ പക്കലുണ്ടെന്ന് ഉറപ്പുള്ളതിനാല്‍ , താങ്കള്‍ മന്‍തിഖ് ആരോപണത്തിന്‍റെ മുന്‍കൂര്‍ ജാമ്യം എടുക്കുന്നുമുണ്ട്.

മേല്‍ കുറിപ്പില്‍, ഇസ്തിഗാസ ശിര്‍ക്കാവാനുള്ള പ്രധാന ശര്‍ത്തായി താങ്കള്‍ പറയുന്നത്, …...അദൃശ്യമായ മാര്‍ഗങ്ങളിലൂടെ തങ്ങളെ സഹായിക്കാന്‍ മഹാത്മാക്കള്‍ക്കു കഴിയും എന്ന വിശ്വാസം ഇസ്തിഗാസ നടത്തുന്നവര്‍ക്കുണ്ട് എന്നതിനാലാണ്......എന്നാണ്. അങ്ങിനെ ഒരു വിശ്വാസം സുന്നികള്‍ക്കില്ല. താങ്കളുടെ വെറും ഒരാരോപണം മാത്രമാണ്. മറിച്ചാണെങ്കില്‍ തെളിയിക്കുക. ഒരു സലഫിക്കും അതിനു കഴിയില്ലെന്ന തികഞ്ഞ ബോധ്യം എനിക്കുണ്ട്. ഇവിടെയും താങ്കളോട് എനിക്ക് തിരിച്ചു ചോദിക്കാനുള്ളത്, അല്ലാഹുവിനെ കൂടാതെ അവന്‍റെ സൃഷ്ടികള്‍ക്കും ദൃശ്യമായ മാര്‍ഗത്തിലൂടെ സഹായിക്കാനുള്ള കഴിവുണ്ടെന്ന വിശ്വാസം താങ്കള്‍ക്കുണ്ടോ എന്നാണ്. ഉണ്ടെങ്കില്‍ അതെങ്ങിനെ തൗഹീദായി എന്നും വ്യക്തമാക്കണം.

പിന്നെ, ഭൗതിക സഹായ തേട്ടം തൗഹീദ് ആവാന്‍ കാരണം ,ഭൗതിക സഹായം തേടുന്ന പ്രയോഗം ഖുര്‍ആനിലുള്ളതുകൊണ്ടാണെന്ന , ദീപത്തിന്‍റെ വാദം താങ്കളും ആവര്‍ത്തിക്കുന്നുണ്ട്. സുഹൃത്തേ,ദീപത്തോടു ചോദിച്ചതു തന്നെയാണ് എനിക്കു താങ്കളോടും ചോദിക്കാനുള്ളത്,....ഖുര്‍ആനില്‍ പ്രയോഗം വന്നാല്‍ ഒരു കര്‍മ്മം തൗഹീദും അല്ലെങ്കില്‍ ആ കര്‍മ്മം ശിര്‍ക്കും എന്ന വിചിത്ര വാദം താങ്കള്‍ക്ക് എവിടെ നിന്നു കിട്ടി?ഈ മാനദണ്ഡം വെച്ച് ശിര്‍ക്ക് ആക്കിയാല്‍ താങ്കളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ എത്ര ശതമാനം തൗഹീദ് ബാക്കിയുണ്ടാവും?എന്തിനധികം, സംഘടനയുണ്ടാക്കല്‍ സ്വയം തന്നെ ശിര്‍ക്ക് ആവില്ലേ?

v.basheer പറഞ്ഞു... മറുപടി

മരിച്ചവര്‍ കേള്‍ക്കുമോ ഇല്ലേ എന്നും, അവരോട് സഹായാഭ്യര്‍ത്ഥന നടത്തിയാല്‍ ശിര്‍ക്കാവുമോ എന്നുമുള്ള വിഷയം നമുക്ക് വഴിയേ ചര്‍ച്ച ചെയ്യാം. ഇബ്നുല്‍ ഖയ്യിമിന്‍റെ കിതാബുര്‍റൂഹ് എന്ന ഗ്രന്ഥം മാത്രമൊന്നു വായിച്ചു നോക്കുക. നൂറ്റാണ്ടുകളായി അവ്വിഷയ സംബന്ധമായി നടന്ന സകല പണ്ഡിത ചര്‍ച്ചകളും അതില്‍ നിരൂപണ വിധേയമാക്കുന്നുണ്ട്.

ഇപ്പോഴത്തെ ചര്‍ച്ച ഇസ്തിഗാസ എങ്ങിനെ ദുആയും ശിര്‍ക്കും ആകും എന്നതാണ്. ഇസ്തിഗാസയാവണമെങ്കില്‍ ചോദിക്കപ്പെടുന്ന മഹാന്‍മാര്‍ മരിച്ചവര്‍ തന്നെ ആകണമെന്നില്ലല്ലോ. താങ്കളുടെ കണക്കനുസരിച്ച് , അഭൗതികമായ സഹായം ജീവിച്ചിരിക്കുന്നവരോടു തേടിയാലും ശിര്‍ക്കാവുമല്ലോ. അതുകൊണ്ട് ആദ്യം, ജീവിച്ചിരിക്കുന്നവരോടുള്ള ഇസ്തിഗാസ ശിര്‍ക്കോ, തൗഹീദോ എന്നു തീര്‍ച്ചയാക്കാം.ശേഷമാവാം മരിച്ചവരുടെ കാര്യം.

ഇമാം ഗസ്സാലി, അബൂഹനീഫ, നവവി(റ)തുടങ്ങിയ ധാരാളം ഇമാമുകള്‍ മരിച്ചവരോടു തന്നെ ഇസ്തിഗാസ ചെയ്തവരോ, അതിനെ പ്രോത്സാഹിപ്പിച്ചവരോ ആണ്. താങ്കളുടെ സംഘടനയുടെ മുഖ പത്രമായ പ്രബോധനം ,മുജദ്ദിതായി വാഴ്ത്തുന്ന ഉമര്‍ ഖാസിയും സൈനുദ്ദീന്‍ മഖ്ദൂമും മരിച്ചവരോട് തേടിയവരാണ്. (ജമാഅത്ത് ആരിലുമുള്ള നന്മകള്‍ അംഗീകരിക്കും എന്നു പറഞ്ഞൊഴിയാന്‍ പറ്റില്ല.മുജദ്ദിദാവണമെങ്കില്‍ മിനിമം, ശിര്‍ക്കെങ്കിലും ചെയ്യാതിരിക്കണമല്ലോ. )മുത്ലഖ് മുജ്തഹിദ് എന്നൊക്കെ പറയുംപോലെ, മുശ്രിക്ക് മുജദ്ദിദ് എന്നൊരു സാങ്കേതിക ശബ്ദം താങ്കളുടെ സംഘടനക്കുണ്ടോ എന്നറിയില്ല. ഇസ്തിഗാസ ശിര്‍ക്കും അതു ചെയ്ത ഉമര്‍ ഖാസി മുജദ്ദിദും എന്നു പറഞ്ഞാല്‍ അതാണല്ലോ അതിനര്‍ത്ഥം.
തുടര്‍ന്നു താങ്കള്‍ പറയുന്ന കാര്യം തീര്‍ത്തുേം സത്യമാണ്.
പിന്നെ, എല്ലാറ്റിനും കഴിവുള്ളവന്‍ അല്ലാഹുവാണെന്ന് അറിയാത്തവരായിരുന്നില്ല മക്കയിലെ മുശ്രിക്കുകള്‍ എന്ന താങ്കളുടെ നിലപാടില്‍ എനിക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ല. അവര്‍ക്കത് അറിയാമായിരുന്നു. പക്ഷെ, വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ടു തന്നെയാണ് അവരെ കാഫിര്‍ എന്ന സംജ്ഞ കൊണ്ട് വിശേഷിപ്പിച്ചതും. …...ആകാശ ഭൂമികളെ സൃഷ്ടിച്ചത് ആരെന്നു ചോദിച്ചാല്‍ അല്ലാഹുവാണെന്ന് അവര്‍ പറയും എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതല്ലാതെ അവര്‍ വിശ്വസിക്കുന്നു എന്നല്ല. അഥവാ അങ്ങിനെ പറയാന്‍ അവര്‍ നിര്‍ബന്ധിതരാവും എന്നാണ് മുഫസ്സിറുകള്‍ നല്‍കിയിരിക്കുന്ന വ്യാഖ്യാനം. ഉദാ.ഇമാം റാസിയുടെ തഫ്സീറുല്‍ കബീര്‍ നോക്കുക. അതായത്, മണ്‍മറഞ്ഞു പോയ മഹാത്മാക്കളെ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുകാരാക്കുകയാണ് മുശ്രിക്കുകള്‍ ചെയ്തത് എന്ന വസ്തുത. പക്ഷെ തൊട്ടുടനെ താങ്കള്‍ പറയുന്നത്(....ഇവിടെ പാമരന്മാരായ മനുഷ്യര്‍ മണ്‍മറഞ്ഞുപോയ മഹാന്‍മാരെ വിളിച്ചു സഹായം തേടുന്നതിനു തുല്യമാണ് അത് എന്ന വാദം)ഒന്നുകില്‍ വിവരമില്ലായ്മയോ അല്ലെങ്കില്‍ ശുദ്ധ കളവോ ആണ്. അല്ലാഹുവിന്‍റെ ഏതെങ്കിലും ഒരു അധികാരത്തിന്‍റെയോ അവകാശത്തിന്‍റെയോ ഒരു കണികയെങ്കിലും സുന്നികള്‍ മഹാത്മാക്കള്‍ക്കു നല്‍കുന്നതിനു തെളിവുണ്ടെങ്കില്‍ അതു കൊണ്ടുവരിക.

v.basheer പറഞ്ഞു... മറുപടി

പിന്നെ, അനീസ് സാഹിബേ, ഞാന്‍ ഓശാന പാടുന്നത്, ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും ഭൂമികയില്‍ കാലുറപ്പിച്ച് നിന്നുകൊണ്ട് ഇമാം ശാഫിയും അബൂഹനീഫയും ഗസ്സാലിയും ഉമര്‍ഗാസിയുമെല്ലാം പ്രതിനിധാനം ചെയ്ത ആശയാദര്‍ശങ്ങള്‍ക്കാണ്. അതിന്‍റെ ഓഹരി നാളെ വലതു ഭാഗത്തായിരിക്കും ലഭിക്കുക എന്ന തികഞ്ഞ ബോധ്യം എനിക്കുണ്ട്. എന്നാല്‍ താങ്കള്‍ അറിഞ്ഞോ അറിയാതെയോ ശിര്‍ക്കു ചെയ്തവരാക്കുന്നത് മഹാത്മാക്കളായ ഇമാമുകളെക്കൂടിയാണെന്നും, ഓശാന പാടുന്നത് ഇബ്നു അബ്ദില്‍ വഹാബ്, റശീദ് രിദാ , മുഹമ്മദ് അബ്ദു പോലുള്ളവരുടെ അടിസ്ഥാനരഹിതമായ നവീന വാദങ്ങള്‍ക്കാണ്. അതിന്‍റെ ഓഹരി എവിടെയായിരിക്കുമെന്നു ചിന്തിക്കുന്നതു നന്ന്.

ഏതായാലും, താങ്കളുടെ ഒരൊറ്റ വാദത്തെയും, താങ്കളുദ്ധരിച്ച ഒരൊറ്റ ഖുര്‍ആനായത്തും വിട്ടുപോകാതെ ഈ മറുപടിയില്‍ ഞാന്‍ വിശകലനം ചെയ്തിട്ടുണ്ടെന്നാണ് എന്‍റെ വിശ്വാസം. അതുകൊണ്ട് രണ്ട് ന്യായമായ ആവശ്യങ്ങള്‍ ഞാന്‍ താങ്കളുടെ മുന്പില്‍ ഉന്നയിക്കുകയാണ്.
ഒന്ന്-ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം ഒതുങ്ങി വല്ലതും കുറിക്കുകയോ , മുന്പ്‍ താങ്കള്‍ മറുപടിയായി കുറിക്കുകയും , ഞാന്‍ വ്യക്തമായി ഖണ്ഢിക്കുകയും ചെയ്ത അതേ വരികള്‍ തന്നെ മുറിച്ചെടുത്തു പെയ്സ്റ്റ് ചെയ്യാതെ, ഞാന്‍ നല്കിയ ഓരോ മറുപടിയുമെടുത്ത് വിശകലനം ചെയ്തുകൊണ്ടു , സമഗ്രമായൊരു പ്രതികരണം നല്‍കുക. ഒപ്പം ഞാന്‍ പ്രതികരിക്കാതെ വിട്ടുപോയ വല്ല ഭാഗങ്ങളുമുണ്ടെങ്കില്‍ അതും വ്യക്തമാക്കുക.
രണ്ട്-നമ്മുടെ ഈ ചര്‍ച്ചയുടെ അടിസ്ഥാനം തന്നെയായി നില്‍ക്കുന്ന രണ്ട് സംജ്ഞകളാണ് ദുആയും ഇസ്തിഗാസയും. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം ഉയരുന്നത് ഇവ രണ്ടിനെയും കേന്ദ്രീകരിച്ചാണുതാനും . പക്ഷെ , തുടക്കം മുതല്‍ നിരന്തരം ഞാന്‍ ആവശ്യപ്പെട്ടിട്ടും ,താങ്കളുടെ ആരോപണത്തിന്‍റെ മര്‍മ്മമായി നില്ക്കുന്ന ഈ രണ്ട് ശബ്ദങ്ങള്‍ നിര്‍വചിക്കാന്‍ താങ്കളിതുവരെ തയ്യാറായിട്ടില്ല. അത്കൊണ്ട് ഇനിയെങ്കിലും താഴെ പറയുന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ താങ്കള്‍ തയ്യാറാവുക.

ഒന്ന്-ദൂആ എന്ന സാങ്കേതിക ശബ്ദത്തിന്‍റെ നിര്‍വ്വചനമെന്ത്?
രണ്ട്-ശിര്‍ക്ക് എന്ന സാങ്കേതിക ശബ്ദത്തിന്‍റെ നിര്‍വ്വചനമെന്ത്?
മൂന്ന്-ആ നിര്‍വ്വചനങ്ങളനുസരിച്ച് ഇസ്തിഗാസ ദുആ ആകുന്നതെങ്ങിനെ?
ഒപ്പം ഒരു ചോദ്യം കൂടി...
നാല്-ഇസ്തിഗാസ നടത്തുകയോ , അതിന് പ്രോത്സാഹനം നല്‍കുകയോ ചെയ്ത ഇമാം അബൂഹനീഫ,ഗസ്സാലി,നവവി,സൈനുദ്ദീന്‍ മഖ്ദൂം തുടങ്ങിയ ഇമാമുകള്‍ ശിര്‍ക്ക് ചെയ്ത് ഇസ്ലാമില്‍ നിന്നും പുറത്തു പോയവരാണോ?(അവര്‍ ഇസ്തിഗാസ ചെയ്തിട്ടില്ല എന്നു താങ്കള്‍ക്കു വാദമുണ്ടെങ്കില്‍ ,ചെയ്തതിനു ഞാന്‍ തെളിവുദ്ധരിക്കും. )

താങ്കളുടെ പ്രത്യേക ശ്രദ്ധക്ക്...
ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഇനിയും ഒഴിഞ്ഞു മാറുകയാണെങ്കില്‍ ,തല്‍ക്കാലം ഈ ചര്‍ച്ച തുടരാന്‍ ഞാനില്ല. കാരണം ,തുടക്കത്തിലേ ഉന്നയിക്കപ്പെട്ട,ഈ ചര്‍ച്ചയുടെ തന്നെ മര്‍മ്മമായി നില്‍ക്കുന്ന,ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഉപ ചര്‍ച്ചകളിലേക്കു കടക്കുന്നതിലര്‍ത്ഥമില്ല.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ബഷീര്‍ സാഹിബ്...താങ്കള്‍ ഒരേസമയം കുറെയധികം കമന്റ് പോസ്റ്റുന്നതിനാല്‍ മുഴുവന്‍ വായിച്ച് വിശകലനം നടത്താന്‍ സമയം ആവശ്യമുണ്ട്...അതിനാല്‍ സമയ ലഭ്യതക്കനുസരിച്ച് ഞാന്‍ വായിച്ച് ആവശ്യമായതിന് വിശദീകരണം നല്‍കുന്നതാണ്...ഇന്‍ഷാ അല്ലാഹ്....

v.basheer പറഞ്ഞു... മറുപടി

സമയം , ഏതൊരു ആരോഗ്യകരമായ സംവാടത്തിന്നും ആവശ്യമാണ്‌. അതുകൊണ്ട്, സാവധാനം , എല്ലാ വശങ്ങളും പരിശോദിച് സമഗ്രമായ മറുപടി നല്‍കിയാല്‍ മതി. ധൃതി പിടിച്ച മരുപടികലെക്കള്‍ ഫലപ്രദവും അത് തന്നെയായിരിക്കും.
അല്ലാഹു അനുഗ്രഹിക്കട്ടെ.
അസ്സലാമു അലൈകും
സ്നേഹപൂര്‍വ്വം
വി. ബഷീര്‍

v.basheer പറഞ്ഞു... മറുപടി

സന്മാര്‍ഗ ദീപത്തിന്,
ഒടുവിലത്തെ കുറിപ്പില്‍ താങ്കള്‍ നടത്തിയ ചില പരാമര്‍ശങ്ങളോട് ആദ്യം പ്രതികരിക്കാം.
ഞാന്‍ ഇരുട്ടുകൊണ്ടു ഓട്ടയടക്കാന്‍ ശ്രമിക്കുന്നു എന്നതാണു താങ്കളുടെ ഒരാരോപണം. സ്വന്തം പേരും ഐഡന്‍റിറ്റിയും വെളിപ്പെടുത്താനുള്ള ആര്‍ജ്ജവം പോലുമില്ലാതെ, ദീപം എന്ന അപരനാമം കൊണ്ടു മുഖം മറച്ച് ഇരുട്ടില്‍ ഒളിച്ചിരുന്ന് ഓട്ടയടക്കാന്‍ ശ്രമിക്കുന്ന താങ്കള്‍ക്ക് എനിക്കു നേരെ അത്തരമൊരാരോപണമുന്നയിക്കാന്‍ എത്രമാത്രം അര്‍ഹതയുണ്ടെന്ന് സ്വയമൊന്ന് വിലയിരുത്തി നോക്കുക.

ഇസ്ലാം പൂര്‍ണ്ണമായി എതിര്‍ത്ത ഒരു കാര്യത്തെ വളച്ചൊടിച്ച് ഇസ്ലാമിന്‍റെ പേരില്‍ ആരോപിക്കുന്നതിന് ,വേണ്ട തെളിവുകള്‍ തരിക എന്നത് നമ്മുടെ ഈ ചര്‍ച്ചക്ക് നിര്‍ബന്ധമാണ് …...എന്നതാണ് താങ്കളുടെ മറ്റൊരു ആവശ്യം. ഞാന്‍ മുന്‍പ് വ്യക്തമാക്കിയ പോലെ , ആണും പെണ്ണുമൊന്നിച്ചു തെരുവിലലയുന്ന, മദ്യപാനികള്‍ക്കും വ്യഭിചാരികള്‍ക്കും ഇല്ലാത്ത നോന്പിന് തുറയൊരുക്കുന്ന, കാഫിറുകളായ സിനിമാ സംവിധായകരുടെ ഉറൂസ് നടത്തുന്ന താങ്കളുടെ സംഘടനാ ബ്രാന്‍റ് ഇസ്ലാമിന്‍റെ പരിപ്രേക്ഷ്യത്തില്‍ ഇമാം ശാഫിയും അബൂഹനീഫയും മുതല്‍ ഗസ്സാലിയും നവവിയും സര്‍ഹിന്ദിയും വരെയുള്ള , ഒന്പത് നൂറ്റാണ്ടു കാലത്തെ ഇമാമുകള്‍ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്ന ആശയാദര്‍ശങ്ങള്‍ അനിസ്ലാമികമായില്ലെങ്കിലേ അല്‍ഭുതമുള്ളൂ. …..ഇസ്ലാം പൂര്‍ണ്ണമായും എതിര്‍ക്കുന്ന കാര്യം ….എന്ന് താങ്കളങ്ങ് പറയുന്പോഴേക്ക് ഒരു കാര്യം ശിര്‍ക്കും അനിസാലാമികവും ആവണമെങ്കില്‍ , താങ്കള്‍ പ്രവാചകനാകണം. ശിര്‍ക്ക് എന്താണെന്ന നിര്‍വചനം പോലും അറിയാത്ത താങ്കളാണല്ലോ ഇസ്തിഗാസ ശിര്‍ക്കാണെന്ന് വിധിയെഴുതുന്നത്!
"ഞാന്‍ പറഞ്ഞ കാര്യങ്ങളെ തീര്‍ത്തും അംഗീകരിക്കുന്ന നിലപാടിനെ ആദ്യമായി സ്വാഗതം ചെയ്യുന്നു" "സുന്നത്ത് എന്നതിനും ജമാഅത്ത് എന്നതിനും മറ്റു നിര്‍വചനങ്ങളില്ല എന്ന് താങ്കള്‍ സമ്മതിക്കുന്നു" തുടങ്ങിയ താങ്കളുടെ പ്രയോഗങ്ങളില്‍നിന്നും , താങ്കളുടെ അടിസ്ഥാനരഹിതവും , അരാഷ്ട്രീയവുമായ ലളിതവാദങ്ങളെ ഞാനൊന്ന് അംഗീകരിച്ച്കാണാനും, സമ്മതിച്ചുതരാനും താങ്കള്‍ക്ക് എന്തുമാത്രം മോഹമുണ്ടെന്ന് എനിക്കു നന്നായി മനസ്സിലാവുന്നുണ്ട് സാഹിബേ.പക്ഷം എന്തു ചെയ്യാന്‍, താങ്കളാരോപിക്കുന്ന കാര്യങ്ങള്‍ (ദുആ,ഇബാദത്ത്)പ്രാമാണികമായി ഒന്ന് നിര്‍വചിച്ചുതരാന്‍ പറഞ്ഞിട്ട് അതിനുകൂടി ആത്മധൈര്യമില്ലാത്ത താങ്കളുടെ ഉപരിപ്ലവ വാദങ്ങള്‍ തുരരുവോളം , തല്‍ക്കാലം ഞാന്‍ സമ്മതിച്ചു കാണാനുള്ള മോഹം ഉള്ളില്‍തന്നെ സൂക്ഷിക്കുക.
താങ്കള്‍ തന്നെ നിര്‍വചിച്ചുവെച്ച സുന്നത്തും ജമാ്ത്തും അനുസരിച്ച് അളന്നാല്‍, സ്വന്തം സംഘടനയും അതിന്‍റെ ചെയ്തികളും ഏതു പ്രവാചകന്‍റെ ചര്യയിലും ഏതു സഹാബത്തിന്‍റെ ജമാഅത്തിലുമാണ് ഉള്‍പെടുക എന്നാണ് ഞാന്‍ ചോദിച്ചിരുന്നത്. സ്വന്തം സംഘടനയിലും നിലപാടുകളിലും ആത്മവിശ്വാസമുണ്ടെങ്കില്‍ അതിനു മറുപടി പറയൂ.

v.basheer പറഞ്ഞു... മറുപടി

….....താങ്കള്‍ പറഞ്ഞതും സത്യമാണ്. എല്ലാ പലഹാരവും നെയ്യപ്പമല്ല. എല്ലാ നെയ്യപ്പവും പലഹാരമാണ്........എന്നു പറഞ്ഞങ്ങ് രക്ഷപ്പെടല്ലേ സുഹൃത്തേ. ദുആ ഒന്ന് നിര്‍വചിക്കാന്‍ പറഞ്ഞപ്പോള്‍ , എല്ലാ‌‌‌തേട്ടവും ദുആ അല്ല, എല്ലാ ദുആയും തേട്ടമാണ്.....എന്ന് പറഞ്ഞു താങ്കള്‍ നിര്‍വചസത്തില്‍നിന്ന് ഒഴി‍ഞ്ഞു മാറാന്‍ നോക്കി. അപ്പോഴാണ് അതിന്‍റെ പരിഹാസ്യത ബോധ്യപ്പെടുത്താന്‍ വേണ്ടി ഞാന്‍ നെയ്യപ്പത്തിന്‍റെ ഉപമ പറഞ്ഞത്. അതിനു ഗുഡ് സെര്‍ട്ടിഫിക്കേറ്റ് നല്‍കിയങ്ങ് രക്ഷപ്പെടല്ലെ.താങ്കള്‍ സത്സസന്ധനാണെങ്കില്‍ ദുആക്കും ശിര്‍ക്കിനും പ്രാമാണികമായ നിര്‍വചനം നല്‍കുകയും , എന്നിട്ട് ആ നിര്‍വചനങ്ങളുടെ പരിധിയിലെങ്ങിനെ ഇസ്തിഗാസ ഉള്‍പ്പെടുകയും അത്വഴി ശിര്‍ക്കാവുകയും ചെയ്യുന്നുവെന്നും വ്യക്തമാക്കുത്തരിക. അതല്ലാതെ,......സമ്മതിച്ചേ.....അംഗീകരിച്ചേ......എന്നെല്ലാം വിളിച്ചുകൂവി ആത്മസംതൃപ്തിയടയുന്നതിലര്‍ത്ഥമില്ല.
…....കാര്യ കാരണ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലുള്ള സഹായ തേട്ടം തൗഹീദ്, അല്ലാത്തവ ശിര്‍ക്ക്.....എന്ന താങ്കളുടെ വിതണ്ഡവാദമുണ്ടല്ലോ, അത് ഖുര്‍ആനിലോ സുന്നത്തിലോ ഒരിക്കലും കാണിച്ചു തരാനാവില്ല. ഇടമറുക്, എ.ടി,കോവൂര്‍,കലാനാഥന്‍ തുടങ്ങിയ വരട്ടു യുക്തിവാദികളുടെ പഴകിപ്പുളിച്ച രചനകളിലാണ് കാര്യകാരണ ബന്ധങ്ങളുടെ പിന്‍ബലമുള്ളത് സത്യം അല്ലാത്തതൊക്കെ മിഥ്യ എന്ന പൊട്ടന്‍ ചര്‍ച്ചകള്‍ ഉള്ളത്.

ഖുര്‍ആനിലും ഹദീസിലും പ്രയോഗമില്ലാത്തതെല്ലാം ശിര്‍ക്ക് ആണെന്ന പൊട്ടന്‍ വാദത്തിന് എന്തു പ്രാമാണിക അടിത്തറയാണുള്ളതെങ്കില്‍ വ്യക്തമാക്കാന്‍ ഞാന്‍ ഒരിക്കല്‍കൂടി ആവശ്യപ്പെടുകയാണ്. ഒപ്പം ആ ആബദ്ധ മാനദണ്ഡം വെച്ച് അളന്നാല്‍ സുന്നികളിലുള്ളതിനേക്കാള്‍ ….ശിര്‍ക്ക്.....താങ്കളുടെ സ്വന്തം സംഘടനയിലാണുണ്ടാവുക എന്ന കാര്യം ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
അല്ലാഹു തന്‍റെ സൃഷ്ടികളോടൊന്നാകെ ശിര്‍ക്ക് ചെയ്യാന്‍ കല്‍പിച്ചുവെന്നും , അങ്ങിനെ അല്‍പ്പ നേരത്തേക്ക് ശിര്‍ക്ക് തൗഹീദായി പരിണമിച്ചുവെന്നുമുള്ള താങ്കളുടെ പൊട്ടന്‍വാദം തെറ്റാണെന്നു തെളിയിക്കാന്‍ പ്രമാണങ്ങളുടെ ആവശ്യമൊന്നുമില്ല. തലക്കു വെളിവുള്ള ഏതൊരു മുസ്്ലിമിനും അറിയാം അല്ലാഹു ശിര്‍ക്ക് ചെയ്യാന്‍ കല്‍പ്പിക്കില്ല എന്ന്. താങ്കള്‍ ഓരോ പൊട്ടന്‍ വാദങ്ങള്‍ നിര്‍മിച്ചുണ്ടാക്കുകയും, അവയൊക്കെ തെറ്റാണെന്ന് തെളിയിക്കാന്‍ ഞാന്‍ ഖുര്‍ആനില്‍ നിന്നും തെളിവ് കൊണ്ടുവരികയും ചെയ്യണം എന്ന നിലപാട് എത്രമാത്രം പരിഹാസ്യമല്ല?അല്ലാഹു ഇടക്കൊക്കെ ശിര്‍ക്ക് ചെയ്യാന്‍ കല്‍പിക്കുമെന്നതിന് താങ്കളാണ് തെളിവു നല്‍കേണ്ടത്. ഞങ്ങളുടെ അല്ലാഹു ഏതായാലും സുജൂദ് ചെയ്യാനേ കല്‍പിച്ചുട്ടുള്ളൂ.ശിര്‍ക്ക് ചെയ്യാന്‍ കല്‍പ്പിച്ചിട്ടില്ല.

v.basheer പറഞ്ഞു... മറുപടി

ഇനി താങ്കള്‍ നല്‍കിയ ഇബാറത്തിനെക്കുറിച്ച്..
സുഹൃത്തേ, താങ്കള്‍ ഖുര്‍ആന്‍-സുന്നത്തിന്‍റെ ആളല്ലേ? മക്കാ മുശ്രിക്കുകള്‍ തങ്ങളുടെ ആരാധനീ മുര്‍ത്തികള്‍ക്ക് ഉലൂഹിയ്യത്ത് കല്‍പിച്ചിരുന്നു എന്ന് പച്ചയായി വ്യക്തമാക്കുന്ന നാലഞ്ച് ഖുര്‍ആന്‍ സൂക്തഹ്ങള്‍ ഞാനുദ്ധരിച്ചപ്പോള്‍ (ഇനിയുമുണ്ട് ഉദ്ധരിക്കാന്‍)അവയെ കുറിച്ച് ഒന്നും മിണ്ടാതെ,ഇബ്നു കസീറിന്‍റെ വ്യാഖ്യാനത്തില്‍ അഭയം തേടാന്‍ വൃഥാശ്രമം നടത്തുകയാണു താങ്കള്‍ . മക്കാ മുശ്രിക്കുകള്‍ അവരുടെ ആരാധനാ മൂര്‍ത്ഥികള്‍ അല്ലാഹുവിനോട് ശഫാഅത്ത് ചെയ്യുമെന്ന് വിശ്വസിച്ചിരുന്നോ ഇല്ലേ എന്നതല്ല നമ്മുടെ ചര്‍ച്ചാവുഷയം. ഉലൂഹിയ്യത്ത് പോയിട്ട് , കണ്ണ് ഇമ വെട്ടാനുള്ള കഴിവ് പോലും സ്വന്തമായി ഇല്ലാത്ത , അല്ലാഹുവിന്‍റ കേവലം അടിമകള്‍ മാത്രമാണ് മഹാത്മാക്കള്‍ എന്നാണ് സുന്നീ വിശ്വാസം ഇതുപോലെയായിരുന്നോ മക്കാ മുശ്രിക്കുകള്‍?അല്ലാഹുവിന്‍റ ുലൂഹിയ്യത്തില്‍ വിശ്വസിക്കുകയും, അല്ലാഹുവല്ലാതെ വേറെ ഇലാഹില്ലെന്നു വിശ്വസിക്കുകയും, ലാത്തയും ുസ്സയുമൊക്കെ വെറും ശുപാര്ശക്കാരായ അടിമകള്‍ മാത്രമാണെന്ന് വിശ്വസിക്കുകയും ചെയ്തവരായിരുന്നോ മക്കാ മുശ്രിക്കുകള്‍?താങ്കള്‍ക്കെവിടെ നിന്നു കിട്ടി മക്കാ മുശ്രിക്കുകളെ മുവഹ്ഹിദുകളാക്കുന്ന ഈ വാദം?സുന്നികളെ മുശ്രിക്കുകളാക്കാന്‍ നടക്കുന്ന മുജാഹിദുകള്‍ പോലും , മക്കാമുശ്രിക്കുകള്‍ ഉലൂഹിയ്യത്തില്‍ പങ്കുചേര്‍ത്തവരായിരുന്നുവെന്ന് സമ്മതിക്കുന്നുണ്ട്. കാരണം അത് ഖുര്‍ആനിന്‍റെ നസ്സ് ആണ്. റുബൂബിയ്യത്ത് അവര്‍ അല്ലാഹുവിന് നല്‍കിയിരുന്നു എന്നേ മുജാഹിദുകള്‍പോലും വാദിക്കുന്നുള്ളൂ. താങ്കളുദ്ധരിച്ച തഫ്സീറില്‍ മക്കാ മുശ്രിക്കുകള്‍ തങ്ങളുടെ ആരാധനാ മൂര്‍ത്ഥികളെ ഇലാഹാക്കിയിരുന്നില്ല എന്നതിന് തെളിവ് എവിടെ?ഞാനയച്ചു തന്ന പച്ചയായ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് ഇബ്നു കസീര്‍ അടക്കമുള്ള മുഫസ്സിറുകള്‍ നല്‍കിയ വ്യാഖ്യാനം കൂടിയൊന്ന് വായിച്ചുനോക്കുക. താങ്കളുടെ വിതണ്ഡവാദം അദ്ധേഹത്തില്‍ ആരോപിക്കാനുള്ള ധാര്‍ഷ്ട്യം കാണിക്കുകയല്ല വേണ്ടത്, ..

v.basheer പറഞ്ഞു... മറുപടി

ഇരിക്കട്ടെ, താങ്കള്‍ മഹാന്‍ എന്നു സമ്മതിക്കുന്ന ഈ ഇബ്നു കസീര്‍ ആരാണെന്നറിയുമോ? മര്ച്ചുപോയ റസൂലിന്‍റെ(സ)പക്കല്‍ ചെന്ന് പൊറുക്കലിനെ തേടണം ഞാനും നിങ്ങളുമെല്ലാം എന്ന് തഫ്സീര്‍ നല്‍കിയ മഹാനാണ്!താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇസ്തിഗാസ എന്ന കൊടും ശിര്‍ക്ക് ചെയ്യാന്‍ കല്‍പ്പിക്കുന്നയാള്‍ !താങ്കള്‍ തെളിവുദ്ധരിച്ച അതേ തഫ്സീറില‍്‍ തന്നെ അതുണ്ട്. അപ്പോള്‍ ശിര്‍ക്ക് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത ഇബ്നുകസീറിന്‍റെ വചനങ്ങള്‍ "മുവഹ്ഹിദായ" താങ്കള്‍ക്കെങ്ങിനെ തെളിവാകും സുഹൃത്തേ? ആകാശഭൂമികളെ സൃഷ്ടിച്ചത് ആരാണെന്നു ചോദിച്ചാല്‍ അവര്‍(മുശ്രിക്കുകള്‍)അല്ലാഹു എന്ന് പറയും എന്ന ആയത്ത് ഇനിയും ഉദ്ധരിക്കേണ്ടതില്ല. അനീസിനുള്ള മറുപടിയില്‍ ഞാന്‍ അതിനോട് പ്രതികരിച്ചിട്ടുണ്ട്. അതു നോക്കുക. അവര്‍ പറയും എന്നേ ഖുര്‍ആനിലുള്ളൂ. അവ്ര്‍ വിശ്വസിച്ചുരുന്നു എന്നതിന് അതെങ്ങിനെ തെളിവാകും?പറഞ്ഞതെല്ലാം വിശ്വസിച്ചതിന് തെളിവാണെങ്കില്‍ , താങ്‍കള്‍ മക്കയിലെ മുനാഫിഖുകളെ മുവഹ്ഹിദുകളായും മുഅ്മിനുകളായും അംഗീകരിക്കേണ്ടി വരും. അല്ലാഹു ശിര്‍ക്ക് ചെയ്യാന്‍ കല്‍പ്പിക്കും എന്നു വാദിക്കാന്‍ ധൈര്യം കാട്ടിയ താങ്കള്‍ ഒരു പക്ഷെ ആ മുനാഫിഖുകള്‍ മുശ്രിക്കുകളാണെന്ന് വാദിക്കാനും മടിക്കില്ല.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

@v.basheerബഷീര്‍ സാഹിബ്..അല്‍‌പം അസുഖങ്ങളും മറ്റുതിരക്കുകളുമൊക്കെയായി വിട്ട് പോയതായിരുന്നു...ഇന്‍‌ഷാ അല്ലാഹ്...പഠനം നടക്കുന്നുണ്ട്...വീണ്ടും കാണാം...അല്ലാഹു അനുഗ്രഹിക്കട്ടെ....വസ്സലാം.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

@v.basheerഇന്‍‌ഷാ അല്ലാഹ് സമയം കിട്ടുന്നതിനനുസരിച്ച് വരാം...ഇസ്‌തിഗാസയുമായി ബന്ധപ്പെട്ട് ഞാന്‍ പുതുതായി നല്‍കിയ പോസ്റ്റും
ഇസ്‌തിഗാസ ന്യായീകരണത്തിലെ ചതിക്കുഴികള്‍ പരിശോധിക്കണം എന്ന് അഭ്യര്‍ത്തിക്കുന്നു.

v.basheer പറഞ്ഞു... മറുപടി

സുഹൃത്തെ, താങ്കള്‍ പെയ്സ്റ്റ് ചെയ്ത , ബോധനത്തിലെ ലേഖനം ഞാന്‍ മുന്പേ വായിച്ചിട്ടുണ്ട്. ഇസ്തിഗാസ ദുആ ആണെന്ന, താങ്കളുടെ വാദം തന്നെയാണ് ലേഖകന്‍ ആദ്യ വരിയില്‍തന്നെ ഉന്നയിക്കുന്നത്. അതിനാല്‍ ഞാന്‍ അക്കമിട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ ആ ലേഖനത്തിനും ബാധകമാണ്. അത്കൊണ്ട്, ദയവായി ആ ചോദ്യങ്ങള്‍ക്ക് മറിപടി നല്‍കുക. പിന്നെ , സംഘടനാ സാഹിത്യങ്ങളും അതിലെ ഉദ്ധരണികളും മാത്രം വായിച്ച് ഒരു വിവാദ വിഷയത്തില്‍ നാം തീര്‍പ്പിലെത്തുന്നത് ശരിയല്ല. മറുപക്ഷത്തുള്ള രചനകള്‍കൂടി വായിക്കണം. ഇ.എന്നിന്‍റെ പുസ്തകമുള്‍പ്പെടെ, ഇവ്വിഷയകമായുള്ള ഒട്ടുമിക്ക ജമാഅത്ത്-സലഫി രചനകളും ഒപ്പം സുന്നി രചനകളും നിരൂപണം ചെയ്ത ശേഷം തന്നെയാണ് ഞാന്‍ ഇവ്വിഷയകമായി ഇപ്പോഴുള്ള നിലപാടിലെത്തിയത്. അതല്ലാത്ത പക്ഷം , മൗദൂദിയന്‍ രചനകളില്‍ ഒന്നുപോലും വായിക്കാതെ , വിമര്‍ശന സാഹിത്യങ്ങളും അതിലെ ഉദ്ധരണികളും മാത്രം വായിച്ച് ജമാഅത്തെ ഇസ്ലാമിയെ പഠിക്കുന്നപോലെ അര്‍ത്ഥശൂന്യമായിരിക്കും നമ്മുടെ നിലപാട്.

v.basheer പറഞ്ഞു... മറുപടി

സന്മാര്‍ഗ ദീപത്തിനു , താങ്കളുടെ പ്രതികരണമൊന്നും പിന്നെ കണ്ടില്ല....

allgreats പറഞ്ഞു... മറുപടി

https://www.youtube.com/watch?v=eF6aI0mjUjY#t=18

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....